Video Stories
ഇ അഹമ്മദ് ഇനി ജ്വലിക്കുന്ന ചരിത്രം

എ.പി താജുദ്ദീന്
കണ്ണൂര്‍: ചരിത്രത്തിന്റെ അടരുകളില്‍ ഇ അഹമ്മദ് ഇനി അഭിമാനകരമായ മറ്റൊരധ്യായം. അതിരുകളില്ലാതെ ജ്വലിച്ചു നിന്ന ആ ഹരിത താരകം അറബിക്കടലിന്റെ തീരത്ത് അറക്കലിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുറങ്ങുന്ന ആറടി മണ്ണില്‍ അസ്തമിക്കുമ്പോള്‍ യാത്രാമൊഴിനേരാനെത്തിയ ആയിരങ്ങളുടെ മിഴികള്‍ നദികളായി. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെയും കോഴിക്കോട് ലീഗ് ഹൗസിലെയും പൊതുദര്‍ശനത്തിന് ശേഷം ഭൗതീക ശരീരം ജന്മനാടായ കണ്ണൂരിലെത്തിയ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രവാഹമായിരുന്നു.
പ്രവാസത്തിന്റെ അനിശ്ചിതത്വങ്ങളിലും കലാപങ്ങളുടെ കറുത്തകാലങ്ങളിലും അഹമ്മദിന്റെ സ്നേഹവും സാന്ത്വനവും അനുഭവിച്ചവര്‍ രാജ്യ, സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നും ഒഴുകിയെത്തി. ആ വിശ്വപൗരന്റെ എല്ലാ വഴിത്തിരിവുകള്‍ക്കും സാക്ഷിയായ സിറ്റി ആ രാത്രി മുഴുവന്‍ ഉറങ്ങാതെ കാവലിരുന്നു. കണ്ണൂരിലെ വസതിയായ സിതാരയില്‍ നിന്ന് ഇന്നലെ രാവിലെ എട്ടോടെ പുറപ്പെട്ട വിലാപയാത്ര കോര്പ്പറേഷന് അങ്കണത്തിലെത്തുമ്പോഴേക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് ഗ്രീന്‍ ഗാര്‍ഡ് അംഗങ്ങള്‍ പ്രയത്നിച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.
തുടര്‍ന്ന് പത്തു മണിയോടെ അവിടെ നിന്ന് പുറപ്പെട്ട ജനാസ പത്തരയോടെ സിറ്റി ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എത്തുമ്പോള്‍ അവിടെയും ജനപ്രളയം രൂപപ്പെട്ടിരുന്നു. അഹമ്മദിന്റെ എടപ്പകത്ത് തറവാടിനരികിലെ, ഓര്‍മ്മകളുടെ മുറ്റത്തെ ആ യാത്രാമൊഴി ഹൃദയഭേദകമായിരുന്നു. നിശ്ചയിച്ച സമയത്തിനും അരമണിക്കൂര്‍ വൈകി പതിനൊന്നരയോടെ ജനാസ സിറ്റി ജുമാഅത്ത് പള്ളിയിലെത്തുമ്പോള്‍ പള്ളിയും പരിസരവും ഇടവഴികളും ജനസാഗരമായി മാറിയിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂറും രണ്ട് തവണയായി നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് നേതൃത്വം നല്കി. 12 മണിയോടെ ബ്യൂഗിളിന്റെ അകമ്പടിയോടെ ആകാശത്ത് ആചാരവെടി മുഴങ്ങി. നേതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആ മഹാപ്രഭാവന്റെ മയ്യിത്ത് ഖബറിലേക്ക് ഇറക്കിവച്ചു.
അന്ത്യയാത്രക്ക് സാക്ഷികളാവാനെത്തിയവരുടെ മൂന്നു പിടി മണ്ണിനാല്‍ സംഭവബഹുലമായ ആ ജീവിതം മണ്ണോട് ചേര്‍ന്നു. ജനുവരി 31ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ അന്ത്യം ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
Video Stories
പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് അധിക്യതര്‍

ചൈന: പാസ്പ്പോര്‍ട്ടിലെ ഫോട്ടുയുമായി ബന്ധമിലെന്ന കാരണത്താല്‍ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് ജീവനക്കാരി.ചൈനയിലെ ഷാങ്ഷായ് എയര്‍പ്പോര്‍ട്ടിലാണ് സംഭവം.പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യത വരും വരെ മേക്കപ്പ് തുടച്ചുകളയാന്‍ ജീവനക്കാര്‍ ആവിശ്യപ്പെടുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലതരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപ്പോയിട്ടുണ്ടെന്നും,ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും റ്പ്പോര്‍ട്ടുകള്‍.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
-
india3 days ago
മംഗലാപുരത്ത് മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