kerala
തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ മാറ്റാനൊരുങ്ങി സിപിഎം കേന്ദ്ര നേതൃത്വം; തോമസ് ഐസക് മുഖ്യമന്ത്രിയാവാന്‍ സാധ്യത-കെഎസ്എഫ്ഇ റെയ്ഡിന് പിന്നില്‍ പിണറായിയുടെ നിര്‍ണായക നീക്കം
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫീസിലും ആഭ്യന്തരവകുപ്പിലും പിണറായി വിജയനെക്കാള്‍ ഉദ്യോഗസ്ഥര്‍ക്കാണ് സ്വാധീനമെന്ന് തെളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ പുതിയ നീക്കവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന്‍ പിണറായി വിജയന് കേന്ദ്ര നേതൃത്വം രഹസ്യനിര്‍ദേശം നല്‍കിയതായാണ് വിവരം.
തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് തെളിഞ്ഞതോടെ പിടിച്ചു നില്‍ക്കാനാവാതെ പിണറായി വിജയനും കുടുങ്ങിയിരിക്കുകയാണ്. താന്‍ മാറുകയാണെങ്കില്‍ തന്റെ വിശ്വസ്തനായ ഇപി ജയരാജനെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശമാണ് പിണറായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ ഈ നീക്കം പുറത്തു വന്നതോടെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ പണി തുടങ്ങി. മഹാരാഷ്ട്രയില്‍ ഇപി ജയരാജന്റെ 200 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാട് പുറത്തുവന്നത് ഇവരിലൂടെയാണ്. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് സിപിഎമ്മിന് അകത്തുള്ളവര്‍ തന്നെയാണ്.
ധനമന്ത്രി തോമസ് ഐസകിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് താല്‍പര്യം. ഇത് മനസിലാക്കിയ പിണറായി ഒരു മുഴം മുമ്പേ എറിഞ്ഞതാണ് കെഎസ്എഫ്ഇ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്. പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വിജിലന്‍സ് തോമസ് ഐസകിന്റെ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ റെയ്ഡ് നടത്തുന്നത് അസാധാരണമെന്ന് മനസിലാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് പിണറായി ചെയ്തത്.
അധികാരമേറ്റത് മുതല്‍ തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയ നേതാക്കളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മന്ത്രിസഭയില്‍ താനല്ലാത്ത ആരും മാധ്യമശ്രദ്ധ നേടരുതെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. ഗീതാ ഗോപിനാഥിനെ ധനകാര്യ ഉപദേഷ്ടാവായി കൊണ്ടുവന്നതും ഐസകിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
പിണറായിയുടെ ഏകാധിപത്യത്തില്‍ നിശബ്ദരായിരുന്ന നേതാക്കളെല്ലാം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുരുക്കിലായതോടെ പിണറായിക്കെതിരെ രംഗത്ത് വരികയായിരുന്നു. എന്നാല്‍ തനിക്കെതിരെ കളിച്ചാല്‍ പണിവരുമെന്ന മുന്നറിയിപ്പാണ് പിണറായി കെഎസ്എഫ്ഇ റെയ്ഡിലൂടെ നല്‍കിയത്. എന്നാല്‍ തലക്ക് സുഖമില്ലാത്തവരാണ് റെയ്ഡിന് പിന്നിലെന്ന് ഐസക് തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്.
എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് തെളിയും. ഇത് സര്‍ക്കാറിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാവും. ഇത്കൂടി മുന്‍കൂട്ടി കണ്ടാണ് പിണറായിയെ മാറ്റാന്‍ സിപിഎം ആലോചിക്കുന്നത്.
india
മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.
kerala
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.

വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.
12 പ്രതികള്‍ പൊതുവായുള്ള അഞ്ച് കേസുകളിലും, തെളിവായി പ്രോസിക്യൂഷന്‍ വാട്ട്സ്ആപ്പ് ചാറ്റുകളെ വളരെയധികം ആശ്രയിച്ചിരുന്നു.
കലാപം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെടുത്ത ഒമ്പത് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ ഇവ ഉള്‍പ്പെടുന്നു. ബാക്കിയുള്ള നാല് കേസുകളില്‍ ഒരെണ്ണം വെറുതെവിട്ടു, മൂന്നെണ്ണം പ്രതികളുടെ അന്തിമ വാദങ്ങളുടെയും മൊഴികളുടെയും ഘട്ടത്തിലാണ്.
കലാപത്തില്‍ 53 പേര്‍ മരിക്കുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കുറ്റപത്രം അനുസരിച്ച്, പ്രതികളിലൊരാളായ ലോകേഷ് സോളങ്കി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എഴുതി: ”നിങ്ങളുടെ സഹോദരന്‍ 9 മണിക്ക് 2 മുസ്ലീം പുരുഷന്മാരെ കൊന്നു.” സോളങ്കിയുടെ ചോദ്യം ചെയ്യലില്‍ മറ്റ് ആളുകളുടെ അറസ്റ്റിലേക്ക് നയിച്ചു, ഒടുവില്‍ അവര്‍ ഒമ്പത് കൊലപാതകങ്ങളില്‍ പ്രതികളായിരുന്നു.
പ്രതികളെ വെറുതെവിട്ടുകൊണ്ട് കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്ജെ) പുലസ്ത്യ പ്രമാചല അഞ്ച് ഉത്തരവുകളിലും കുറിച്ചു: ”ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കണക്കുകൂട്ടലില്‍ ഒരു ഹീറോ ആകുക എന്ന ഉദ്ദേശത്തോടെ മാത്രമേ ഇത്തരം പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ഇടുന്നത്.”
പ്രതികളെ വെറുതെ വിട്ടപ്പോള്‍ വിശ്വസനീയമായ സാക്ഷികളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി.
ഹാഷിം അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ ഏപ്രില്‍ 30ന് കോടതി ദൃക്സാക്ഷികളില്ലെന്ന് പറയുകയും 12 പ്രതികളെ വെറുതെ വിടുകയും ചെയ്തു.
മാര്‍ച്ച് 28 ന് പ്രസ്താവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘അമീന്റെ കൊലപാതകത്തെക്കുറിച്ച് ഉറപ്പാണ്, എന്നാല്‍ കൊലപാതക സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭുരെ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 ന് പുറപ്പെടുവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘ഭൂരെയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സാക്ഷികളാരും കണ്ടിട്ടില്ലെന്ന്’ കോടതി ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 27 ലെ മറ്റൊരു വിധിന്യായത്തില്‍, ‘ഹംസ (കലാപ ഇര) കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.
മെയ് 13-ന് പുറപ്പെടുവിച്ച ഒരു വിധിയില്‍, എഎസ്ജെ പ്രമാചല കോടതി എല്ലാ പ്രതികളെയും കൊലക്കേസില്‍ കുറ്റവിമുക്തനാക്കി, എന്നാല്‍ പരസ്യമായ ദ്രോഹത്തിന് കാരണമാകുകയും ശത്രുത വളര്‍ത്തുകയും ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതിന് സോളങ്കിയെ ശിക്ഷിച്ചു.
kerala
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതും, ചില ഭാഗങ്ങളില്‍ മരവെട്ടുകളും വഴിത്തടങ്ങള്‍ തടസപ്പെട്ടതും കണക്കിലെടുത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ഈ അവധി വിനോദത്തിനായി പുറത്തേക്ക് പോവാനല്ലെന്നും സുരക്ഷിതമായി വീടിനകത്ത് ഇരിക്കാന്‍ വേണ്ടിയുള്ളതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News2 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു