kerala
അന്ന് കേരള കോണ്‍ഗ്രസ് രാജിവച്ചു; നായനാര്‍ വീണു- ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കം ഇങ്ങനെ
39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

തിരുവനന്തപുരം: ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. കെഎം മാണിയുടെ മരണശേഷം ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാ പ്രശ്‌നങ്ങളാണ് ജോസ് കെ മാണിയെ സമ്പൂര്‍ണമായി ഇടതുപാളയത്തിലെത്തിച്ചത്. മാണിയെ സഭയിലും പുറത്തും അവഹേളിച്ച ഒരു സഖ്യത്തിലേക്കാണ് ജോസിന്റെ പോക്ക് എന്നതും ശ്രദ്ധേയം.
39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.
കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇടതു മുന്നണി സര്‍ക്കാറായിരുന്നു അത്. 1980 ജനുവരി 25നാണ് നായനാര്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ സര്‍ക്കാറിന് 20 മാസവും 20 ദിവസവും മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അന്ന് എല്‍ഡിഎഫിലുണ്ടായിരുന്നത് സിപിഐ(എം), സിപിഐ, എ.കെ ആന്റണിയുടെ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ്(മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖിലേന്ത്യാ മുസ്‌ലിം ലീഗ്, ആര്‍എസ്പി എന്നീ കക്ഷികളായിരുന്നു. കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(ജോസഫ്), പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവ യുഡിഎഫിലും.
മൊത്തം 93 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുണ്ടായിരുന്നത്. സിപിഎമ്മിന് 35 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് 17 ഉം കോണ്‍ഗ്രസ് യുവിന് 21നും കേരള കോണ്‍ഗ്രസിന് എട്ടും അഖിലേന്ത്യാ ലീഗിന് അഞ്ചും. 1981 ഒക്ടോബര്‍ 20ന് കോണ്‍ഗ്രസ് യു പിന്തുണ പിന്‍വലിച്ചു. അതിനു മുമ്പ് ആറ് അംഗങ്ങളുണ്ടായിരുന്ന ആര്‍എസ്പി പിളര്‍ന്നു, 1981 മെയ് 26ന്. ബേബി ജോണിന്റെയും ശ്രീകണ്ഠന്‍ നായരുടെയും ഗ്രൂപ്പുകള്‍ രണ്ട് പാര്‍ട്ടികളായി. ബേബി ജോണ്‍ ഭരണപക്ഷത്ത് തുടര്‍ന്നു. ശ്രീകണ്ഠന്‍ നായര്‍ പ്രതിപക്ഷത്തേക്കു പോയി. ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്, കടവൂര്‍ ശിവദാസന്‍.
അതിനു പിന്നാലെ കോണ്‍ഗ്രസ് യുവും സിപിഎമ്മും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ഓഫീസ് മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തു. ദേശാഭിമാനി വാരികയില്‍ എഡിറ്റര്‍ തായാട്ട് ശങ്കരന്‍ ആന്റണിയെ വിമര്‍ശിച്ച് ലേഖനമെഴുതി. ഇതോടെ, 1981 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തെ വേളി യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി, ഡിസിസി നേതാക്കളുടെ യോഗം സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
21 പേരുടെ പിന്തുണ പിന്‍വലിച്ചിട്ടും നായനാര്‍ അധികാരം വിട്ടില്ല. നാലു നാള്‍ മാത്രമേ അതു നീണ്ടുള്ളൂ. ഒക്ടോബര്‍ 20ന് എട്ട് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും മന്ത്രിസഭ വിട്ടു. ഇതോടെ ആദ്യത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അകാല ചരമമടഞ്ഞു.
പിന്നീട് ആന്റണിയുടെയും കരുണാകരന്റെയും നേതൃത്വത്തിലുള്ള രണ്ട് കോണ്‍ഗ്രസുകള്‍ സഹകരിച്ച് കരുണാകരന്‍ മുഖ്യന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ കോണ്‍ഗ്രസ് യുവിലെ ആറു പേര്‍, പിസി ചാക്കോ, എസി ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, വിസി കബീര്‍, ശങ്കര നാരായണപ്പിള്ള എന്നിവര്‍ അതിനു പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസ് യുവിന്റെ പ്രസിഡണ്ടായി ശരദ് പവാര്‍ എത്തിയതോടെ ആ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ് എസ് എന്ന പേരില്‍ അറിയപ്പെട്ടു.
kerala
ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്.

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. കുട്ടികള്‍ ഗൗരവകരമായ കുറ്റകൃത്യം ചെയ്തതായി കോടതിയും നിരീക്ഷിച്ചിരുന്നു.
എന്നാല്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനു തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കുകയായിരുന്നു.
ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിക്കിടെയുണ്ടായ നിസാര തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഷഹബാസിനെ ഈ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തുകയായിരുന്നു.
ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.
kerala
ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം മാറ്റി; ജീവനക്കാര്‍ക്കെതിരെ തെളിവ്
കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും.

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.
അതേസമയം ജീവനക്കാര്‍ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.
എന്നാല്‍ ഇതിനിടക്ക് പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതായി ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.ടി.എം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം തെളിവുകള്‍ എതിരായതോടെ ജീവനക്കാരികള്‍ മൂവരും ഒളിവിലാണ്.
സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. എന്നാല്‍ ഇതിനു പിന്നാലെ ദിയയും അച്ഛന്‍ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയതായി ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ദിയയുടെ ഫ്‌ലാറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ യുവതികളെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു.
ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ദിയാ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
kerala
ചരക്കുകപ്പല്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവം പ്രതിസന്ധിയിലാക്കുന്നു. അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചരിഞ്ഞിട്ടുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ അമ്പത് മീറ്റര്‍ അകലെ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും തീയണക്കാനായിട്ടില്ല.
അപകടത്തില്‍ കപ്പലില്‍ നിന്നും കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കടലില്‍ വീണ കണ്ടെയ്നറുകള്‍ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളില്‍ ഇടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കൊളംബോയില്‍ നിന്നും പുറപ്പെട്ട സിംഗപ്പൂര്‍ കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിച്ച് അപകടമുണ്ടായത്. കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയ പതിനെട്ട് പേരെ ചികിത്സയ്ക്കായി മംഗളൂരുവിലെത്തിച്ചിരുന്നു. അതേസമയം ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്