Connect with us

india

ആറ് മണിയുടെ പ്രസംഗത്തില്‍ ഈ കാര്യം പറയാന്‍ തന്റേടമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

മോദിയുടെ പ്രസംഗത്തെക്കുറിച്ച് വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പഴയ നോട്ട് നിരോധനം പോലെ വല്ലതുമാണോ എന്നാണ് പലര്‍ക്കുമുള്ള സംശയം.

Published

on

ന്യൂഡല്‍ഹി: ഇന്ന് ആറ് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ചൈനയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് എന്ന് പുറത്താക്കുമെന്ന് പ്രസംഗത്തില്‍ പറയുമോ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കാനുണ്ടെന്നാണ് ഇന്നത്തെ പ്രസംഗത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഏതു വിഷയത്തെ കുറിച്ചാണ് സംസാരിക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

അതേസമയം മോദിയുടെ പ്രസംഗത്തെക്കുറിച്ച് വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പഴയ നോട്ട് നിരോധനം പോലെ വല്ലതുമാണോ എന്നാണ് പലര്‍ക്കുമുള്ള സംശയം. പ്രധാനമന്ത്രി പറയാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിലും കര്‍ഷക ആത്മഹത്യ, ജിഡിപി തകര്‍ച്ച, ഹാത്രസ് പീഡനം, തൊഴിലില്ലായ്മ തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം മിണ്ടില്ലെന്നാണ് പലരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.

ഒരു ജനാധിപത്യ രാജ്യത്തെ ഭരണാധികാരി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനെ ജനങ്ങള്‍ ആശങ്കയോടെ കാണുന്ന സ്ഥിതി വലിയ അപകടസൂചനയാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത് രാജ്യത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്ന് വ്യക്തമാക്കുന്നു എന്നാണ് പലരുടെയും വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. എത്തിയിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Continue Reading

india

മംഗളൂരുവിലെ വിദ്വേഷക്കൊല; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Published

on

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കോട്ടക്കല്‍ പറപ്പൂരിലെ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം. അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിന്‍ (19ാം പ്രതി) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 27ന് കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Continue Reading

india

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

Published

on

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Continue Reading

Trending