Connect with us

Video Stories

പാക് സൈന്യത്തിന്റെ തിരിച്ചടി; 39 ഭീകരര്‍ കൊല്ലപ്പെട്ടു

Published

on

കറാച്ചി: പാകിസ്താനില്‍ ആരാധനാലയത്തിനു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണത്തിനു പിന്നാലെ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലില്‍ 39 ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ പിടിയിലായി. സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്കായി പരിശോധന നടത്തിയത്. തീവ്രവാദ വിരുദ്ധ റെയ്ഡുകളില്‍ 39 ഭീകരരെ വധിച്ചു.

വ്യാഴാഴ്ച സൂഫി ആരാധനാലയത്തിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തെ തുടര്‍ന്നു പാകിസ്താന്‍ സുരക്ഷാ സേന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സിന്ധ് പ്രവിശ്യയില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 18 ഭീകരരെ വധിച്ചുവെന്നു പാക് റേഞ്ചേഴ്‌സ് അറിയിച്ചു. കത്തൂരില്‍ സൂപ്പര്‍ ഹൈവേയില്‍ അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നടത്തിയ ആക്രമണത്തിനിടെ ഏഴു ഭീകരരെയും വധിച്ചു.

ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിവരികയായിരുന്ന സൈനികരെയാണു ഭീകരര്‍ ആക്രമിച്ചത്. അക്രമത്തില്‍ ഒരു പാക് സൈനികനു പരുക്കേറ്റു.
കറാച്ചിയില്‍ നടത്തിയ റെയ്ഡില്‍ 12 ഭീകരരും കൊല്ലപ്പെട്ടുവെന്നു പാക്ക് റേഞ്ചേഴ്‌സ് അറിയിച്ചു. പെഷവാറില്‍ നടന്ന അക്രമത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഓരക്കസ് ട്രൈബര്‍ പ്രവിശ്യയില്‍ നടത്തിയ തിരച്ചിലില്‍ നാല് ഭീകരരും സംഘര്‍ഷം നിറഞ്ഞ ബാനു മേഖലയില്‍ മറ്റു നാല് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇവിടെ സൈന്യത്തിന് നേരെ തീവ്രവാദികള്‍ ശക്തമായ വെടിവയ്പ്പു നടത്തിയിരുന്നു. ഭീകരരില്‍ നിന്നു ആയുധങ്ങള്‍ പിടികൂടി.

വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ച ആയുധശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ബലൂചിസ്ഥാനിലെ പ്രധാന കേന്ദ്രമായ ക്വയ്ദയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ് നടന്നു. പോരാട്ടത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയയില്‍ നടന്ന സൈനിക ഇടപെടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിനു വിശ്വാസികള്‍ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനം. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്.

പാകിസ്താനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നു പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ വരുതിയിലാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇതിനു പിന്നാലെയാണു സുരക്ഷാസേന ഭീകരരെ ലക്ഷ്യമിട്ടു റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ആക്രമത്തെ തുടര്‍ന്നു അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സൈന്യവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ശക്തമായ സൈനിക നടപടികളാണ് നടക്കുന്നത്. ഭീകരരുമായി ശക്തമായ പോരാട്ടം നടന്നുവെന്നും ടോര്‍ക്കം അതിര്‍ത്തി അടച്ചതായും വക്താവ് വ്യക്തമാക്കി. ഇതിനിടെ ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അക്രമം നടന്ന ആരാധനാലയം പൊലീസ് പൂട്ടി സീല്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending