Connect with us

News

ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ ബൈഡനെ അഭിനന്ദിച്ച് ഒരു ഫോണ്‍ കോള്‍ പോലും ചെയ്തില്ല; ട്രംപിനെ പേടിച്ചിട്ടെന്ന് വിദഗ്ധര്‍

വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല

Published

on

അമേരിക്കയുടെ ഏറ്റവും വലിയ കൂട്ടാളിയാണ് ഇസ്രയേല്‍. വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല. ഫോണ്‍ വിളിച്ചുള്ള അഭിനന്ദനവും അറിയിച്ചില്ല.

2016ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അഭിനന്ദന സന്ദേശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടരേണ്ടതിന്റെ ആവശ്യകതയും എല്ലാം നെതന്യാഹു സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ അവസാനത്തില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം ഫ്രാന്‍സ്, ജര്‍മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ബൈഡന്റെ ജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്..

പുതിയതായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനം അറിയിക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടല്ല, മറിച്ച് ട്രംപിനെ ഭയന്നിട്ടാണ് നെതന്യാഹു ഫോണ്‍ സംഭാഷണം നടത്താത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ട്രംപ് ഇപ്പോഴും പ്രസിഡന്റാണ്. രണ്ടു മാസത്തില്‍ അധികം ആ കസേരയില്‍ ട്രംപ് തന്നെയാണ് ഉണ്ടാവുക. ട്രംപാണെങ്കില്‍ ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടുമില്ല. ട്രംപ് തോല്‍വി അംഗീകരിക്കാതെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ടാളിയായ നെതന്യാഹു ബൈഡന് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലെഔചിത്യക്കേടാണ് നെതന്യാഹുവിനെ പിറകോട്ടു വലിക്കുന്നത്.

അറബ് രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കുന്ന കരാറുകളില്‍ അടക്കം മുന്നില്‍ നിന്ന് പ്രയത്‌നിച്ച ട്രംപിനെ അത്ര പെട്ടെന്ന് തഴയാന്‍ എന്തായാലും ഇസ്രയേലിന് കഴിയില്ല. ആ അസ്വസ്ഥതയുടെ നടുവിലാണ് ഇപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിനി അധികാരത്തില്‍ ട്രംപായാലും ബൈഡനായാലും അങ്ങനെ തന്നെ. അതുകൊണ്ട് ബൈഡനുമായി സംസാരിക്കാന്‍ കഴിയാത്തതിന്റെ പൊറുതികേട് എത്ര ദിവസം ഇസ്രയേല്‍ കൊണ്ടു നടക്കും എന്നത് കണ്ടറിയണം.

ബൈഡന്‍ ജയമുറപ്പിച്ച് 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹു ട്വിറ്ററിലെങ്കിലും ഒരു അഭിനന്ദനം അറിയിച്ചത്. എന്നാല്‍ അതില്‍ തന്നെ ‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട’ എന്ന വാക്ക് അദ്ദേഹം ഉള്‍പെടുത്തിയതുമില്ല. ട്രംപ് ജയിച്ച നാളില്‍ അദ്ദേഹം ആ വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്.

Published

on

മൂന്ന് ദിവസമായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ദിവസം 71,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 9020 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്. 1480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച 1200 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 80 രൂപയുമാണ് കുറഞ്ഞത്.

ജൂണ്‍ ആദ്യം 71,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണവില. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് മാസത്തെ ഉയര്‍ന്ന വിലയായ 73,040ലെത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Continue Reading

main stories

ഗസ്സ യുദ്ധം നിര്‍ത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു.

Published

on

തെല്‍ അവിവ്: ഗസ്സ അധിനിവേശം സ്ഥിരമായി നിര്‍ത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ തിങ്കളാഴ്ച നടന്ന 40 മിനുട്ട് ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇറാനെ ആക്രമിക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച 60 ദിവസ വെടിനിര്‍ത്തല്‍ കൊണ്ട് കാര്യമില്ലെന്നും ട്രംപ് അറിയിച്ചു. ഇസ്രാഈലിലെ ചാനല്‍ 12, കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോള്‍ പദ്ധതിയില്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇസ്രാഈലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. – റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

Published

on

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചാണ് പ്രതി സഹോദരങ്ങളെ ആക്രമിച്ചത്. സമൂഹ മാധ്യമത്തില്‍ പ്രതി നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചെയ്തതോടെയാണ് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒളിവില്‍പ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.

Continue Reading

Trending