Connect with us

Video Stories

ചരിത്രം രചിച്ച യുഗപ്രഭാവന്‍

Published

on

പി.കെ കുഞ്ഞാലിക്കുട്ടി

ജറ്റ് സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിക്കുമ്പോള്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് സാഹിബിനെ ആസ്പത്രിയിലേക്ക് മാറ്റിയെന്ന വാര്‍ത്ത ആശങ്കയോടെയാണ് ശ്രവിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ വെച്ച് കുഴഞ്ഞുവീണ് ആസ്പത്രിയിലായ അദ്ദേഹം സുഖം പ്രാപിച്ച് പൊതു രംഗത്തു സജീവമായതൊക്കെ ഓര്‍ത്ത് സമാധാനിച്ചു. വിവരം അറിയാനായി ഡല്‍ഹിയിലുള്ള ഇ.ടി മുഹമ്മദ് ബഷീറുമായും പി.വി അബ്ദുല്‍ വഹാബുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോഴും നല്ലൊരു വാര്‍ത്ത കേള്‍ക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന.

പാണക്കാട് പോയി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും കോഴിക്കോട് ലീഗ് ഹൗസിലെത്തി നേതാക്കളുമായുമൊക്കെ സ്ഥതിയുടെ ഗൗരവം ചര്‍ച്ച ചെയ്തു. ആശ്വാസത്തിനുള്ള വകയൊന്നും ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നില്ല. ആസ്പത്രി അധികൃതരുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന സംശയമുയര്‍ന്നെങ്കിലും ഡോക്ടര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കുന്ന നല്ല വര്‍ത്തമാനത്തിനായി തന്നെ കാത്തു. പക്ഷെ, നാഥന്റെ വിളിക്കുത്തരം നല്‍കിയതായി പുലര്‍ച്ചെ സ്ഥിരീകരിച്ചു. അതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. എന്നാല്‍, ഒന്നു പറയാം.

ജീവിതം പോലെ മരണവും ഐതിഹാസികമാക്കിയാണ് നമ്മുടെ നേതാവ് ഇ അഹമ്മദ് സാഹിബ് കടന്നുപോവുന്നത്.എന്നാണ് ഞാന്‍ ആദ്യമായി അഹമ്മദ് സാഹിബിനെ കാണുന്നത്. ഞാനോര്‍ത്തു നോക്കി. എം.എസ്.എഫ് നേതാവായിരിക്കെ അകലെ നിന്ന് നോക്കി കണ്ട അഹമ്മദ് സാഹിബിന്റെ പ്രസംഗം വലിയ ആവേശമായിരുന്നു. ഞാന്‍ തളപ്പറമ്പ് സര്‍ സയ്യിദില്‍ പഠനത്തിനായി ചേര്‍ന്നതോടെ കണ്ണൂര്‍ ജില്ലക്കാരനായ അഹമ്മദ് സാഹിബുമായി അടുത്ത പരിചയമായി. അന്ന് അദ്ദേഹം എം.എല്‍.എയുമാണ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഗേറ്റ് പ്രസംഗത്തിന് അദ്ദേഹത്തെ കൂട്ടികൊണ്ടുവന്നതൊക്കെ ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു.

സര്‍സയ്യിദ് കോളജിലെ മലപ്പുറത്തു നിന്നുള്ള എം.എസ്.എഫ് പ്രവര്‍ത്തകനെന്ന നിലയില്‍ യുവ നേതാവായ അഹമ്മദ് സാഹിബ് വലിയ അടുപ്പമാണ് കാണിച്ചത്. പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി ചെറുപ്പം മുതലെ എനിക്ക് വലിയ അടുപ്പമാണുള്ളത്. കോളജ് അവധിയിലൊക്കെ മിക്കവാറും എന്റെ കേന്ദ്രം അവിടെയാണ്. ജ്യേഷ്ടന്‍ ഹൈദ്രുഹാജിയുമായി അഹമ്മദ് സാഹിബിനുള്ള പരിചയം ഞങ്ങള്‍ക്കിടയിലും വളര്‍ന്നു. മലപ്പുറത്ത് എത്തിയാല്‍ താമസം എന്റെ വീട്ടിലായി. രാവിലെ പാണക്കാട്ടെത്തിയാല്‍ അഹമ്മദ് ഹാജി പറയും ഇ അഹമ്മദ് ഉണ്ടോ എന്നാല്‍ കുഞ്ഞാലിക്കുട്ടിയുമുണ്ട്.

പഠനം കഴിഞ്ഞതോടെ മലപ്പുറം മുനിപ്പല്‍ കൗണ്‍സിലറായും തുടര്‍ന്ന് നഗരസഭാ ചെയര്‍മാനായും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആകസ്മികമെന്ന് പറയട്ടെ, മുമ്പ് നിരവധി തവണ എം.എല്‍.എയായിരുന്ന അഹമ്മദ് സാഹിബ് ആ വര്‍ഷം കണ്ണൂരിലും നഗരസഭാ ചെയര്‍മാനായി. മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഭാഷസമരത്തിനു നേരെ വെടിവെപ്പോള്‍ നഗരസഭാ ചെയര്‍മാനായി സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. മൂന്നു പ്രവര്‍ത്തകരുടെ മരണത്തിനും നൂറുക്കണക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനും പുറമെ കേസ്സുകളും. എല്ലാം തന്മയത്വത്തോടെ നേരിടാന്‍ മറ്റു നേതാക്കളോടൊപ്പം അഡ്വക്കേറ്റ് കൂടിയായ അഹമ്മദ് സാഹിബിന്റെ മാര്‍ഗ നിര്‍ദേശവും ധൈര്യമായിരുന്നു.

താമസിയാതെ അഹമ്മദ് സാഹിബ് വീണ്ടും നിയമസഭാംഗമായി. താനൂരില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിജയം. കന്നിക്കാരനായി മലപ്പുറത്തു നിന്ന് ഞാനും എം.എല്‍.എയായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം മലപ്പുറമായതോടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു.
വ്യവസായ മന്ത്രിയായി ചുമതലയേറ്റ അഹമ്മദ് സാഹിബിന്റെ വികസന കാഴ്ചപ്പാടും നയചാതുരിയും എടുത്തു പറയേണ്ടതാണ്. എല്ലാ താലൂക്കുകളിലും പ്രത്യേക വ്യവസായ പദ്ധതികള്‍ പ്രഖ്യാപിച്ചും പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കമിട്ടും വികസനത്തില്‍ കയ്യൊപ്പ് ചാര്‍ത്തി.

എം.എല്‍.എ എന്ന നിലയില്‍ തുടക്കക്കാരനായ എനിക്ക് എല്ലാ ഉപദേശ നിര്‍ദേശങ്ങളും നിയമ നിര്‍മ്മാണത്തിന്റെ ചട്ടവും രീതിയും ഒക്കെ വിശദീകരിച്ച് തരാന്‍ വലിയ താല്‍പര്യമാണ് അദ്ദേഹം കാണിച്ചത്. പിന്നീട് വ്യവസായ മന്ത്രിയായ എനിക്ക് അഹമ്മദ് സാഹിബ് വ്യവസായ വകുപ്പ് മന്ത്രിയായപ്പോള്‍ രൂപപ്പെടുത്തിയ വഴിയിലൂടെ നടക്കേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തുടര്‍ച്ചയില്‍ നിന്ന് ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്റ്റേറ്റുവരെയായി കേരളം. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശത്ത് പര്യടനം നടത്തിയ വ്യാവസായിക സംഘത്തെ നയിച്ച അഹമ്മദ് സാഹിബ് താമസിയാതെ ലോക്‌സഭാംഗമായതോടെ ഡല്‍ഹിയിലും വിപുലമായ സൗഹൃദം സൃഷ്ടിച്ചെടുത്തു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധം കോണ്‍ഗ്രസ്സ്-മുസ്്‌ലിംലീഗ് മുന്നണി ബന്ധം ശക്തിപ്പെടുന്നതിനും ഏറെ സഹായകമായി. കേരളത്തിലെ യു.ഡി.എഫ് മുന്നണി മാതൃകയില്‍ കേന്ദ്രത്തില്‍ യു.പി.എ സംഘടിപ്പിച്ചപ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, ദേവഗൗഡ, വാജ്‌പെയ്, ഐ.കെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ് തുടങ്ങിയ പ്രധാനമന്ത്രിമാരുമായി വ്യക്തിബന്ധം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. രാഷ്ട്രപതി പ്രണബ്മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരൊക്കെ അദ്ദേഹത്തെ അടുത്ത സുഹൃത്തുകളായി. ആ ഉന്നതതല ബന്ധം എമ്പസികളിലേക്കും വിദേശ രാഷ്ട്രതലവന്മാരിലേക്കും നീണ്ടു.

