Connect with us

Video Stories

ഈഡനില്‍ ഇന്ന് ഇംഗ്ലീഷ് പരീക്ഷ

Published

on

കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും. രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരം ജയിച്ച് വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്. അതേ സമയം ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കു പിന്നാലെ ഏകദിനത്തിലും സമ്പൂര്‍ണ തോല്‍വി മുഖത്തായ ഇംഗ്ലണ്ടിന് വന്‍ നാണക്കേട് ഒഴിവാക്കാന്‍ ഇന്നത്തെ മത്സരം ജയിക്കല്‍ അനിവാര്യമാണ്.
കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും 300 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും വിജയിക്കാനാവാത്തത് ഇംഗ്ലീഷുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.

 

ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത വിരാട് കോലി പരമ്പര ഇതിനോടകം കൈപ്പിടിയിലൊതുക്കിയതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഇന്നിറങ്ങുക. രണ്ടു മത്സരങ്ങളിലും 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച ഫോമിലാണ്.അതേ സമയം മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ അച്ചടക്കമില്ലാതെ പന്തെറിയുന്നത് മാത്രമാണ് ഇന്ത്യന്‍ നിരയെ അല്‍പമെങ്കിലും ആശങ്കപ്പെടുത്തുന്നത്. ഇരു ടീമുകളും ഒരുപോലെ ബുദ്ധിമുട്ടുന്നത് ബൗളര്‍മാരുടെ പ്രകടനത്തിലാണ്. പരമ്പരയില്‍ ഇതുവരെ ഒരു സന്നാഹ മത്സരം മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായിട്ടുള്ളത്. ടെസ്റ്റില്‍ 4-0ന് തോറ്റ ഇംഗ്ലണ്ടും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ഏകദിനത്തില്‍ വലിയ പ്രതീക്ഷകളാണ് വച്ചു പുലര്‍ത്തിയിരുന്നത്.

 

എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതീക്ഷകള്‍ക്കു വിഘാതമായി കനത്ത പരാജയമാണ് ടീമിന് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ കോലിയും കേദാര്‍ ജാദവുമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ ധോണിയും യുവരാജുമായിരുന്നു ഇന്ത്യന്‍ ബാറ്റിങിന് നട്ടെല്ലായത്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങില്‍ ശിഖര്‍ ധവാന്റേയും കെ.എല്‍ രാഹുലിന്റെയും ഫോം മാത്രമാണ് അല്‍പം പ്രശ്‌നം സൃഷ്ടിക്കുന്നത്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ധവാന് പകരം അജിന്‍ക്യ രഹാനെയെ ഓപണറായി പരീക്ഷിക്കാനും കോലി തയാറായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത. കട്ടക്കിലെ വിക്കറ്റിനേക്കാളും അല്‍പം പച്ചപ്പ് നിറഞ്ഞതാണ് ഈഡന്‍ ഗാര്‍ഡന്‍സിലേതെന്നതിനാല്‍ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്നും അല്‍പം ആനുകൂല്യം പ്രതീക്ഷിക്കാവുന്നതാണ്.

 

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിന് മുമ്പ് മൂന്ന് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന് ഒന്നു പോലും ജയിക്കാനായിട്ടില്ല. പരമ്പരയില്‍ രണ്ട് തോല്‍വികള്‍ നേരിട്ട ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് പരുക്കേറ്റ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് നാട്ടിലേക്ക് മടങ്ങിയത് ആഘാതമായിട്ടുണ്ട്. ഹെയില്‍സിന്റെ വലുതുകൈയിലാണ് പരുക്ക്. കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ക്യാച്ചിന് ശ്രമിച്ചപ്പോഴാണ് ഹെയ്‌യില്‍സിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതാണെന്നും സര്‍ജന്റെ ചികിത്സവേണ്ടിവരുമെന്നുമാണ് ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ് അറിയിച്ചത്.

 

തുടര്‍ മത്സരങ്ങളില്‍ ഇംഗ്ലീഷ് ടീമിന് വിജയം ആശംസിച്ചാണ് ഹെയില്‍സ് നാട്ടിലേക്ക് മടങ്ങിയത്. ഹെയില്‍സിന് പകരം ടി ട്വന്റി മത്സരങ്ങള്‍ക്കായി ജോണി ബെയര്‍ സ്‌റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നായകന്റെ തൊപ്പിയഴിച്ചുവെച്ചുവെങ്കിലും മൂന്നാം ഏകദിനത്തിന് മുമ്പുള്ള പരിശീലന സെഷനില്‍ ക്യാപ്റ്റന്റെ റോള്‍ ചെയ്തത് ധോണിയായിരുന്നു. കോലി പരിശീലനത്തിന് എത്താഞ്ഞതിനാലാണ് ധോണി പഴയ ചുമതല ഏറ്റെടുത്തത്. പിച്ച് പരിശോധിച്ചതും പിച്ചും ഔട്ഫീല്‍ഡും എന്തായിരിക്കുമെന്ന വിവരങ്ങള്‍ ശേഖരിച്ചതും അത് കളിക്കാര്‍ക്ക് പകര്‍ന്നുകൊടുത്തതുമെല്ലാം ധോണി തന്നെ. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയശേഷവും ടീമിന്റെ ഉത്തരവാദത്തത്തില്‍നിന്ന് അകന്നുമാറിയിട്ടില്ല ധോണി എന്ന് വ്യക്തമാക്കുന്നതായിരുന്നു പരിശീലന സെഷന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിര്‍ണായക ഘട്ടത്തില്‍ തേഡ് അംപയറുടെ വിധി നിര്‍ണയം ആവശ്യപ്പെട്ടത് ധോണിയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending