Connect with us

india

ബിഹാര്‍ നാളെ ബൂത്തിലേക്ക്; തേജസ്വി യാദവിന്റെ പടയോട്ടത്തില്‍ പകച്ച് ബിജെപി

രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണവും എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.

Published

on

പട്‌ന: ആദ്യഘട്ട വോട്ടെടുപ്പിനായി ബിഹാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോവും. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആവേശം വിതറിയ പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. 16 ജില്ലകളിലായി 71 മണ്ഡലങ്ങളാണ് നാളെ ബൂത്തിലെത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞത് അടക്കമുള്ള തീവ്രഹിന്ദുത്വ ആശയങ്ങള്‍ തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണായുധങ്ങള്‍.

അതേസമയം മറുഭാഗത്ത് തേജസ്വി യാദവെന്ന യുവ നേതാവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തേജസ്വി യാദവിനെ അവഗണിച്ച് മുന്നോട്ട് പോവാനായിരുന്നു ബിജെപി ആദ്യം ശ്രമിച്ചത്. എന്നാല്‍ തോജസ്വി ബിഹാറില്‍ സൃഷ്ടിച്ച തരംഗത്തിന് മുന്നില്‍ ബിജെപി പകച്ചു നില്‍ക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസിന്റെയും ഇടതു കക്ഷികളെയും ഒപ്പം കൂട്ടി തേജസ്വി വന്‍ മുന്നേറ്റമാണ് ബിഹാറില്‍ കാഴ്ചവെക്കുന്നത്.

ഉള്ളി അടക്കമുള്ള അവശ്യസാധനങ്ങളുടെ വന്‍ വിലക്കയറ്റമാണ് മഹാസഖ്യം പ്രധാന പ്രചാരണായുധമാക്കുന്നത്. ബിജെപിക്ക് ഉള്ളിമാല സമ്മാനിച്ചുകൊണ്ടാണ് തേജസ്വി യാദവ് ആദ്യഘട്ട കൊട്ടിക്കലാശത്തിന്റെ ദിവസം പ്രചാരണം ആരംഭിച്ചത്. ജനങ്ങളെ സാരമായി ബാധിച്ച വിലക്കയറ്റം മഹാസഖ്യം പ്രചാരണായുധമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് തേജസ്വി യാദവ് ആരോപിച്ചു.

രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണവും എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്. ഒറ്റക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ജെഡിയുവിനെ എതിരെയാണ് മത്സരിക്കുന്നത്. ഇത് ബിജെപിയുടെ തന്ത്രമാണെന്നാണ് ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്നും ചിരാഗ് പാസ്വാനുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending