Connect with us

News

ഹജ്ജ് കര്‍മ്മത്തിന് വിജയകരമായ പരിസമാപ്തി ;ആത്മസായൂജ്യത്തോടെ ഹാജിമാര്‍ മടങ്ങി

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് മഹാമാരി തീര്‍ത്ത പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മഹത്തായ കര്‍മ്മം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ച ഹാജിമാര്‍ പുണ്യ ഗേഹത്തോടും വിശുദ്ധ മക്കയോടും വിട ചൊല്ലി. അവസാന ദിവസത്തെ ജംറകളിലെ കല്ലേറും നിര്‍വഹിച്ച് വിശുദ്ധ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നടത്തി ആത്മസായൂജ്യത്തോടെ പുണ്യഭൂമിയോട് വിടപറയുമ്പോള്‍ ഹാജിമാര്‍ ഗദ്ഗദകണ്ഠരായി .

ആശങ്കള്‍ക്കിടയിലും ഈ പുണ്യകര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചതിന് അല്ലാഹുവിനോട് നന്ദിയോതിയ ഹാജിമാര്‍ ഇതൊരു വ്യക്തിപരമായി മഹാഭാഗ്യമായി കരുതുന്നു . സഊദിയിലുള്ള നൂറ്റിഇരുപതിലധികം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള 58518 ഹാജിമാര്‍ക്കാണ് പുണ്യ കര്‍മ്മത്തിന് ഭാഗ്യം ലഭിച്ചത്.

വിശുദ്ധ ഹറമിലെത്തിയ ഹാജിമാരുമായി ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് ചര്‍ച്ച നടത്തി. പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യം അദ്ദേഹം ഹാജിമാരെ ബോധ്യപ്പെടുത്തി . കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിരന്തര ഇടപെടലുകളും കോവിഡ് ഭീഷണിക്കിടയിലും വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ വിജയത്തിന് തിളക്കം വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഹജ്ജ് ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളും സുരക്ഷാ വകുപ്പും മറ്റു മന്ത്രാലയങ്ങളും ഇരു ഹറം കാര്യാലയവും സേവനോല്‌സുകരായ ജീവനക്കാരും വളണ്ടീയര്‍മാരും എല്ലാവരും ഒറ്റകെട്ടായി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമാണ് പുണ്യകര്‍
മത്തിന്റെ വിജയമെന്ന് ഡോ. സുദൈസ് ചൂണ്ടിക്കാട്ടി.

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളില്‍ മഹത് കര്‍മം നിര്‍വഹിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും ഒരൊറ്റ തീര്‍ത്ഥാടകന് പോലും കോവിഡ് രോഗബാധ കണ്ടെത്തിയില്ലെന്നും ആരോഗ്യമന്ത്രാലയ അധികൃതരും വെളിപ്പെടുത്തി.
വ്യാഴാഴ്ച്ച തന്നെ നല്ലൊരു വിഭാഗം ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെ രാത്രിയോടെയാണ് വിശുദ്ധ ഹറമില്‍ നിന്ന് വിട പറഞ്ഞത്.

ലോകം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സുരക്ഷിതമായ ഹജ്ജ് കര്‍മം നടത്താന്‍ സാധിച്ചതില്‍ ലോക രാജ്യങ്ങള്‍ സഊദി ഭരണകൂടത്തെ അഭിനന്ദിച്ചു. ലോകമുസ്ലിംകള്‍ക്കും ഇസ്ലാമിക പ്രവര്‍ത്തങ്ങള്‍ക്കും സഊദി നല്‍കുന്ന സഹായങ്ങളും പിന്തുണയും അവര്‍ണ്ണനീയമാണെന്ന് അറബ്ലോകത്തെ വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു .

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

Trending