Connect with us

india

അർണബിന്റെ യഥാർത്ഥ മുഖം വെളിപ്പെട്ടു: സോണിയാ ഗാന്ധി

കർഷക സമരത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് അഹങ്കാരം നിറഞ്ഞ നിലപാട്

Published

on

ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ വിവാദ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ അർണബിന്റെ യഥാർത്ഥ മുഖം വെളിവായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാലിക്കുന്ന മൗനത്തിനെതിരെയും അവർ രംഗത്തെത്തി. രാജ്യ സുരക്ഷ കേന്ദ്രസർക്കാർ അടിയറ വെച്ചുവെന്നും അവർ ആരോപിച്ചു.

സൈനിക നീക്കങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. .എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറാകാത്ത കേന്ദ്ര നിലപാട് അതിശയിപ്പിക്കുന്നു. േേകാൺഗ്രസ് പ്രവർത്തക സമതിയിൽ സംസാരിക്കവേ സാണിയ പറഞ്ഞു.

കർഷക സമരത്തിനെതിരെ അഹങ്കാരം നിറഞ്ഞ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിശദമായ പഠനങ്ങളും യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ധൃതിപ്പെട്ട് കാർഷിക നിയമങ്ങൾ നടപ്പിലാക്കിയത്. ഭക്ഷ്യസുരക്ഷയുടെ അടിത്തറ ഇളക്കുന്നതാണ് കേന്ദ്രത്തിന്റെ കാർഷിക നിയമം. താങ്ങുവിലയും പൊതുവിതരണ ശൃംഖലയും തകർക്കുന്നതാണ് ഈ നിയമങ്ങളെന്നും സോണിയ കുറ്റപ്പെടുത്തി.

ടി.വി റേറ്റിംഗിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകളാണ് വിവാദമായത്.

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

india

മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വിഡിയോയുമായി ബി.ജെ.പി

‘സൂക്ഷിക്കണം’ എന്ന് 3 തവണ ആവര്‍ത്തിച്ച് എഴുതികൊണ്ടുള്ള കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Published

on

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി നേതൃത്വത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു അനിമേഷന്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്വേഷ പ്രചരണം.

കോണ്‍ഗ്രസ് രാജ്യത്തെ സാധാരണക്കാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുകൊടുക്കുമെന്ന മോദി അടക്കമുള്ള നേതാക്കള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന പ്രസ്താവനയ്ക്ക് സമാനമായ വീഡിയോയാണ് ബി.ജെ.പി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ‘സൂക്ഷിക്കണം’ എന്ന് 3 തവണ ആവര്‍ത്തിച്ച് എഴുതികൊണ്ടുള്ള കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കാണാം. ഒരുവശത്ത് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെയെഴുതിയ മുട്ടകള്‍ ഒരു കുട്ടയിലിരിക്കുന്നതായും കാണാം.

പിന്നാലെ കുട്ടയിലേക്ക് രാഹുല്‍ ഗാന്ധി മുസ്ലിം എന്നെഴുതിയ ഒരു മുട്ട കൊണ്ടുവെക്കുന്നു. തുടര്‍ന്ന് മുട്ട വിരിയുകയും മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ വലിയ കോഴികുഞ്ഞിന് മാത്രം രാഹുല്‍ ഭക്ഷണം കൊടുക്കുകയും ചെയുന്നു. ഭക്ഷണത്തിന്റെ കിറ്റില്‍ ‘ഫണ്ട്’ എന്നാണ് എഴുതിയിരിക്കുന്നത്. ശേഷം മറ്റു കോഴിക്കുഞ്ഞുങ്ങളെ വലിയ കോഴിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കുട്ടയില്‍ നിന്ന് പുറത്താക്കുന്നു. ഇതിനുപിന്നാലെ എല്ലാവരും ആര്‍ത്തു ചിരിക്കുന്നു.

ഈ രീതിയിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും ഉയര്‍ത്തുന്ന വിദ്വേഷ പരാമര്‍ശങ്ങളെ സമാന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ബി.ജെ.പി വീഡിയോയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എക്‌സിലെ ഈ വീഡിയോ 4 ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രചരിപ്പിക്കുന്ന വീഡിയോയുടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കമന്റുകളില്‍ ടാഗ് ചെയ്യുന്നുമുണ്ട്.

നടന്‍ പ്രകാശ് രാജ് ബി.ജെ.പി പോസ്റ്റ് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന കര്‍ണാടക ബി.ജെ.പിയെ കൃത്യമായ പാഠം പഠിപ്പിക്കുമെന്നും പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും രാജി വെക്കണമെന്നും ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് അക്കാദമിക് പ്രൊഫസര്‍ നിതാഷ കൗള്‍ ചൂണ്ടിക്കാട്ടി. ജര്‍മനിയിലെ നാസി പാര്‍ട്ടി പ്രചരിപ്പിച്ചിരുന്ന ഒരു വീഡിയോയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

Continue Reading

india

ജെ.ഡി.എസ് എം.എൽ.എ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പി.എയുടെ വീട്ടിൽ കണ്ടെത്തി

രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നൽകിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസിൽ കണ്ടെത്തി.

Published

on

ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നൽകിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസിൽ കണ്ടെത്തി. ഇവരെ തട്ടിക്കൊണ്ടുപോയതായി മകൻ എച്ച്.ഡി.രാജു (20) മൈസൂരു ജില്ലയിലെ കെ.ആർ.നഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ചതായി പരാതിയിൽ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായി കേസും രജിസ്റ്റർ ചെയ്തു.പ്രജ്വൽ രേവണ്ണ മത്സരിക്കുന്ന ഹാസൻ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ കാണണമെന്ന് പറഞ്ഞു എന്നറിയിച്ചാണ് സതീഷ് തന്റെ മാതാവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതെന്നാണ് രാജുവിന്റെ പരാതിയിലുള്ളത്. പൊലീസ് എത്ര ആവശ്യപ്പെട്ടാലും രേവണ്ണയുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു വിടരുതെന്ന് മാതാവിനേയും പിതാവിനേയും താക്കീത് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന് സതീഷ് വീണ്ടും എത്തി മാതാവിനെ കൊണ്ടുപോയി. അവർക്കെതിരെ കേസുണ്ട്, വീട്ടിൽ നിന്നാൽ പൊലീസ് പിടിക്കും എന്നുപറഞ്ഞായിരുന്നു അത്. മാതാവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് പരാതിയിൽ പറഞ്ഞത്. രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ബംഗളൂരുവിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുമെന്ന് എസ്.ഐ.ടി അറിയിച്ചു.

Continue Reading

Trending