Connect with us

Video Stories

ഈഡനില്‍ ഇന്ന് ഇംഗ്ലീഷ് പരീക്ഷ

Published

on

കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും. രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരം ജയിച്ച് വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്. അതേ സമയം ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കു പിന്നാലെ ഏകദിനത്തിലും സമ്പൂര്‍ണ തോല്‍വി മുഖത്തായ ഇംഗ്ലണ്ടിന് വന്‍ നാണക്കേട് ഒഴിവാക്കാന്‍ ഇന്നത്തെ മത്സരം ജയിക്കല്‍ അനിവാര്യമാണ്.
കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും 300 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും വിജയിക്കാനാവാത്തത് ഇംഗ്ലീഷുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.

 

ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത വിരാട് കോലി പരമ്പര ഇതിനോടകം കൈപ്പിടിയിലൊതുക്കിയതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഇന്നിറങ്ങുക. രണ്ടു മത്സരങ്ങളിലും 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച ഫോമിലാണ്.അതേ സമയം മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ അച്ചടക്കമില്ലാതെ പന്തെറിയുന്നത് മാത്രമാണ് ഇന്ത്യന്‍ നിരയെ അല്‍പമെങ്കിലും ആശങ്കപ്പെടുത്തുന്നത്. ഇരു ടീമുകളും ഒരുപോലെ ബുദ്ധിമുട്ടുന്നത് ബൗളര്‍മാരുടെ പ്രകടനത്തിലാണ്. പരമ്പരയില്‍ ഇതുവരെ ഒരു സന്നാഹ മത്സരം മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായിട്ടുള്ളത്. ടെസ്റ്റില്‍ 4-0ന് തോറ്റ ഇംഗ്ലണ്ടും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ഏകദിനത്തില്‍ വലിയ പ്രതീക്ഷകളാണ് വച്ചു പുലര്‍ത്തിയിരുന്നത്.

 

എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതീക്ഷകള്‍ക്കു വിഘാതമായി കനത്ത പരാജയമാണ് ടീമിന് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ കോലിയും കേദാര്‍ ജാദവുമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ ധോണിയും യുവരാജുമായിരുന്നു ഇന്ത്യന്‍ ബാറ്റിങിന് നട്ടെല്ലായത്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങില്‍ ശിഖര്‍ ധവാന്റേയും കെ.എല്‍ രാഹുലിന്റെയും ഫോം മാത്രമാണ് അല്‍പം പ്രശ്‌നം സൃഷ്ടിക്കുന്നത്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ധവാന് പകരം അജിന്‍ക്യ രഹാനെയെ ഓപണറായി പരീക്ഷിക്കാനും കോലി തയാറായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത. കട്ടക്കിലെ വിക്കറ്റിനേക്കാളും അല്‍പം പച്ചപ്പ് നിറഞ്ഞതാണ് ഈഡന്‍ ഗാര്‍ഡന്‍സിലേതെന്നതിനാല്‍ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്നും അല്‍പം ആനുകൂല്യം പ്രതീക്ഷിക്കാവുന്നതാണ്.

 

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിന് മുമ്പ് മൂന്ന് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന് ഒന്നു പോലും ജയിക്കാനായിട്ടില്ല. പരമ്പരയില്‍ രണ്ട് തോല്‍വികള്‍ നേരിട്ട ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് പരുക്കേറ്റ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് നാട്ടിലേക്ക് മടങ്ങിയത് ആഘാതമായിട്ടുണ്ട്. ഹെയില്‍സിന്റെ വലുതുകൈയിലാണ് പരുക്ക്. കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ക്യാച്ചിന് ശ്രമിച്ചപ്പോഴാണ് ഹെയ്‌യില്‍സിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതാണെന്നും സര്‍ജന്റെ ചികിത്സവേണ്ടിവരുമെന്നുമാണ് ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ് അറിയിച്ചത്.

 

തുടര്‍ മത്സരങ്ങളില്‍ ഇംഗ്ലീഷ് ടീമിന് വിജയം ആശംസിച്ചാണ് ഹെയില്‍സ് നാട്ടിലേക്ക് മടങ്ങിയത്. ഹെയില്‍സിന് പകരം ടി ട്വന്റി മത്സരങ്ങള്‍ക്കായി ജോണി ബെയര്‍ സ്‌റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നായകന്റെ തൊപ്പിയഴിച്ചുവെച്ചുവെങ്കിലും മൂന്നാം ഏകദിനത്തിന് മുമ്പുള്ള പരിശീലന സെഷനില്‍ ക്യാപ്റ്റന്റെ റോള്‍ ചെയ്തത് ധോണിയായിരുന്നു. കോലി പരിശീലനത്തിന് എത്താഞ്ഞതിനാലാണ് ധോണി പഴയ ചുമതല ഏറ്റെടുത്തത്. പിച്ച് പരിശോധിച്ചതും പിച്ചും ഔട്ഫീല്‍ഡും എന്തായിരിക്കുമെന്ന വിവരങ്ങള്‍ ശേഖരിച്ചതും അത് കളിക്കാര്‍ക്ക് പകര്‍ന്നുകൊടുത്തതുമെല്ലാം ധോണി തന്നെ. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയശേഷവും ടീമിന്റെ ഉത്തരവാദത്തത്തില്‍നിന്ന് അകന്നുമാറിയിട്ടില്ല ധോണി എന്ന് വ്യക്തമാക്കുന്നതായിരുന്നു പരിശീലന സെഷന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിര്‍ണായക ഘട്ടത്തില്‍ തേഡ് അംപയറുടെ വിധി നിര്‍ണയം ആവശ്യപ്പെട്ടത് ധോണിയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending