Connect with us

News

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍; പുരസ്‌കാരം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ 3 പേര്‍ക്ക്‌

ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

Published

on

കരോളിൻസ്ക: വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന് ഹാർവി ജെ ആൾട്ടർ, മൈക്കിൾ ഹൂട്ടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം. സ്റ്റോക്ക്ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് നൊബേൽ അസംബ്ലി പുരസ്കാരം പ്രഖ്യാപിച്ചത്.

Image

ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്. കരളിനേല്‍ക്കുന്ന മാരകമായ വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് സി ക്ക് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം. കരള്‍വീക്ക രോഗമായ ഹെപ്പറ്റൈറ്റിസ് പ്രധാനമായും മദ്യപാനം, ആഹാരത്തിലെ വിഷവസ്തുക്കളുടെ സാന്നധ്യം, തുടങ്ങിയ കാരണങ്ങളിലൂടെയാണ് ഉണ്ടാകാറ്. എന്നാല്‍ വൈറല്‍ അണുബാധയും പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പകര്‍ച്ചവ്യാധിയായ ഹെപ്പറ്റൈറ്റിസില്‍ രണ്ട് പ്രധാന തരം ഉണ്ടെന്ന് 1940 കളില്‍ വ്യക്തമായിരുന്നു. ഹെപ്പറ്റൈറ്റിസ് എ എന്ന് നാമകരണം ചെയ്യപ്പെടുന്ന ആദ്യ രോഗം മലിനവെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ആണ് പകരുന്നത്. ഇത് രോഗിയെ ദീര്‍ഘകാലത്തേക്ക് പ്രശ്‌നങ്ങളിലെത്തിക്കുന്നില്ല. എന്നാല്‍ രണ്ടാമത്തെ തരം രക്തത്തിലൂടെയും ശാരീരിക ദ്രാവകങ്ങളിലൂടെയും പകരുന്നതാണ്, ഇത് വളരെ ഗുരുതരവുമാണ്. ഈ രോഗം വിട്ടുമാറാത്ത അവസ്ഥയിലേക്ക് നയിക്കും. സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവക്കും ഇത് കാരണമാകുന്നുണ്ട്.

ഇതേ തകരത്തില്‍ രക്തത്തിലൂടെ പകരുന്നതും ഗുരതരവുമായ വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് സി. നോവല്‍ ഗണത്തില്‍ പെടുന്ന ഇതിന് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം. ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

 

kerala

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

Published

on

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

Continue Reading

gulf

അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

Published

on

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

 

Continue Reading

GULF

“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്

Published

on

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദ് (സഫാരി) സാഹിബിന് ആദരവ് നൽകുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് അബുദാബി സ്കൂളുകളിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തിൽ പെട്ട വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും മുൻ കേരള നിയമസഭ സ്പീക്കർ സീതിസാഹിബിന്റെ പേരിലുള്ള എക്സലൻസ് അവാർഡ് വിതരണവും നടക്കും. UAE KMCC യുടെയും വിവിധ ഘടങ്ങളുടെയും പ്രധാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യു എ യിലെ പ്രശസ്ത ഗായികമാരായ നസ്മിജ ഇബ്രാഹിം, ഡോ : ശാസിയ എന്നിവർ നയിക്കുന്ന ഗാനവിരുന്നും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

Trending