Connect with us

Football

ഞങ്ങള്‍ റെഡി; മനസ്സു തുറന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു

നാളെ ആദ്യത്തെ മത്സരം മാത്രമാണ്. ആദ്യ കളി ഫൈനല്‍ പോലെയാണ്. നാളത്തെ കളിക്കു ശേഷം 19 കളി കൂടി അവശേഷിക്കുന്നു

Published

on

പനജി: മുഖമെല്ലാം മാറി കേരള ബ്ലാസ്റ്റേഴ്‌സില്‍ പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. ഹെഡ് കോച്ച് കിബു വിക്കുനയില്‍ തുടങ്ങുന്നു ആ മാറ്റം. പതിവു സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മികച്ച താരങ്ങളെ സ്വന്തം കൂടാരത്തില്‍ എത്തിച്ചാണ് കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്‍ ഇത്തവണ പോരിനിറങ്ങുന്നത്. നാളെ വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും.

മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കിബുവാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എടികെ ബഗാനില്‍ കഴിഞ്ഞ തവണ കളിച്ച നിരവധി താരങ്ങളാണ് ഉള്ളതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിറയെ പുതിയ മുഖങ്ങള്‍. കുറേക്കാലം ഒന്നിച്ചു കളിക്കുന്നതിന്റെ മുന്‍തൂക്കം ബഗാനുണ്ടെങ്കില്‍ ഒട്ടും പിന്നിലല്ല ബ്ലാസ്റ്റേഴ്‌സ്.

ആദ്യ മത്സരത്തിനായി തന്റെ കുട്ടികള്‍ കാത്തിരിക്കുകയാണ് എന്ന് കിബു വിക്കുന പറയുന്നു. ‘എടികെഎംബി കഴിഞ്ഞ സീസണില്‍ കളിച്ച മിക്കവാറും അതേ ടീമാണ്. അവര്‍ മുന്‍ ചാമ്പ്യന്മാരുമാണ്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീം. നല്ല കളിക്കാരെയും അവര്‍ സൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ടീമില്‍ സന്തുഷ്ടരാണ്’ – അദ്ദേഹം പറഞ്ഞു.

https://twitter.com/KeralaBlasters/status/1329350049952882688?s=20

‘നന്നായി പരിശീലിച്ചിട്ടുണ്ട്. പരിശീലനത്തില്‍ ടീമിന്റെ പ്രകടനത്തില്‍ കോച്ചിങ് സ്റ്റാഫും തൃപ്തരാണ്. ഞങ്ങള്‍ പുതിയ സംഘമാണ്. നാളെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും’ – കിബു കൂട്ടിച്ചേര്‍ത്തു.

മോഹന്‍ബഗാന്‍ കാലത്തെ തന്റെ ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. ‘മോഹന്‍ബഗാനുമായി എനിക്ക് വൈകാരികമായ അടുപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ അവര്‍ എന്നെ നന്നായി പരിഗണിച്ചിരുന്നു. ബോര്‍ഡിലും ക്ലബ് അംഗങ്ങളിലും എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്’

‘ഇവിടെയുള്ളവര്‍ എന്നെ നന്നായി സ്വീകരിച്ചു. ക്ലബിലെ ജീവനക്കാരുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. നല്ല ഫുട്‌ബോള്‍ കളിക്കാനാണ് ഞങ്ങള്‍ പോകുന്നത്. അതാണ് പ്രധാനം. നാളെ ആദ്യത്തെ മത്സരം മാത്രമാണ്. ആദ്യ കളി ഫൈനല്‍ പോലെയാണ്. നാളത്തെ കളിക്കു ശേഷം 19 കളി കൂടി അവശേഷിക്കുന്നു. അതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു’ – കിബു മനസ്സു തുറന്നു.

ഗോള്‍കീപ്പര്‍മാര്‍ക്ക് പരിചയക്കുറവുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അവര്‍ നന്നായി പരിശീലിക്കുന്നുണ്ട്. ആരാണ് ഒന്നാമതെത്തുക എന്ന മത്സരമാണ് അവര്‍ക്കിടയില്‍ ഉള്ളത്. നിലവില്‍ അവരുടെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്- അദ്ദേഹം വ്യക്തമാക്കി.

ആദ്യത്തെ നാലില്‍ എത്തുകയാണ് ലക്ഷ്യം. അങ്ങനെ പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യണം. നല്ല യുവ കളിക്കാരും പരിചയ സമ്പന്നരും തങ്ങളുടെ നിരയിലുണ്ട്. ടീമില്‍ സന്തുലനം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പ്രായം വിഷയമേയല്ല- കിബു കൂട്ടിച്ചേര്‍ത്തു.

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending