Connect with us

Video Stories

കനത്ത മൂടല്‍ മഞ്ഞ്: അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്ക്

Published

on

അബുദാബി: രാജ്യത്ത് ഇന്നലെയും കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. രാത്രി ആരംഭിച്ച മൂടല്‍ മഞ്ഞ് കാലത്ത് 10മണിക്കുശേഷവും വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ട് സൃഷ്ടിച്ചു. വാഹനമോടിക്കുന്നവരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. ശക്തമായ മൂടിക്കെട്ടില്‍ പലരും ദിശയറിയാതെ ദുരിതത്തിലായി മാറുന്നുണ്ട്. ദീര്‍ഘദൂര പാതകള്‍ക്കുപുറമെ നഗര പ്രാന്തപ്രദേശങ്ങളിലും പല വാഹനങ്ങളും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു.

തൊട്ടടുത്തുള്ള ട്രാഫിക് ലൈറ്റുകള്‍,റൗണ്ടബൗട്ടുകള്‍,ഫ്‌ളൈ ഓവറുകള്‍ എന്നിവ ദൃശ്യമാകാത്തതുമൂലം നിരവധി വാഹനങ്ങള്‍ തലനാരിഴക്കാണ് വന്‍ അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്. ദീര്‍ഘദൂരങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ പലതും ദൂ രക്കാഴ്ച തീരെ ഇല്ലാത്തതുമൂലം തങ്ങളുടെ സ്ഥലവും കഴിഞ്ഞു കടന്നുപോകുന്നതായി അനുഭവസ്ഥര്‍ പറയുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവ,സില,ബദാസായിദ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ വസ്തുക്കള്‍ വിതരണത്തിനു പോകുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.

 
നേരം പുലരുന്നതിനുമുമ്പ് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ മുന്നോട്ട് പോകാനാവാതെ മണിക്കൂറുകളോളം പാതയോരങ്ങളില്‍ നിറുത്തിയിടുകയാണ് ചെയ്യുന്നത്. സൗദിഅറേബ്യയില്‍ നിന്നും പാലും പാല്‍ ഉല്‍പ്പന്നങ്ങളുമായി വരുന്ന വലിയ വാഹനങ്ങള്‍ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയാതെ വലയുകയാണ്. യു.എ.ഇയില്‍നിന്നും ഇതര അറബ് രാജ്യങ്ങളിലേക്കും മറ്റും പോകുന്ന വാഹനങ്ങ ള്‍ക്കും മൂടല്‍ മഞ്ഞില്‍ യാത്ര ദുഷ്‌കരമായിമാറിയിരിക്കുകയാണ്.ഒമാനില്‍ നിന്നും പച്ചക്കറികളുമായി വരുന്ന പിക്കപ്പ് വാഹനങ്ങളും മണിക്കൂറുക ള്‍ വൈകിയാണ് എത്തിച്ചേരുന്നത്. ചരക്ക് എത്തിച്ചേരുന്ന സമയത്തിന് യാതൊരുവിധ കൃത്യതയുമില്ലാത്തതിനാല്‍ മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരും കാത്തിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

 

ജോലി സ്ഥലങ്ങളില്‍ കൃത്യസമയത്ത് എ ത്തിപ്പെടാനാവാത്തതും പലര്‍ക്കും പ്രയാസകരമായി മാറിയിട്ടുണ്ട്. മഞ്ഞുകാലത്ത് വാഹനമോടിക്കുന്നവര്‍ അത്യധികം ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച തീരെ കുറവ് അനുഭവപ്പെടുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിടണമെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു.

അതേസമയം നിറുത്തിയിടുന്ന വാഹനങ്ങള്‍ റോഡില്‍ നിന്നും പരമാവധി വശത്തേക്ക് മാറ്റി ഒതുക്കിനിറുത്തണം. പിന്നാലെ വരുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇത്തരം കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് അറിയിക്കുന്നു.
വാഹനങ്ങള്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്ന പോലീസ് നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് വിവിധ പോലീ സ് മേധാവികള്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. മഞ്ഞുകാലം അപകട രഹിതമായിരിക്കണമെന്ന അധികൃതരുടെ അറിയിപ്പും ജാഗ്രതയും ഒരുപരിധി വരെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending