Connect with us

gulf

കെഎംസിസി നേതാവ് ഹംസ സലാമിന്റെ മയ്യത്ത് മക്കയില്‍ ഖബറടക്കി

. മൂന്ന് പതിറ്റാണ്ടിന്റെ പുണ്യഭൂമിയിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് നാള്‍ ബാക്കി നില്‍ക്കവെയാണ് അല്ലാഹുവിന്റെ അലംഘനീയമായ വിധി തേടിയെത്തിയത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മക്ക കെഎംസിസി നേതാവും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാ (50) മിന്റെ മയ്യത്ത് മക്കയില്‍ ജന്നത്തുല്‍ മഅല്ലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അസര്‍ നിസ്‌കാരത്തിന് ശേഷം വിശുദ്ധ ഹറമില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും വന്‍ജനക്കൂട്ടം പങ്കെടുത്തു . മൂന്ന് പതിറ്റാണ്ടിന്റെ പുണ്യഭൂമിയിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് നാള്‍ ബാക്കി നില്‍ക്കവെയാണ് അല്ലാഹുവിന്റെ അലംഘനീയമായ വിധി തേടിയെത്തിയത്. മക്കയില്‍ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടാം തിയ്യതി നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് കണ്‍ഫേം ആക്കിയിരുന്നു. അസുഖബാധിതനായതിനാല്‍ സ്‌ട്രെച്ചറില്‍ നാട്ടില്‍ കൊണ്ട് പോകാനുള്ള എല്ലാ ഒരുക്കങ്ങളും മുജീബ് പൂക്കോട്ടൂര്‍ പൂര്‍ത്തിയാക്കിയിരുന്നു .നേരത്തെ ജിദ്ദയിലും പിന്നീട് അല്‍നൂര്‍ ആസ്പത്രിയിലും ചികിത്സയിലായിരുന്ന ഹംസ സലാമിന് ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ് . ഭാര്യ സീനത്ത് , സദിദ, സബീഹ, സഹബി എന്നിവര്‍ മക്കളാണ്.

വിശുദ്ധ ഹറമിലും പരിസരത്തുമായിരുന്നു ഹംസ സലാമിന്റെ പ്രവര്‍ത്തന മണ്ഡലം. മക്ക കെഎംസിസിയുടെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച അദ്ദേഹം മത സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിര സാന്നിധ്യമായിരുന്നു. മൂന്ന് പതിറ്റാണ്ടനിടയില്‍ നടന്ന ഹജ്ജ് കര്‍മങ്ങളുടെ കെഎംസിസിയുടെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയായിരുന്നു. വിശുദ്ധ കര്‍മത്തിന്ന് തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ ഇറങ്ങുന്ന ദിനം മുതല്‍ അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യാന്‍ ഹംസ സലാം മുന്പന്തിയിലുണ്ടാകുമായിരുന്നു. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയും പലപ്പോഴായി ഇദ്ദേഹത്തിനായിരുന്നു. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും വലംകൈയായി സംഘടനയെ ശക്തി പെടുത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. നിശബ്ദമായ സേവനത്തില്‍ സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മരണപെടുമ്പോള്‍ മക്ക കെഎംസിസിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. മടക്കയാത്രയ്ക്ക് ഒരുങ്ങിയ ഹംസ സലാമിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ മക്ക കെഎംസിസി വമ്പിച്ച യാത്രയയപ്പ് നല്‍കിയിരുന്നു . അവിടെ കൂടിയ വന്‍ ജനാവലിയോട് പൊട്ടിക്കരഞ്ഞു വിട ചോദിച്ച ഹംസ സലാമിന്റെ അന്ത്യ യാത്രക്കുള്ള യാത്ര ചോദിക്കലായിരുന്നു എന്നറിഞ്ഞില്ലെന്ന് ആത്മ സുഹൃത്തുക്കളായ കുഞ്ഞിമോന്‍ കാക്കിയയും മുജീബ് പൂക്കോട്ടൂരും പറഞ്ഞു. നികത്താനാവാത്ത വിടവാണ് മക്ക കെഎംസിസിക്കുണ്ടായിട്ടുള്ളത് . ആത്മാര്‍ത്ഥത കൈമുതലാക്കി ഏറ്റെടുത്ത ദൗത്യങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്ന ഹംസ സലാം സേവന രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

ഹംസ സലാമിന്റെ വിയോഗം കെഎംസിസി പ്രസ്ഥാനത്തിന്ന് വന്‍ നഷ്ടമാണെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി , വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് , ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള , ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് , കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, പാലോളി മുഹമ്മദലി, അരിമ്പ്ര അബൂബക്കര്‍, സി പി മുസ്തഫ , മുഹമ്മദ്കുട്ടി മാതാപുഴ , ബഷീര്‍ മൂന്നിയൂര്‍ , ഹാരിസ് കല്ലായി , അന്‍വര്‍ ചേരങ്കൈ , കരീം താമരശ്ശേരി, യു എ റഹീം , മുഹമ്മദ്കുട്ടി കോഡൂര്‍ , ആലിക്കുട്ടി ഒളവട്ടൂര്‍ , ജലീല്‍ തിരൂര്‍ , യു പി മുസ്തഫ , കബീര്‍ വൈലത്തൂര്‍, ഉസ്മാനാലി പാലത്തിങ്ങല്‍ , കെ പി മുഹമ്മദ്, തുടങ്ങി കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെ നേതാക്കളും മക്ക കെഎംസിസിയുടെ നേതാക്കളും നൂറുകണക്കിന്ന് കെഎംസിസി പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. കെഎംസിസിയുടെ എല്ലാ ഘടകങ്ങളിലും ഹംസ സലാമിന് വേണ്ടി മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കാന്‍ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

Published

on

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന്‍ സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന്‍ ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്‍: സുബൈര്‍ (ജിദ്ദ).

Continue Reading

gulf

സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്

പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

Published

on

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.

ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Continue Reading

gulf

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

Published

on

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.

ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.

നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

Continue Reading

Trending