Connect with us

Video Stories

ഭിന്നിച്ച്, ദിശാബോധമില്ലാതെ യുപി; മുസ്‌ലിംകളുടെ ‘മൗലാനാ രാഷ്ട്രീയം’

Published

on

പി.സി ജലീല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തലസ്ഥാന നഗരമായ ലഖ്‌നൗവും സമീപ പ്രദേശങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് നീങ്ങുന്നു. മുസ്‌ലിം രാഷ്ട്രീയം നേരിടുന്ന പതിവായ ദിശാബോധമില്ലായ്മ ഇത്തവണയും വ്യക്തമാക്കുന്നതാണ് ഇവിടങ്ങളിലെ സ്ഥിതി. രാജ്യത്ത് ഏറെ സ്വാധീന ശക്തിയുള്ള, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അധ്യക്ഷന്‍ മൗലാനാ റാബി ഹസന്‍ നദ്‌വി ഉള്‍പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന ദാറുല്‍ഉലൂം നദ്‌വ പോലുള്ള മുസ്‌ലിം കേന്ദ്രങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ പല മേഖലകളിലേക്ക് ഒഴുകുന്ന സ്ഥിതിയാണ് മൗലാനാസംഘങ്ങളുടെ നിലപാടുകളില്‍ വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പില്‍ മതപരമായ കാര്യങ്ങള്‍ ഉപയോഗിക്കരുതെന്നും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നിര്‍ദ്ദേശം വെച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ മതത്തിന് ശക്തമായ സ്വാധീനം തന്നെയുണ്ട്. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പട്ടിക തന്നെ അതു വ്യക്തമാക്കും. ജനങ്ങളെ മതപരമായി വിഭജിക്കുന്ന വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നിലനില്‍ക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് മതപണ്ഡിതരുടെ രാഷ്ട്രീയമായ ഇടപെടലുകള്‍.
ഡല്‍ഹി ഇമാം ബിഎസ്പിയെ പിന്തുണച്ചതും തുടര്‍ന്ന് നിരവധി പ്രാദേശിക മുസ്‌ലിം നേതൃത്വങ്ങല്‍ ബിഎസ്പിക്കനുകൂലമായി പ്രസ്താവന നടത്തിയതും തെരഞ്ഞെടുപ്പ് രംഗത്തെ സജീവ വിഷയങ്ങളായിരുന്നു. ബിഎസ്പി ഒരു ഡസനിലധികം മൗലാനമാരെ സ്ഥാനാര്‍ഥികളായി മത്സരരംഗത്തിറക്കിയിട്ടുണ്ട്.

ഇവരിലൂടെ മറ്റു മണ്ഡലങ്ങളിലെ വിജയസാധ്യത കൂടിയാണ് മായാവതി ലക്ഷ്യം വെച്ചത്്. ബിഎസ്പി നേരത്തെ ബിജെപിയുമായി ബന്ധത്തിലായതാണ് പലപ്പോഴും മുസ്‌ലിംകള്‍ക്കിടയിലേക്ക് കടന്നുചെല്ലാന്‍ അവര്‍ക്ക് തടസ്സമായിരുന്നത്. ബിഎസ്പിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി നസീമുദ്ദീന്‍ സിദ്ദീഖി ഈ സ്ഥിതി നേരത്തെ കണ്ടറിഞ്ഞാണ്് ഇത്തവണ കരുക്കള്‍ നീക്കിയത്. നൂറോളം മുസ്‌ലിംകള്‍ക്ക് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
മൗലാനാ ഖാരി ശഫീഖ് ബിഎസ്പിക്കു വേണ്ടി പ്രചാരണം നടത്തുന്നത് അവരുടെ കാലത്ത് മുസ്‌ലിംകള്‍ സുരക്ഷിതരായിരുന്നുവെന്ന പ്രചാരവേല ഇറക്കിയാണ്.

നദ്‌വയിലെ മൗലാനാ സല്‍മാന്‍ നദ്്‌വി കഴിഞ്ഞ തവണത്തേതു പോലെ മുസ്‌ലിം പാര്‍ട്ടികളുടെ സഖ്യമു്ണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്റെ പിന്തുണ ബിഎസ്പിക്കു നല്‍കുന്നുവെന്ന ്പറഞ്ഞാണ് നേരത്തെ രംഗത്തുവന്നത്. കാന്‍ഷിറാം മുസ്‌ലിംകളെയും ദലിതുകളെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചുുവെന്നും എന്നാല്‍ ഇടക്കാലത്ത് മായാവതിക്ക് ബിജെപിക്കൊപ്പം കൂടി തെറ്റുപറ്റിയെന്നും അദ്ദേഹം തന്നെ പറയുന്നു. ഹാഫിസ് അബ്ദുല്‍ ഗഫ്ഫാര്‍ ജലാലാബാദിയും ഷംലി മേഖലയില്‍ ബിഎസ്പിക്കായി പ്രവര്‍ത്തിക്കുന്നു.

ഇമാം വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവായ ഇംറാന്‍ ഹുസൈന്‍ സിദ്ദീഖി തന്റെ സംഘടനയിലുള്ള ഇമാമുകളെല്ലാം എസ്പിക്കെതിരെ പ്രചാരണവും ബിഎസ്പിയെ വിജയിപ്പിക്കാന്‍ ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ശിയാ വിഭാഗം മുസ്‌ലിം നേതാവ് കല്‍ബെ ജവാദും ശാഹി ഇമാം അഹ് മദ് ബുഖാരിക്കൊപ്പം ബിഎസ്പിയെ പിന്തുണച്ചു. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയനും മുസ്്‌ലിംകളോട് ബിഎസ്പിയെ പിന്തുണക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. നദ്‌വത്തുല്‍ ഉലമയിലെ ഒരു സംഘം മൗലാനമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഖിലേഷ് യാദവിനെ കണ്ട് എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ അറിയിച്ചിരുന്നു.

ലഖ്‌നൗവിലെ ഈദ്ഗാഹ് ഇമാം മൗലാനാ ഖാലിദ് റഷീദ് ഫറങ്കിമഹലി അഖിലേഷിന് അനുകൂലമായി രംഗത്തെത്തി. അഖിലേഷ് സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് ചെയ്ത നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. കോണ്‍ഗ്രസും എസ്പിയും സഖ്യപ്പെടുന്നതോടെ ഒരു മതേതരചേരിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും മൗലാനമാരിലുണ്ട്.ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ലഖ്‌നൗ, ബാരാബങ്കി, സീതപ്പൂര്, കാന്‍പ്പൂര്‍, ഫറൂഖാബാദ്, ഹര്‍ദോയ് തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന അവധ് മേഖലയില്‍ മുസ്്‌ലിം വോട്ടുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്്. എറ്റാവ ഉള്‍പെടെയുള്ള യാദവശക്തികേന്ദ്രങ്ങളിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണ്ണായകമാണ്്. ഈ മേഖലകളില്‍ 2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ 55 എണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് നേടിയത്.

ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബിജെപിയും എസ്പി- കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ തീപാറുന്ന പോരാട്ടം തന്നെയാകും അവദ് മേഖലയിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 ജില്ലകളിലെ 69 മണ്ഡലങ്ങളില്‍ നിന്ന് 55 സീറ്റ് നേടിയ സമാജ്‌വാദി പാര്‍ടിക്ക് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് അതേമുന്നേറ്റം അനിവാര്യമാണ്. ബിഎസ്പിയെക്കാള്‍ ബിജെപിയാകും ഇവിടെ പല മണ്ഡലങ്ങളിലും എസ്പി- -കോണ്‍ഗ്രസ് സഖ്യത്തിന് പ്രധാന വെല്ലുവിളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending