Connect with us

kerala

‘ഉപയോക്താക്കള്‍ക്ക് ഇനി ഷോക്കടിക്കും’ ; വൈദ്യുതി ബില്ലില്‍ വരാനിരിക്കുന്നത് മൂന്ന് നിരക്ക് വര്‍ധന

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധന പ്രതീക്ഷിക്കാം. ബോര്‍ഡിന്റെ വര്‍ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ മേല്‍ വരും

Published

on

തിരുവനന്തപുരം: നിരക്കു വര്‍ധനയുടെ നാളുകളാണ് ഇനി സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. മൂന്നു വിധത്തിലുള്ള നിരക്കു വര്‍ധനയാണ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കള്‍ക്കു നേരിടേണ്ടി വരിക. ഇന്ധന സര്‍ചാര്‍ജ് ,സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വര്‍ധിപ്പിച്ചതു മൂലമുള്ളതാണു രണ്ടാമത്തെ വര്‍ധന, നികത്തുന്നതിനുള്ള പതിവു നിരക്ക് വര്‍ധനയാണു മൂന്നാമത്തേത്.

സംസ്ഥാനത്തു വൈദ്യുതി ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തതിനും പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്തതിനും വൈദ്യുതി ബോര്‍ഡിന് ഉണ്ടായ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ് ആയി പിരിച്ചു നല്‍കണമെന്നു ബോര്‍ഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാറുണ്ട്. മൂന്നു മാസം കൂടുമ്പോഴാണ് ഇതു സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുക.

2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്. ഹിയറിങ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാം.കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നഷ്ടം നികത്താന്‍ യൂണിറ്റിന് ആറു പൈസ വീതം സര്‍ചാര്‍ജ് പിരിച്ചു നല്‍കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പും മറ്റും മൂലമാണ് സര്‍ചാര്‍ജ് സംബന്ധിച്ച ഉത്തരവ് നീണ്ടത്.

സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണനിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വര്‍ധിപ്പിച്ചതു മൂലം കറന്റ് ചാര്‍ജില്‍ യൂണിറ്റിന് 25 മുതല്‍ 50 പൈസയുടെ വരെ വര്‍ധന ഉണ്ടാകുമെന്നു കണക്കാക്കുന്നു. വര്‍ഷം 500 കോടിയിലേറെ രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം കേരളത്തിന് ഉണ്ടാകുക. ഇതിനെതിരെ വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേസ് തള്ളി. ഈ സാഹചര്യത്തില്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ചു ബോര്‍ഡ് ആലോചിക്കുന്നത്.

വര്‍ധിപ്പിച്ച നിരക്ക് ആവശ്യപ്പെട്ടുള്ള ബില്‍ ലഭിച്ചാല്‍ പണം അടയ്ക്കുന്നതിന് 60 ദിവസം വരെ ബോര്‍ഡിനു സാവകാശം ലഭിക്കും. അപ്പീല്‍ പോയിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെങ്കില്‍ ഈ തുക ഉപയോക്താക്കളില്‍നിന്ന് ഈടാക്കി നല്‍കണമെന്ന് സംസ്ഥാന കമ്മിഷനോടു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടും.

വൈദ്യുതി ബോര്‍ഡ് ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന വരവുചെലവു കണക്കുകള്‍ വിലയിരുത്തിയ ശേഷം കമ്മി നികത്തുന്ന വിധത്തിലാണു സംസ്ഥാനത്തു വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പതിവിനു വിരുദ്ധമായി മൂന്നു വര്‍ഷത്തെ വരവുചെലവു കണക്ക് റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 2019-20, 2020-21, 2021-22 വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ അംഗീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധന പ്രതീക്ഷിക്കാം. ബോര്‍ഡിന്റെ വര്‍ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ മേല്‍ വരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

kerala

പ്രജ്വലിനെതിരെ വീണ്ടും ബലാല്‍സംഗക്കേസ്; രഹസ്യമൊഴി നല്‍കി യുവതി

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

Published

on

ഹാസനിലെ എംപിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയും കൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. ചോദ്യം ചെയ്യലിന് നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെ നിന്ന് ദുബൈയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

kerala

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശ നല്‍കിയിരുന്നു.

 

Continue Reading

Trending