മുസ്്‌ലിം ലീഗിന്റെ ദേശീയ മുഖവും ഇന്ത്യന്‍ മുസല്‍മാന്റെ അന്തര്‍ ദേശീയ മുഖവുമായി അഹമ്മദ് സാഹിബ്. ഗള്‍ഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏത് സമയത്തും മുട്ടിത്തുറക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജീപ് സര്‍ദേശി വിശേഷിപ്പിച്ചതിന്റെ സത്യാവസ്ഥ എത്രയോ തവണ നമ്മള്‍ക്ക് ബോധ്യപ്പെട്ടതാണ്. നിതാഖാത്തിന്റെ ഭീഷണിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പൊതുമാപ്പും ആശ്വാസവും പകരാനും ഇന്ത്യക്കാരുടെ ഹജ്ജ് ക്വാട്ട 70000ത്തില്‍ നിന്ന് 1.70ലക്ഷമാക്കി ഒറ്റയടിക്ക് ഉയര്‍ത്താനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങ്ള്‍ സഹായകമായി.

ഇറാഖിലും സോമാലിയയിലുമെല്ലാം തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരെ മോചിപ്പിച്ച് അസാമാന്യമെന്ന് കരുതിയത് പോലും സാധിച്ചെടുത്തു. രാജ്യത്ത് അകത്തും പുറത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും കലാപബാധിതര്‍ക്കും ആശ്വാസവുമായി രാപകല്‍ ഓടിനടന്നു. രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിലും ഐക്യരാഷ്ട്രസഭയിലും മറ്റു പൊതുവേദികളിലും അവ സ്ഥാപിക്കുന്നതിലും എത്രയോ തവണ ആ പ്രാഗല്‍ഭ്യം നമ്മള്‍ കണ്ടു. വിദേശത്തു പൊലിയുമായിരുന്ന പല ജീവനുകളും കാഴ്ചയും തുടരുന്നതിന് കാരണക്കാരന്‍ അഹമ്മദ് സാഹിബാണ്.

കണ്ണില്ലാത്തവന്റെ കാഴ്ചയും കാതില്ലാത്തവന്റെ കേള്‍വിയുമാവുന്നതാണ് പൊതു പ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ചു, അദ്ദേഹം. മുസ്്‌ലിംലീഗ് അധ്യക്ഷനെന്ന നിലയില്‍ സംഘടനാ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും നയരൂപീകരണവും ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. ഖാഇദെ മില്ലത്തിന്റെയും സീതിസാഹിബിന്റെയും സി.എച്ചിന്റെയും പാതയില്‍ ബാഫഖി തങ്ങളുടെയും പൂക്കോയതങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിച്ചു അദ്ദേഹം. പാണക്കാട് സയ്യിദ് കുടുംബത്തെ അത്രയേറെ സ്‌നേഹിച്ചു. അന്ത്യശ്വാസം വരെ അദ്ദേഹം പാര്‍ട്ടിക്കായാണ് ജീവിച്ചത്‌

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending