Connect with us

india

‘എന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ യുപി സര്‍ക്കാര്‍ ഏതറ്റം വരെയും പോകും’; തളരില്ലെന്ന് കഫീല്‍ ഖാന്‍

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി യുപി സര്‍ക്കാര്‍ ജയിലിലാക്കിയ കഫീല്‍ ഖാന് കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Published

on

ജയ്പുര്‍: യുപി സര്‍ക്കാരിന്റെ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് ഡോ.കഫീല്‍ ഖാന്‍. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കഫീല്‍ ഖാന്റെ വെളിപ്പെടുത്തല്‍.

‘ആരോഗ്യ രംഗത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. അതു സര്‍ക്കാരിനെ ഭയപ്പെടുത്തി. രാജ്യത്തെ ആരോഗ്യ സംവിധാനം എങ്ങനെയാണ് തകര്‍ന്നതെന്ന് ഞാന്‍ ജനങ്ങളോടു പറയാന്‍ തുടങ്ങി. മാത്രമല്ല, ബിആര്‍ഡി മെഡിക്കല്‍ കോളജിലെ 70 കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം അഴിമതിക്കാര്‍ക്കാണെന്നും. ഇതൊക്കെയാകാം എന്നെ ലക്ഷ്യമിടാന്‍ കാരണം’ അഭിമുഖത്തില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.

ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ഇപ്പോള്‍ രാജസ്ഥാനിലാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജയ്പുരിലേക്കു താമസം മാറ്റിയതെന്നും ഉത്തര്‍പ്രദേശില്‍ ഇനിയും തുടര്‍ന്നാല്‍ യോഗി സര്‍ക്കാര്‍ തനിക്കെതിരെ വീണ്ടും വ്യാജകേസുണ്ടാക്കി ജയിലില്‍ അടയ്ക്കുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി യുപി സര്‍ക്കാര്‍ ജയിലിലാക്കിയ കഫീല്‍ ഖാന് കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബര്‍ 12ന് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി 29 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു ഖാന്‍. എന്നാല്‍ ഈ പ്രസംഗത്തില്‍ അക്രമമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ലെന്നും ദേശീയ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍, ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജിലെ ദയനീയ സ്ഥിതി പുറത്തായതിനു തൊട്ടുപിന്നാലെയായിരുന്നു ഖാനെ ജയിലിലാക്കിയത്.

‘ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് ജീവനോടെ ഇരിക്കുന്നത്. 2018 ജൂണ്‍ 10ന് രാത്രിയില്‍ ഗോരഖ്പുരില്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം എന്റെ സഹോദരന് വെടിയേറ്റു. മൂന്നു വെടിയുണ്ടകളായിരുന്നു ശരീരത്തില്‍ തറച്ചുകയറിയത്. എന്നാല്‍ അവരുടെ ലക്ഷ്യം ഞാനായിരുന്നു. ആളുമാറിയാണ് സഹോദരനെ ആക്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ടെന്ന് അറിയാം. എന്നെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

india

ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി

സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.

Continue Reading

Trending