Connect with us

Video Stories

കാപ്പി പൂത്തിട്ടും പ്രതീക്ഷ കൊഴിഞ്ഞ് കര്‍ഷകര്‍

Published

on

കെ.എസ്. മുസ്തഫ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കാപ്പിത്തോട്ടങ്ങളെല്ലാം പൂവിട്ട് നില്‍ക്കുമ്പോഴും ആശ്വസിക്കാനാവാതെ കര്‍ഷകര്‍. അപ്രതീക്ഷിതമായി ലഭിച്ച ഇടമഴയില്‍ ജില്ലയിലാകെ കാപ്പി പൂത്തെങ്കിലും അതികഠിനമായ ചൂടും വരള്‍ച്ചയും പ്രതിരോധിക്കാന്‍ കഴിയാതെ പൂക്കള്‍ കരിഞ്ഞുണങ്ങുമെന്ന ആശങ്കിയിലാണ് കൃഷിക്കാര്‍. ജലദൗര്‍ലഭ്യം രൂക്ഷമായത് നനക്കാനുള്ള സാധ്യതയും ഇല്ലാതാക്കിയതോടെ പൂക്കള്‍ കണ്ട് കൊതിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജില്ല. ഒരാഴ്ചക്കിടെ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചില്ലെങ്കില്‍ നിലവില്‍ വിരിഞ്ഞ പൂക്കളെല്ലാം വാടിക്കരിയും.

വയനാടന്‍ കാപ്പി കൃഷി സംരക്ഷിക്കാനും മൂല്യവര്‍ധന മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനുമുള്ള പദ്ധതികള്‍ പേരിനു പോലുമില്ലാത്ത ജില്ലയില്‍ കാലാവസ്ഥയും പ്രതികൂലമാവുന്നത് പാരമ്പര്യ കാപ്പി കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ലോക വാണിജ്യ ശൃംഖലയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വിപണനമൂല്യമുള്ള ചരക്കുകളില്‍ ഒന്നാണ് കാപ്പി. ഉല്‍പാദനത്തിലും വിസ്തൃതിയിലും കര്‍ണാടക കഴിഞ്ഞാല്‍ രണ്ടാമതുള്ള കേരളത്തിലെ കാപ്പിത്തോട്ടങ്ങളില്‍ 80 ശതമാനവും വയനാട്ടിലാണ്.

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന കാപ്പിയുടെ 20 ശതമാനവും കേരളത്തില്‍ നിന്നുമാണ്. എന്നിട്ടും കാപ്പിക്കൃഷിയെ പരിരക്ഷിക്കാനുതകുന്ന പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടി കര്‍ഷകരോടുള്ള അവഗണനയാണ് കാണിക്കുന്നത്. മാറിയ സാഹചര്യത്തില്‍ കാപ്പികൃഷിയില്‍ നിന്നു പിന്മാറുകയാണ് വയനാട്ടുകാര്‍. കൃത്യമായി വേര്‍തിരിക്കുന്ന കാപ്പിക്ക് നല്ല വില ലഭിക്കുമെന്നിരിക്കെ, ഭൂരിഭാഗവും ചെറുകിട കര്‍ഷകരായതിനാല്‍ തരംതിരിക്കാത്ത ഉണ്ടക്കാപ്പിയായി (ചെറി) തന്നെ വിപണിയില്‍ കൊടുക്കുകയാണ്.

തോട്ടങ്ങളില്‍നിന്ന് കാപ്പി പറിക്കുന്നതു മുതല്‍ വിപണിയില്‍ വരെ കൃത്യമായ ഇടപെടലുകള്‍ നടത്തി കാപ്പി കൃഷി തിരിച്ചുകൊണ്ടുവരുന്നതിനും സാധാരണ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്തുന്നതിനും സംവിധാനങ്ങളില്ലാത്തതാണ് ഈ മേഖലയിലെ തകര്‍ച്ചയുടെ പ്രധാന കാരണം. തൊഴിലാളികളുടെ ദൗര്‍ലഭ്യവും മില്ലുകളുടെ അഭാവവും കാരണം ഉണ്ടക്കാപ്പി പരിപ്പാക്കി മാറ്റി വിറ്റിരുന്ന രീതി പോലും ചെറുകിട കര്‍ഷകര്‍ ഉപേക്ഷിച്ചു. കുറച്ച് അധ്വാനവും യന്ത്രസഹായവുമുണ്ടെങ്കില്‍ പാര്‍ച്ച്‌മെന്റ് (പള്‍പ്പര്‍) കാപ്പി ഉണ്ടാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിധം ഉല്‍പാദിപ്പിക്കുന്ന കാപ്പിക്ക് മികച്ച വിലയും കര്‍ഷകന് ലഭിക്കും. എന്നാല്‍ മികച്ച പള്‍പ്പര്‍ യൂനിറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം ചെലവ് വരും. കുറഞ്ഞ ജലനഷ്ടം ഉറപ്പു വരുത്തുന്ന ഇക്കോ പള്‍പ്പറുകള്‍ക്ക് 25 ലക്ഷം രൂപയും ചെലവ് വരും. എന്നാലിതൊന്നും സാധാരണക്കാരായ ചെറുകിട കര്‍ഷകര്‍ക്ക് ഒറ്റക്ക് സാധിക്കാത്ത കാര്യങ്ങളാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലും പുതിയ പദ്ധിതകളും കൊണ്ട് മാത്രേമ പാടേ തകര്‍ന്ന വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളുവെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending