Connect with us

local

എന്‍കെ അബ്ദുറഹീം ബാഖവി; വിട പറഞ്ഞത് മികച്ച ഗോളശാസ്ത്ര പണ്ഡിതന്‍

ഞായറാഴ്ച അന്തരിച്ച മലപ്പുറം കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്‌സ് സീനിയര്‍ മുദരിസും വൈസ് പ്രിന്‍സിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എന്‍.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും ഗോളശാസ്ത്ര, തര്‍ക്കശാസ്ത്ര വിഷയങ്ങളില്‍ അഗ്രകണ്യനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: ഞായറാഴ്ച അന്തരിച്ച മലപ്പുറം കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്‌സ് സീനിയര്‍ മുദരിസും വൈസ് പ്രിന്‍സിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എന്‍.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും ഗോളശാസ്ത്ര, തര്‍ക്കശാസ്ത്ര വിഷയങ്ങളില്‍ അഗ്രകണ്യനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു.

പണ്ഡിത ലോകത്ത് കൂട്ടിലങ്ങാടി ദേശത്തിന്റെ പേരും പെരുമയും പരത്തിയ മര്‍ഹും കൂട്ടിലങ്ങാടി പുളിക്കല്‍ ബാപ്പു മുസ്‌ലിയാരുടെയും ഇ.സി. ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1951 ല്‍ ജനിച്ച ബാഖവി പിതാവിന്റെ പൊരുളായി തന്നെയാണ് ജീവിതം നയിച്ചത്. ജ്ഞാന സമ്പാദനവും പ്രസരണവും ജീവിത സപര്യയായി കാണുകയും, അന്ത്യം വരെ അതേ വഴിയില്‍ നിലകൊള്ളുകയും ചെയ്തു.

കടുപുറത്ത് അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ് പഠനം തുടങ്ങിയത്. താനൂരില്‍ പിതാവിന്റെ ദര്‍സിലും ശേഷം കടുങ്ങല്ലൂര്‍, ആലത്തൂര്‍പ്പടി എന്നിവിടങ്ങളിലും പഠനത്തിന് ശേഷം 1974 ല്‍ വെല്ലുര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ഉപരിപഠനത്തിന് ചേര്‍ന്ന് 4 വര്‍ഷത്തിന് ശേഷം നാലാം റാങ്കോടെ ബിരുദം നേടി. തുടര്‍ന്ന് കരിഞ്ചാപ്പാടി, കുന്നുമ്മല്‍, കൊയിലാണ്ടി, വെങ്ങളം, മണ്ണാര്‍ക്കാട്, കീരം കുണ്ട് ,കൂട്ടിലങ്ങാടി ടൗണ്‍ എന്നിവിടങ്ങളില്‍ മുദരിസും ഖത്തീബുമായി സേവനം ചെയ്തു.

കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുള്ള ബാഖവി 1992 ലാണ് പിതാവിന്റെയും കോട്ടുമല ബാപ്പു മുസ്ലിയാരുടെയും നിര്‍ദ്ദേശമനുസരിച്ച് കോട്ടുമല കോംപ്ലക്‌സില്‍ മുദരിസായി ജോലിയില്‍ പ്രവേശിച്ചത്. ഗോള ശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും അപാരമായ അവഗാഹം ഉള്ള ബാഖവിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനും സംശയ നിവൃത്തി വരുത്താനും ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കോംപ്ലക്‌സില്‍ വരിക പതിവായിരുന്നു. ഗോളശാസ്ത്ര ഗ്രന്ഥമായ തശ്രീഹുല്‍ അഫ് ലാക് പഠിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ടായിരുന്ന ബാഖവി പരന്ന വായനയിലൂടെ അറിവുകള്‍ നിരന്തരം വികസിപ്പിക്കുകയുംനര്‍മ്മത്തിന്റെ മേമ്പൊടിയോടെ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃയിലെ ഉസ്താദുമാരായ സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് എന്നീ ഉസ്താദുമാര്‍ 8 വര്‍ഷക്കാലം കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സില്‍ ബാഖവിയുടെ ശിഷ്യന്‍മാരായിരുന്നു.

ഉയര്‍ന്ന പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും മൂര്‍ഛിച്ച് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. രാത്രി 9 മണിയോടെ പാറടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

local

പുളിക്കലില്‍ നിയന്ത്രണം വിട്ടെത്തിയ ചരക്ക് വാഹനമിടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു

ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.

Published

on

പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.

ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലിയത്തെ മതസ്‌ഥാപനത്തിലാണ് സൈദലവി മുസ്ല്യാർ ജോലി ചെയ്യുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു സൈദലവി മുസ്‌ല്യാർ.

Continue Reading

kerala

റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Published

on

നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.

Continue Reading

Trending