Connect with us

kerala

തിരുവനന്തപുരത്ത് എട്ട് സി.പി.എമ്മുകാർ ബി.ജെ.പിയിൽ, ചോർച്ച തടയാന്‍ ശ്രമങ്ങളുമായി സി.പി.എം

സിപിഎം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്

Published

on

തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിലെ എട്ട് സി.പി.എം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സി.പി.എം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. സി.പി.എം വഞ്ചനയില്‍ മനം മടുത്താണ് ബിജെപിയില്‍ എത്തിയതെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. സി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ച് കോണ്‍ഗ്രസുകാരും ഒരു ജനതാദള്‍ എസ് അംഗവും ബിജെപിയില്‍ ചേർന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മില്‍ നിന്നടക്കം ആളുകളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കെതിരെ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പു നടന്ന തിരുവന്തപുരം മണ്ഡലത്തിൽ ബി.ജെ.പി 36 ശതമാനം വോട്ട് നേടിയപ്പോൾ സി.പി.എമ്മിന് 25 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. ഇടതുക്യാമ്പിൽ നിന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായ വോട്ടുചോർച്ചയുണ്ടായെങ്കിലും യു.പി.എ സ്ഥാനാർത്ഥി ശശി തരൂർ ഒരുലക്ഷത്തോളം വോട്ടിന്റെ മാർജിനിൽ മികച്ച വിജയം സ്വന്തമാക്കി.

സ്വന്തം അണികള്‍ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് തടയാന്‍ സി.പി.എം അടിത്തട്ടില്‍ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് സൂചന. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ സി.പി.എം, ഗൃഹസമ്പർക്ക പരിപാടി നടത്തി അണികളെ കൂടെനിർത്താന്‍ ശ്രമം നടത്തിയിരുന്നു. പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറിയതായി അണികളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമം വേണ്ടത്ര വിജയം കണ്ടില്ലെന്നാണ് പാർട്ടിക്കകത്തു തന്നെയുള്ള വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട് തങ്ങളുടെ ക്യാമ്പിലെത്തുമെന്നാണ് ബി.ജെ.പി അവകാശവാദമുന്നയിക്കുന്നത്. പ്രാദേശികതലത്തിലെ ഇടത് നേതാക്കളടക്കമുള്ളവരുമായി ബി.ജെ.പി ചർച്ച തുടരുകയാണെന്നും, സി.പി.എം വിട്ടെത്തുന്നവർക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റടക്കം വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് അറിയുന്നത്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending