Connect with us

kerala

തിരുവനന്തപുരത്ത് എട്ട് സി.പി.എമ്മുകാർ ബി.ജെ.പിയിൽ, ചോർച്ച തടയാന്‍ ശ്രമങ്ങളുമായി സി.പി.എം

സിപിഎം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്

Published

on

തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിലെ എട്ട് സി.പി.എം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സി.പി.എം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. സി.പി.എം വഞ്ചനയില്‍ മനം മടുത്താണ് ബിജെപിയില്‍ എത്തിയതെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. സി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ച് കോണ്‍ഗ്രസുകാരും ഒരു ജനതാദള്‍ എസ് അംഗവും ബിജെപിയില്‍ ചേർന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മില്‍ നിന്നടക്കം ആളുകളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കെതിരെ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പു നടന്ന തിരുവന്തപുരം മണ്ഡലത്തിൽ ബി.ജെ.പി 36 ശതമാനം വോട്ട് നേടിയപ്പോൾ സി.പി.എമ്മിന് 25 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. ഇടതുക്യാമ്പിൽ നിന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായ വോട്ടുചോർച്ചയുണ്ടായെങ്കിലും യു.പി.എ സ്ഥാനാർത്ഥി ശശി തരൂർ ഒരുലക്ഷത്തോളം വോട്ടിന്റെ മാർജിനിൽ മികച്ച വിജയം സ്വന്തമാക്കി.

സ്വന്തം അണികള്‍ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് തടയാന്‍ സി.പി.എം അടിത്തട്ടില്‍ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് സൂചന. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ സി.പി.എം, ഗൃഹസമ്പർക്ക പരിപാടി നടത്തി അണികളെ കൂടെനിർത്താന്‍ ശ്രമം നടത്തിയിരുന്നു. പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറിയതായി അണികളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമം വേണ്ടത്ര വിജയം കണ്ടില്ലെന്നാണ് പാർട്ടിക്കകത്തു തന്നെയുള്ള വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട് തങ്ങളുടെ ക്യാമ്പിലെത്തുമെന്നാണ് ബി.ജെ.പി അവകാശവാദമുന്നയിക്കുന്നത്. പ്രാദേശികതലത്തിലെ ഇടത് നേതാക്കളടക്കമുള്ളവരുമായി ബി.ജെ.പി ചർച്ച തുടരുകയാണെന്നും, സി.പി.എം വിട്ടെത്തുന്നവർക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റടക്കം വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് അറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

Trending