Connect with us

Video Stories

ഭിന്നിച്ച്, ദിശാബോധമില്ലാതെ യുപി; മുസ്‌ലിംകളുടെ ‘മൗലാനാ രാഷ്ട്രീയം’

Published

on

പി.സി ജലീല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തലസ്ഥാന നഗരമായ ലഖ്‌നൗവും സമീപ പ്രദേശങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് നീങ്ങുന്നു. മുസ്‌ലിം രാഷ്ട്രീയം നേരിടുന്ന പതിവായ ദിശാബോധമില്ലായ്മ ഇത്തവണയും വ്യക്തമാക്കുന്നതാണ് ഇവിടങ്ങളിലെ സ്ഥിതി. രാജ്യത്ത് ഏറെ സ്വാധീന ശക്തിയുള്ള, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അധ്യക്ഷന്‍ മൗലാനാ റാബി ഹസന്‍ നദ്‌വി ഉള്‍പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന ദാറുല്‍ഉലൂം നദ്‌വ പോലുള്ള മുസ്‌ലിം കേന്ദ്രങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ പല മേഖലകളിലേക്ക് ഒഴുകുന്ന സ്ഥിതിയാണ് മൗലാനാസംഘങ്ങളുടെ നിലപാടുകളില്‍ വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പില്‍ മതപരമായ കാര്യങ്ങള്‍ ഉപയോഗിക്കരുതെന്നും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നിര്‍ദ്ദേശം വെച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ മതത്തിന് ശക്തമായ സ്വാധീനം തന്നെയുണ്ട്. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പട്ടിക തന്നെ അതു വ്യക്തമാക്കും. ജനങ്ങളെ മതപരമായി വിഭജിക്കുന്ന വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നിലനില്‍ക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് മതപണ്ഡിതരുടെ രാഷ്ട്രീയമായ ഇടപെടലുകള്‍.
ഡല്‍ഹി ഇമാം ബിഎസ്പിയെ പിന്തുണച്ചതും തുടര്‍ന്ന് നിരവധി പ്രാദേശിക മുസ്‌ലിം നേതൃത്വങ്ങല്‍ ബിഎസ്പിക്കനുകൂലമായി പ്രസ്താവന നടത്തിയതും തെരഞ്ഞെടുപ്പ് രംഗത്തെ സജീവ വിഷയങ്ങളായിരുന്നു. ബിഎസ്പി ഒരു ഡസനിലധികം മൗലാനമാരെ സ്ഥാനാര്‍ഥികളായി മത്സരരംഗത്തിറക്കിയിട്ടുണ്ട്.

ഇവരിലൂടെ മറ്റു മണ്ഡലങ്ങളിലെ വിജയസാധ്യത കൂടിയാണ് മായാവതി ലക്ഷ്യം വെച്ചത്്. ബിഎസ്പി നേരത്തെ ബിജെപിയുമായി ബന്ധത്തിലായതാണ് പലപ്പോഴും മുസ്‌ലിംകള്‍ക്കിടയിലേക്ക് കടന്നുചെല്ലാന്‍ അവര്‍ക്ക് തടസ്സമായിരുന്നത്. ബിഎസ്പിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി നസീമുദ്ദീന്‍ സിദ്ദീഖി ഈ സ്ഥിതി നേരത്തെ കണ്ടറിഞ്ഞാണ്് ഇത്തവണ കരുക്കള്‍ നീക്കിയത്. നൂറോളം മുസ്‌ലിംകള്‍ക്ക് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
മൗലാനാ ഖാരി ശഫീഖ് ബിഎസ്പിക്കു വേണ്ടി പ്രചാരണം നടത്തുന്നത് അവരുടെ കാലത്ത് മുസ്‌ലിംകള്‍ സുരക്ഷിതരായിരുന്നുവെന്ന പ്രചാരവേല ഇറക്കിയാണ്.

നദ്‌വയിലെ മൗലാനാ സല്‍മാന്‍ നദ്്‌വി കഴിഞ്ഞ തവണത്തേതു പോലെ മുസ്‌ലിം പാര്‍ട്ടികളുടെ സഖ്യമു്ണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്റെ പിന്തുണ ബിഎസ്പിക്കു നല്‍കുന്നുവെന്ന ്പറഞ്ഞാണ് നേരത്തെ രംഗത്തുവന്നത്. കാന്‍ഷിറാം മുസ്‌ലിംകളെയും ദലിതുകളെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചുുവെന്നും എന്നാല്‍ ഇടക്കാലത്ത് മായാവതിക്ക് ബിജെപിക്കൊപ്പം കൂടി തെറ്റുപറ്റിയെന്നും അദ്ദേഹം തന്നെ പറയുന്നു. ഹാഫിസ് അബ്ദുല്‍ ഗഫ്ഫാര്‍ ജലാലാബാദിയും ഷംലി മേഖലയില്‍ ബിഎസ്പിക്കായി പ്രവര്‍ത്തിക്കുന്നു.

ഇമാം വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവായ ഇംറാന്‍ ഹുസൈന്‍ സിദ്ദീഖി തന്റെ സംഘടനയിലുള്ള ഇമാമുകളെല്ലാം എസ്പിക്കെതിരെ പ്രചാരണവും ബിഎസ്പിയെ വിജയിപ്പിക്കാന്‍ ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ശിയാ വിഭാഗം മുസ്‌ലിം നേതാവ് കല്‍ബെ ജവാദും ശാഹി ഇമാം അഹ് മദ് ബുഖാരിക്കൊപ്പം ബിഎസ്പിയെ പിന്തുണച്ചു. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയനും മുസ്്‌ലിംകളോട് ബിഎസ്പിയെ പിന്തുണക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. നദ്‌വത്തുല്‍ ഉലമയിലെ ഒരു സംഘം മൗലാനമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഖിലേഷ് യാദവിനെ കണ്ട് എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ അറിയിച്ചിരുന്നു.

ലഖ്‌നൗവിലെ ഈദ്ഗാഹ് ഇമാം മൗലാനാ ഖാലിദ് റഷീദ് ഫറങ്കിമഹലി അഖിലേഷിന് അനുകൂലമായി രംഗത്തെത്തി. അഖിലേഷ് സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് ചെയ്ത നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. കോണ്‍ഗ്രസും എസ്പിയും സഖ്യപ്പെടുന്നതോടെ ഒരു മതേതരചേരിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും മൗലാനമാരിലുണ്ട്.ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ലഖ്‌നൗ, ബാരാബങ്കി, സീതപ്പൂര്, കാന്‍പ്പൂര്‍, ഫറൂഖാബാദ്, ഹര്‍ദോയ് തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന അവധ് മേഖലയില്‍ മുസ്്‌ലിം വോട്ടുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്്. എറ്റാവ ഉള്‍പെടെയുള്ള യാദവശക്തികേന്ദ്രങ്ങളിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണ്ണായകമാണ്്. ഈ മേഖലകളില്‍ 2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ 55 എണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് നേടിയത്.

ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബിജെപിയും എസ്പി- കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ തീപാറുന്ന പോരാട്ടം തന്നെയാകും അവദ് മേഖലയിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 ജില്ലകളിലെ 69 മണ്ഡലങ്ങളില്‍ നിന്ന് 55 സീറ്റ് നേടിയ സമാജ്‌വാദി പാര്‍ടിക്ക് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് അതേമുന്നേറ്റം അനിവാര്യമാണ്. ബിഎസ്പിയെക്കാള്‍ ബിജെപിയാകും ഇവിടെ പല മണ്ഡലങ്ങളിലും എസ്പി- -കോണ്‍ഗ്രസ് സഖ്യത്തിന് പ്രധാന വെല്ലുവിളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending