Connect with us

Video Stories

ഇ അഹമ്മദ് ഇനി ജ്വലിക്കുന്ന ചരിത്രം

Published

on

എ.പി താജുദ്ദീന്‍

കണ്ണൂര്‍: ചരിത്രത്തിന്റെ അടരുകളില്‍ ഇ അഹമ്മദ് ഇനി അഭിമാനകരമായ മറ്റൊരധ്യായം. അതിരുകളില്ലാതെ ജ്വലിച്ചു നിന്ന ആ ഹരിത താരകം അറബിക്കടലിന്റെ തീരത്ത് അറക്കലിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുറങ്ങുന്ന ആറടി മണ്ണില്‍ അസ്തമിക്കുമ്പോള്‍ യാത്രാമൊഴിനേരാനെത്തിയ ആയിരങ്ങളുടെ മിഴികള്‍ നദികളായി. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെയും കോഴിക്കോട് ലീഗ് ഹൗസിലെയും പൊതുദര്‍ശനത്തിന് ശേഷം ഭൗതീക ശരീരം ജന്മനാടായ കണ്ണൂരിലെത്തിയ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രവാഹമായിരുന്നു.

പ്രവാസത്തിന്റെ അനിശ്ചിതത്വങ്ങളിലും കലാപങ്ങളുടെ കറുത്തകാലങ്ങളിലും അഹമ്മദിന്റെ സ്‌നേഹവും സാന്ത്വനവും അനുഭവിച്ചവര്‍ രാജ്യ, സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നും ഒഴുകിയെത്തി. ആ വിശ്വപൗരന്റെ എല്ലാ വഴിത്തിരിവുകള്‍ക്കും സാക്ഷിയായ സിറ്റി ആ രാത്രി മുഴുവന്‍ ഉറങ്ങാതെ കാവലിരുന്നു. കണ്ണൂരിലെ വസതിയായ സിതാരയില്‍ നിന്ന് ഇന്നലെ രാവിലെ എട്ടോടെ പുറപ്പെട്ട വിലാപയാത്ര കോര്‍പ്പറേഷന്‍ അങ്കണത്തിലെത്തുമ്പോഴേക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് ഗ്രീന്‍ ഗാര്‍ഡ് അംഗങ്ങള്‍ പ്രയത്‌നിച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.

തുടര്‍ന്ന് പത്തു മണിയോടെ അവിടെ നിന്ന് പുറപ്പെട്ട ജനാസ പത്തരയോടെ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തുമ്പോള്‍ അവിടെയും ജനപ്രളയം രൂപപ്പെട്ടിരുന്നു. അഹമ്മദിന്റെ എടപ്പകത്ത് തറവാടിനരികിലെ, ഓര്‍മ്മകളുടെ മുറ്റത്തെ ആ യാത്രാമൊഴി ഹൃദയഭേദകമായിരുന്നു. നിശ്ചയിച്ച സമയത്തിനും അരമണിക്കൂര്‍ വൈകി പതിനൊന്നരയോടെ ജനാസ സിറ്റി ജുമാഅത്ത് പള്ളിയിലെത്തുമ്പോള്‍ പള്ളിയും പരിസരവും ഇടവഴികളും ജനസാഗരമായി മാറിയിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂറും രണ്ട് തവണയായി നടന്ന മയ്യിത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. 12 മണിയോടെ ബ്യൂഗിളിന്റെ അകമ്പടിയോടെ ആകാശത്ത് ആചാരവെടി മുഴങ്ങി. നേതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആ മഹാപ്രഭാവന്റെ മയ്യിത്ത് ഖബറിലേക്ക് ഇറക്കിവച്ചു.

അന്ത്യയാത്രക്ക് സാക്ഷികളാവാനെത്തിയവരുടെ മൂന്നു പിടി മണ്ണിനാല്‍ സംഭവബഹുലമായ ആ ജീവിതം മണ്ണോട് ചേര്‍ന്നു. ജനുവരി 31ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ അന്ത്യം ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending