Connect with us

kerala

അന്ന് കേരള കോണ്‍ഗ്രസ് രാജിവച്ചു; നായനാര്‍ വീണു- ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കം ഇങ്ങനെ

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

Published

on

തിരുവനന്തപുരം: ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. കെഎം മാണിയുടെ മരണശേഷം ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാ പ്രശ്‌നങ്ങളാണ് ജോസ് കെ മാണിയെ സമ്പൂര്‍ണമായി ഇടതുപാളയത്തിലെത്തിച്ചത്. മാണിയെ സഭയിലും പുറത്തും അവഹേളിച്ച ഒരു സഖ്യത്തിലേക്കാണ് ജോസിന്റെ പോക്ക് എന്നതും ശ്രദ്ധേയം.

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇടതു മുന്നണി സര്‍ക്കാറായിരുന്നു അത്. 1980 ജനുവരി 25നാണ് നായനാര്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ സര്‍ക്കാറിന് 20 മാസവും 20 ദിവസവും മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അന്ന് എല്‍ഡിഎഫിലുണ്ടായിരുന്നത് സിപിഐ(എം), സിപിഐ, എ.കെ ആന്റണിയുടെ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ്(മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖിലേന്ത്യാ മുസ്‌ലിം ലീഗ്, ആര്‍എസ്പി എന്നീ കക്ഷികളായിരുന്നു. കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(ജോസഫ്), പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവ യുഡിഎഫിലും.

മൊത്തം 93 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുണ്ടായിരുന്നത്. സിപിഎമ്മിന് 35 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് 17 ഉം കോണ്‍ഗ്രസ് യുവിന് 21നും കേരള കോണ്‍ഗ്രസിന് എട്ടും അഖിലേന്ത്യാ ലീഗിന് അഞ്ചും. 1981 ഒക്ടോബര്‍ 20ന് കോണ്‍ഗ്രസ് യു പിന്തുണ പിന്‍വലിച്ചു. അതിനു മുമ്പ് ആറ് അംഗങ്ങളുണ്ടായിരുന്ന ആര്‍എസ്പി പിളര്‍ന്നു, 1981 മെയ് 26ന്. ബേബി ജോണിന്റെയും ശ്രീകണ്ഠന്‍ നായരുടെയും ഗ്രൂപ്പുകള്‍ രണ്ട് പാര്‍ട്ടികളായി. ബേബി ജോണ്‍ ഭരണപക്ഷത്ത് തുടര്‍ന്നു. ശ്രീകണ്ഠന്‍ നായര്‍ പ്രതിപക്ഷത്തേക്കു പോയി. ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്, കടവൂര്‍ ശിവദാസന്‍.

അതിനു പിന്നാലെ കോണ്‍ഗ്രസ് യുവും സിപിഎമ്മും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ഓഫീസ് മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തു. ദേശാഭിമാനി വാരികയില്‍ എഡിറ്റര്‍ തായാട്ട് ശങ്കരന്‍ ആന്റണിയെ വിമര്‍ശിച്ച് ലേഖനമെഴുതി. ഇതോടെ, 1981 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തെ വേളി യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി, ഡിസിസി നേതാക്കളുടെ യോഗം സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

21 പേരുടെ പിന്തുണ പിന്‍വലിച്ചിട്ടും നായനാര്‍ അധികാരം വിട്ടില്ല. നാലു നാള്‍ മാത്രമേ അതു നീണ്ടുള്ളൂ. ഒക്ടോബര്‍ 20ന് എട്ട് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും മന്ത്രിസഭ വിട്ടു. ഇതോടെ ആദ്യത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അകാല ചരമമടഞ്ഞു.

പിന്നീട് ആന്റണിയുടെയും കരുണാകരന്റെയും നേതൃത്വത്തിലുള്ള രണ്ട് കോണ്‍ഗ്രസുകള്‍ സഹകരിച്ച് കരുണാകരന്‍ മുഖ്യന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ കോണ്‍ഗ്രസ് യുവിലെ ആറു പേര്‍, പിസി ചാക്കോ, എസി ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, വിസി കബീര്‍, ശങ്കര നാരായണപ്പിള്ള എന്നിവര്‍ അതിനു പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസ് യുവിന്റെ പ്രസിഡണ്ടായി ശരദ് പവാര്‍ എത്തിയതോടെ ആ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ് എസ് എന്ന പേരില്‍ അറിയപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

അക്ഷര നഗരിയിലേക്ക് വിദ്യാര്‍ഥി പ്രവാഹം

സ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

Published

on

തിരൂര്‍: ചന്ദ്രിക ദിനപത്രത്തിന്റെ വിളികേട്ട് കോരിച്ചൊരിയുന്ന മഴ പോലും വകവെയ്ക്കാതെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ അക്ഷര നഗരിയായ തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്കൊഴുകിയെത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം രണ്ട് സെഷനുകളിലായാണ് എജ്യൂ എക്‌സല്‍ ക്രമീകരിച്ചത്. ശുഭകരമായ ഭാവി എത്തിപ്പിടിക്കാനുള്ള എളുപ്പ വഴികള്‍ ലളിതവും സ്പഷ്ടവുമായി രണ്ട് സെഷനുകളിലുമായി പ്രഗല്‍ഭര്‍ പങ്കുവെച്ചു.

എസ്.എസ്.എല്‍.സി ,പ്ലസ് ടു ക്ലാസുകളില്‍ നിന്നും വിജയിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആനന്ദവും ഏറെ സന്തോഷമേകി. പലര്‍ക്കുമിത് നവ്യാനുഭവമായിരുന്നു. മഴയൊഴിഞ്ഞ ഇടനേരങ്ങളില്‍ ചെറുചാറ്റല്‍ വകവെക്കാതെ തുഞ്ചന്റെ കിളിയെ കാണാനും കയ്ക്കാത്ത കാഞ്ഞിരമരച്ചോട്ടിലും കുട്ടികള്‍ നടന്നുല്ലസിച്ചു.

Continue Reading

kerala

ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അല‌ർട്ട്, കാണാതായ 2 പേർക്കായി തിരച്ചിൽ, ജാഗ്രതാ നിര്‍ദ്ദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

Published

on

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പുലര്‍ച്ചെ മുതല്‍ പലയിടത്തും മഴ ലഭിച്ചു. അതേസമയം രാവിലെ പല ജില്ലകളിലും കാര്യമായ മഴയില്ലായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പത്തനംതിട്ടയിലെ മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ടു 2 പേരെ കാണാതായി. മീന്‍ പിടിക്കാന്‍ പോയ 63 കാരന്‍ ഗോവിന്ദനെയാണ് പള്ളിക്കല്‍ ആറ്റില്‍ കാണാതായത്. ബീഹാര്‍ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി. സ്‌കൂബ സംഘം ഇന്നും തിരച്ചില്‍ തുടരും. രാത്രി വൈകിയും പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിംഗും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങള്‍ക്കായി രാത്രി യാത്ര ചെയ്യേണ്ടവര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

‘തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി’; അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് കെ സുധാകരൻ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

Published

on

തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരന്‍. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

പാവം ഇപി എന്ന് സുധാകരന്‍ പരിഹസിച്ചു. ഇത് സിപിഎമ്മിനുള്ള തിരിച്ചടിയാണ്. സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടും. ഖാര്‍ഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. തന്നെ വേട്ടയാടാന്‍ ശ്രമിച്ചു. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കി. ഇത് കാത്തിരുന്ന വിധിയാണ്. തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. രാഷ്ട്രീയത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. അതിനേറ്റ തിരിച്ചടിയാണ് വിധി എന്നും അദ്ദേഹം പറഞ്ഞു.

1995 ഏപ്രില്‍ 12നാണ് ട്രെയിനില്‍ വെച്ച് ഇപി ജയരാജനെ വധിക്കാന്‍ ശ്രമമുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളില്‍ വെച്ചാണ് വധശ്രമം ഉണ്ടായത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണകോടതി ശിക്ഷിച്ചിരുന്നെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

തുടര്‍ന്ന് 2016ലാണ് കേസില്‍ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്ന് കെ സുധാകരന്‍. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു കേസെന്ന് അദ്ദേഹം പ്രതികരിച്ചു. കൊലയാളി എന്ന് വിളിച്ച സിപിഎമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ ആരോപണം സിപിഎമ്മിന്റെ ആസൂത്രിത നുണയായിരുന്നുവെന്ന് വിടി ബല്‍റാം പ്രതികരിച്ചു. ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending