Connect with us

News

അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍

സെപ്തംബര്‍ രണ്ടിന് ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സൊനാരോയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

Published

on

റിയോ ഡി ജനീറോ: അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിന്റെ ഉത്പാദനവും വില്‍പ്പനയും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍. ചിഹ്നം വിദ്വേഷത്തിന്റെ പ്രതീകമാണ് എന്നും ഈ കുറ്റം ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.

സെപ്തംബര്‍ രണ്ടിന് ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സൊനാരോയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പോളണ്ടില്‍ നാസികളും പിന്നീട് കമ്യൂണിസ്റ്റുകളും കടന്നു കയറിയതിന്റെ ഓര്‍മ പുതുക്കിയായിരുന്നു ബില്‍ അവതരണം. നാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഫലം കൂട്ടക്കശാപ്പ് ആണ് എന്നും ബോള്‍സൊനാരോ കുറ്റപ്പെടുത്തി.

ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വേണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കില്‍ പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്നും ബില്ലില്‍ പറയുന്നു.

നേരത്തെ, ചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തെ ഇദ്ദേഹം സ്വേച്ഛാധിപത്യം എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബ്രസീലും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. പിതാവും പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. ബോള്‍സോനാരോ അധികാരത്തിലേറിയതിന് ശേഷം അയല്‍രാജ്യങ്ങളായ വെനിസ്വേലയുമായും ക്യൂബയുമായുമുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ഓറഞ്ച്, യെല്ലോ അലേര്‍ട്ടിലാണ് മാറ്റം.

Published

on

സംസ്ഥാനത്ത് മഴ മുന്നയിപ്പില്‍ മാറ്റം. ഓറഞ്ച്, യെല്ലോ അലേര്‍ട്ടിലാണ് മാറ്റം. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. അത് നാല് ജില്ലകളായി ചുരുങ്ങി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. നേരത്തേ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരുന്നു. അത് യെല്ലോ അലേര്‍ട്ടായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും.

നാളെ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബുധനാഴ്ച മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ബുധനാഴ്ച റെഡ്, ഓറഞ്ച് അലേര്‍ട്ടുകളില്ല. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല.

Continue Reading

india

ജിയോ സേവനങ്ങള്‍ മുടങ്ങി

കാള്‍, ഇന്റര്‍നെറ്റ് സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്

Published

on

ന്യൂഡല്‍ഹി: റിലയന്‍സിന് കീഴിലുള്ള ജിയോ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. കാള്‍, ഇന്റര്‍നെറ്റ് സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്. ജിയോയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

Continue Reading

News

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം: ഇന്ത്യ തങ്ങളുടെ പൗരന്മാരെയും ഇറാനിലെ വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി

ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ മറ്റ് സാധ്യതകള്‍ ആരായുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ”സുരക്ഷാ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവരെ ഇടപഴകുകയും ചെയ്യുന്നു”, കശ്മീരിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഞായറാഴ്ച ശ്രീനഗറില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

‘ചില സന്ദര്‍ഭങ്ങളില്‍, ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ത്ഥികളെ മാറ്റുന്നു. സാധ്യമായ മറ്റ് ഓപ്ഷനുകളും പരിശോധനയിലാണ്. കൂടുതല്‍ അപ്ഡേറ്റുകള്‍ പിന്തുടരും,’ മന്ത്രാലയം പറഞ്ഞു.

ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

ഇറാന്‍ നിലവില്‍ 4,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണ്, അവരില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പലരും ജമ്മു കശ്മീരില്‍ നിന്നുള്ളവരും മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേരുന്നവരുമാണ്. കശ്മീരി വിദ്യാര്‍ത്ഥികള്‍ അവരുടെ താങ്ങാനാവുന്നതും സമാനമായ സാംസ്‌കാരിക ചുറ്റുപാടും കാരണം സാധാരണയായി ഇറാനിയന്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്നു.

ഇറാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഞായറാഴ്ച ശ്രീനഗറില്‍ നടന്ന പ്രതിഷേധത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇസ്രാഈല്‍ ആക്രമണം ലക്ഷ്യമിട്ട നഗരങ്ങളിലാണെന്ന് അവര്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം ഇറാനിലെ സഹമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇറാനിലെ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജയശങ്കര്‍ ഉറപ്പുനല്‍കിയതായി ഒമര്‍ അബ്ദുള്ള പറഞ്ഞു.

ടെഹ്റാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ടെഹ്റാന്‍ മെഡിക്കല്‍ സയന്‍സസ്, ഇറാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് (ടെഹ്റാന്‍) എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ബസുകളില്‍ മാറ്റാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending