Connect with us

Culture

നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒക്ക് കൈമാറി

Published

on

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക മേഖലയില്‍ രാജ്യത്തൊട്ടാകെ വന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സാറ്റലൈറ്റ് നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു. നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ സ്‌പെയ്‌സ് സ്റ്റഡീസ് വിഭാഗം നിര്‍മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒക്ക് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ഭാരതം സാങ്കേതികമായി വളര്‍ച്ച കൈവരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ഉപഗ്രഹനിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കാര്‍ഷിക മേഖലക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പും ദുരന്തനിവാരണത്തിന് മുന്നൊരുക്കം നടത്താനുള്ള സന്ദേശവും നല്‍കുന്ന ഈ ഉപഗ്രഹം നിസാരമായി കാണാനാവില്ല. നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഉപഗ്രഹം പുതുതലമുറക്ക് പ്രചോദനമാകുമെന്നും പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രൊഫ.കൃഷ്ണസ്വാമി നിയോസാറ്റ് പ്രോജക്ട് അവതരിപ്പിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നൂറുല്‍ഇസ്‌ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ.എ.പി മജീദ് ഖാന്‍, നിയോസാറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.എ.ഇ. മുത്തുനായകം, പ്രോ. ചാന്‍സലര്‍, എം.എസ് ഫൈസല്‍ഖാന്‍, വി.എസ്.എസ്.സി, എല്‍.പി.എസ്.സി, ഐ.എസ്.ആര്‍.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
സുനാമി പോലുള്ള ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി നിരീക്ഷിക്കാനുള്ള നിരന്തര ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് ഉപഗ്രഹത്തിന് രൂപം നല്‍കിയതെന്നും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള ഉപഗ്രഹമാണിതെന്നും തുടന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എ.ഇ.മുത്തുനായകം പറഞ്ഞു. 400 വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹ നിര്‍മാണത്തില്‍ പങ്കാളികളായത്. രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതിക്ഷോഭ നിവാരണ ഉപഗ്രഹമാണിത്. ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച് നിര്‍മിച്ച ഈ ഉപഗ്രഹം കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപകരിക്കും. കാര്‍ഷിക മേഖലയിലും മറ്റ് ഗവേഷണമേഖലകളിലും ഉപയോഗിക്കാവുന്നതുമാണ്. എല്ലാവിധ സന്ദേശമാര്‍ഗങ്ങളും 14.3 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഉപഗ്രഹത്തിനുണ്ട്. കന്യാകുമാരി ജില്ലയിലെ കാര്‍ഷിക വിഷയങ്ങള്‍ പരിശോധിക്കലാകും ഉപഗ്രഹത്തിന്റെ ആദ്യ പ്രവര്‍ത്തനം.
കടല്‍ക്ഷോഭം, സുനാമി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്ന സെന്‍സറിംഗ് സാങ്കേതിക വിദ്യയാണ് നിയോസാറ്റില്‍ðഉപയോഗിച്ചിരിക്കുന്നത്. കാട്ടുതീ, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം ഉപയോഗപ്രദമായിരിക്കും.
അതിനൂതന നാനോ ടെക്‌നോളജിയാണ് ഉപഗ്രഹ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്യക്ഷമമായി സന്ദേശങ്ങളും ചിത്രങ്ങളും പകര്‍ത്തുവാന്‍ സാധിക്കും. റിമോര്‍ട്ട് സെന്‍സറിങ് ഫെസിലിറ്റികള്‍ ഉപയോഗിച്ച് സര്‍വകലാശാല കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷലൂടെയാണ് ഉപഗ്രഹവുമായുള്ള സന്ദേശം കൈമാറുക.
പേലോഡ് സാങ്കേതിക വിദ്യഘടിപ്പിച്ച നാനോ ഉപഗ്രഹത്തിന്റെ ആദ്യ പരീക്ഷണമാണിത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം വളരെയധികം ഉപയോഗപ്രദമാകുമെന്ന് എം.എസ് ഫൈസല്‍ഖാന്‍ പറഞ്ഞു. ആഴക്കടലില്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളെ കുറിച്ച് ഉപഗ്രഹം കൃത്യമായി വിവരങ്ങള്‍ നല്‍കും. പ്രകൃതിക്ഷോഭമുള്ള സ്ഥലത്തുനിന്നും എടുക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും ലഭ്യമാകും. അടുത്തമാസം 20ന് ശ്രീഹരിക്കോട്ടയില്‍ നിന്ന്് പി.എസ്.എല്‍.വിയുടെ പേടകത്തില്‍ ഉപഗ്രഹം വിക്ഷേപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending