Connect with us

kerala

സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് പ്രോജ്വല തുടക്കം

ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

മലപ്പുറം: മഹിത പൈതൃകങ്ങളുറങ്ങുന്ന പൊന്നാനിയുടെ മണ്ണില്‍ നിന്നും മാനവിക ഐക്യത്തിന്റെ സന്ദേശമോതി പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് തുടക്കം.

പൊന്നാനിക്കളരിയുടെ സംസ്‌കാരിക തനിമയും മഖ്ദൂമിയന്‍ പാണ്ഡിത്യത്തിന്റെ വിളനിലവുമായ പൊന്നാനിയിലെ ചങ്ങരംകുളത്ത് നിന്നാണ് യാത്രയാരംഭിച്ചത്. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.

എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് മുസ്്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തുന്നത്. ഈ ഒരുമയെ തകര്‍ത്ത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ഒരിക്കലും മുസ്്ലിംലീഗ് അനുവദിക്കില്ല. ഈ സൗഹാര്‍ദ ഭൂമിയുടെ കാവല്‍ക്കാരായി മുസ്്ലിംലീഗ് എന്നുമുണ്ടാവും. കേരളം ഭരിക്കുന്നത് ആരാണ് എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് വെളിപ്പാടകലെ വന്നെത്തിയിരിക്കുകയാണ്. ആഘട്ടത്തിലാണ് മുസ്്ലിംലീഗ് ഐക്യത്തിന്റെ സന്ദേശമോതി സൗഹാര്‍ദ്ദ സന്ദേശയാത്ര നടത്തുന്നത്. ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായിരിക്കുന്നു. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും മറ്റുള്ള മതസ്ഥരും യോജിച്ചു നിന്ന് ഇവരെ ചെറുത്ത് തോല്‍പിക്കണം. നമ്മുടെ ആവശ്യങ്ങളും വികസനങ്ങളും നടപ്പിലാവാന്‍ ജനാധിപത്യം വിജയിപ്പിക്കണം. അതിനള്ള ശ്രമത്തിനാണ് ഈ യാത്രയെന്നും തങ്ങള്‍ കൂട്ടേചേര്‍ത്തു.

മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി ബാവ ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, കെ.എസ് ഹംസ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, സുഹറാ മമ്പാട്, അഡ്വ. കെ.പി മറിയുമ്മ. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി. ഉബൈദുല്ല, മഞ്ഞളാകുഴി അലി, ടി.വി ഇബ്രാഹീം,കെ.എന്‍.എ ഖാദര്‍, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹമത്തുല്ല, മുസ്്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, കുറുക്കോളി മൊയ്തീന്‍, ടി.പി അഷ്റഫലി, പി.കെ നവാസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, യു.സി രാമന്‍, എ.പി ഉണ്ണികൃഷ്ണന്‍, ഹനീഫ മൂന്നിയൂര്‍, അന്‍വര്‍നഹ, മുസ്്ലിംലീഗ് ജില്ലാ ഭ്ാരവാഹികളായ ജാഥ വൈസ് ക്യാപറ്റന്‍ അഡ്വ. യു.എ ലത്തീഫ്, ഡയരക്ടര്‍ ഇസ്്മാഈല്‍ മൂത്തേടം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ മൂത്തേടം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമര്‍ അറക്കല്‍, സലീം കുരുവമ്പലം, എം.എ ഖാദര്‍, എം.കെ ബാവ, സി. മുഹമ്മദാലി, പി.എ റഷീദ്, എം. അബ്ദുല്ല കുട്ടി, പി.കെ.സി അബ്ദുറഹിമാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തിഫ്, കബീര്‍ മുതപറമ്പ്, വി.എ വഹാബ്, അഡ്വ. പി.വി മനാഫ്, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. അബു സിദ്ധീഖ്, ടി.എച്ച് കുഞ്ഞാലി ഹാജി, ശമീര്‍ ഇടിയാട്ടില്‍, പി.വി അഹമ്മദ് ഷാജു, ശറഫു പിലാക്കല്‍, അഷ്ഹര്‍ പെരുമുക്ക്, ബാവി വിസപ്പടി, ഷാനവാസ് വെട്ടത്തൂര്‍, വി.കെ.എം ഷാഫി, കെ.സി ഷിഹാബ്, ഷബീര്‍ ബിയ്യം, പി.പി ഉമ്മര്‍, വി.എം അഷ്റഫ്, വി.വി ഹമീദ്, റഷിദ് കോക്കുര്‍, നദീം ഒള്ളാട്ട്, സിറാജ് പൊന്നാനി പ്രസംഗിച്ചു.

 

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സംഭവം നെടുമ്പാശ്ശേരിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

Published

on

വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്താവള കമ്പനി പി.ആര്‍ ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്.

വിമാനത്താവളത്തിലെ പ്രാര്‍ത്ഥനഹാളില്‍ ബേംബുകള്‍ വച്ചതായാണ് സന്ദേശം. എന്നാല്‍ സി.ഐ.എസ്.എഫും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

തുടര്‍ന്ന് സംഭവത്തില്‍ കൂടുതല്‍ പരിശോധനയും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

 

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

Trending