Connect with us

Video Stories

ഇ. അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം

Published

on

കണ്ണൂര്‍: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഖത്തര്‍ പാര്‍ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാനാണ് അഹമ്മദുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഗള്‍ഫ്-ഇന്ത്യ ബന്ധത്തിന് വേണ്ടി അഹമ്മദ് സാഹിബ് ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്.

അവ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ. ഇന്ത്യയുടെ മതേതര സ്വഭാവം അറബ് ലോകമറിഞ്ഞത് അഹമ്മദിലൂടെയാണ്. അഹമ്മദ് സാഹിബുമായി പറഞ്ഞു തീരാത്തത്ര ബന്ധമാണുള്ളത്. ആ പെരുമാറ്റവും ലാളിത്യവും വല്ലാതെ ആകര്‍ഷിക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളെ കൂടി ബന്ധപ്പെടുത്തി വികസനമെത്തിക്കാന്‍ അഹമ്മദ് സാഹിബിന് സാധിച്ചു. അറബ് സുഹൃത്തുക്കളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അറേബ്യന്‍ സമൂഹവും ദുഖിക്കുകയാണ്. ലോകത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഡോക്ടര്‍ പറഞ്ഞു.

വിവിധ മതങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതര സ്വഭാവം അറബ് സമൂഹത്തിന് കാണിച്ച് കൊടുത്തത് അഹമ്മദ് സാഹിബായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നഷ്ടങ്ങള്‍ അധികാരി വര്‍ഗത്തിന് മുന്നില്‍ അവതരിപ്പിക്കുക വഴി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നേതാവാണ് അദ്ദേഹം. അറബ് രാജ്യത്തെ അസ്വസ്ഥകളില്‍ പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി തൊട്ട് ഇന്ത്യന്‍ ഭരണാധികാരികള്‍ അറബ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും അവ പൂര്‍ണ്ണതയിലെത്തിക്കുന്നതിനും അഹമ്മദ് സാഹിബിനെയാണ് ഉപയോഗപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഓരോ ഗള്‍ഫ് യാത്രയിലും ഇന്ത്യയുടെ മഹത്തായ സന്ദേശമുണ്ടായിരുന്നു. അറബ് ജനതയ്ക്ക് അഹമ്മദ് സാഹിബുമായുള്ള മതിപ്പ് ചെറുതല്ല. ഫലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറാഫാത്ത് ഒരിക്കല്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്. അഹമ്മദ് സാഹിബിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കുറിച്ചുള്ള സാമീപ്യവും സഹായവും അറിഞ്ഞതെന്നാണ് യാസര്‍ അറാഫത്ത് ഒരിക്കല്‍ പറഞ്ഞത്.

കോഴിക്കോടും കണ്ണൂരും കണ്ട പുരുഷാരം അഹമ്മദ് സാഹിബിന് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് വേണ്ടി തന്നെ പാര്‍ലിമെന്റില്‍ ജീവിതം അവസാനിപ്പിച്ച നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും അദ്ദേഹം പറഞ്ഞു.

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending