Connect with us

Video Stories

ഇന്ത്യന്‍ ദേശീയതയും ഹിന്ദു മതവും

Published

on

ഡോ. രാംപുനിയാനി

ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച പുതിയതല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്‌ലിംകള്‍ മതപരമായി മുസ്‌ലിംകളാണെങ്കിലും ദേശീയതയില്‍ അവര്‍ ഹിന്ദുക്കളാണെന്നും ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗത് ഇയ്യിടെ നടത്തിയ അവകാശവാദം ഹിന്ദു എന്ന പദത്തിന് മറ്റൊരു വ്യാഖ്യാനം നല്‍കിയിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്നത് ദേശീയതയാണെന്നതും ഇന്ത്യ ഹിന്ദുസ്ഥാനാണെന്നതും ഇന്നത്തെ സാഹചര്യത്തില്‍ തെറ്റായ രൂപപ്പെടുത്തലും ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാടില്‍ പരിശോധിക്കേണ്ടതുമാണ്.

മുസ്‌ലിംകളുടെ വിശ്വാസവും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നതാണെന്നാണ് ഭഗത് ഇടക്കിടെ പറയുന്നത്. നമ്മളെല്ലാം ഹിന്ദുക്കളാണ്. മുസ്‌ലിംകള്‍ അഹമ്മദിയ്യ ഹിന്ദുക്കളും ക്രിസ്ത്യാനികള്‍ ക്രിസ്റ്റി ഹിന്ദുക്കളുമെന്നാണ് ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ബി.ജെ.പി പ്രസിഡണ്ടായിരുന്നപ്പോള്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞത്. ഈ പ്രസ്താവനകള്‍ ആര്‍.എസ്.എസിന്റെ പുതിയ രൂപപ്പെടുത്തലിന്റെ ഭാഗമാണ്. ഇന്ത്യ ഹിന്ദു രാജ്യമാണെന്ന ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ താളം തന്നെയാണിതിനും. നേരത്തെയുള്ള അവരുടെ സൈദ്ധാന്തികന്മാര്‍ക്ക് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടായിരുന്നു.

ഹിന്ദുസ്ഥാന്‍ എന്ന പദത്തിലെ ആശയക്കുഴപ്പം അടിസ്ഥാനമാക്കിയാണ് അവരുടെ ഇപ്പോഴത്തെ രൂപപ്പെടുത്തല്‍. ഈ രാജ്യം ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ലളിതമായ നിര്‍വചനമാണ് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കുന്നത്. ചുറ്റിക്കറങ്ങിവരുന്നൊരു വാദമാണിത്. നിരവധി പദങ്ങള്‍ക്ക് അവര്‍ മാറ്റം വരുത്തിയ ചരിത്രം മുമ്പിലുള്ളപ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദത്തെ പുന:പരിശോധന നടത്തേണ്ടതുണ്ട്. വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥങ്ങളിലൊന്നും ഹിന്ദു എന്ന പദം ഇല്ലെന്നതാണ് നാം അറിയേണ്ടത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത്.

അവര്‍ ഈ പ്രദേശത്തെ അറിയപ്പെട്ടിരുന്നത് സിന്ധു എന്ന നദിയുടെ പേരിലാണ്. ഇംഗ്ലീഷില്‍ ‘എസ്’ എന്ന പദത്തിനു പകരം എച്ച് എന്നാണ് വ്യാപകമായി ഉപയോഗിച്ചുവന്നത്. അതിനാല്‍ സിന്ധു എന്നത് ഹിന്ധു എന്നായി. ഹിന്ദു എന്ന പദം ഉത്ഭവിച്ചത് ഭൂമിശാസ്ത്രപരമായ വിഭാഗത്തിലാണ്. ഹിന്ദുസ്ഥാന്‍ എന്ന പദം വന്നത് ലാന്റ് ഓണ്‍ ഈസ്റ്റ് ഓഫ് റിവര്‍ സിന്ധു (സിന്ധു നദിക്കു പടിഞ്ഞാറുള്ള ഭൂമി) എന്നതില്‍ നിന്നാണ്.

ലോകത്തിന്റെ ഈ ഭാഗത്ത് പ്രചാരത്തിലിരുന്ന മത പാരമ്പര്യം വൈവിധ്യവും വ്യത്യസ്തവുമായിരുന്നു. ഇസ്‌ലാം മതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും വ്യത്യസ്തമായ ഹിന്ദു മതത്തിന് ഒരു പ്രവാചകനില്ല. വിഭിന്ന പാരമ്പര്യത്തിന്റെ ഉറവിടം ഇവിടെ പ്രാദേശിക ഉത്പത്തിയാണ്. അക്കാലത്ത് അവിടെ പ്രചാരത്തിലുണ്ടായിരുന്ന വിവിധ മത പാരമ്പര്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ക്രമേണ ഹിന്ദു എന്ന പദമായി ഉപയോഗിച്ചുവരികയും ഈ പാരമ്പര്യം ലയിച്ച് ഹിന്ദുമതം എന്ന തലത്തില്‍ ഏകീകരിക്കപ്പെടുകയുമായിരുന്നു. ഹിന്ദു മതത്തില്‍ പ്രധാനമായും രണ്ട് വിഭാഗം പാരമ്പര്യമുണ്ട്. പ്രബലമായ ബ്രാഹ്മണ വിഭാഗവും നാഥ്, തന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ഥ തുടങ്ങിയ ശൈമാനിക് പാരമ്പര്യവും. കോളനി വാഴ്ച കാലത്ത് ഹിന്ദുമതത്തിന്റെ സ്വത്വം പരുവപ്പെട്ടത് ബ്രാഹ്മണ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു.

നമ്മുടെ മേഖലക്ക് ഹിന്ദുസ്ഥാന്‍ എന്ന ചരിത്ര സ്വത്വം കൈവന്നത് മതവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ മേഖല കാരണമാണ്. ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത് സ്ഥലത്തെ സൂചിപ്പിക്കാനായിരുന്നുവെങ്കില്‍ പിന്നീട് മത പാരമ്പര്യത്തിനായി എന്നതാണ് ഈ വാക്കിലെ ആശയക്കുഴപ്പത്തിനു കാരണം. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗത്തിലില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരവും ആഗോള തലത്തില്‍ നമ്മെ തിരിച്ചറിയുന്നതും ഇന്ത്യ എന്നാണ്, ഹിന്ദുസ്ഥാന്‍ എന്നല്ല. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഇന്ത്യ അതാണ് ഭാരത്.

അതാണ് നമ്മുടെ ഭരണഘടന പറയുന്നത് നമ്മള്‍ എന്ന്. അതിനാല്‍ എന്താണ് നമ്മുടെ ദേശീയത, ഇന്ത്യക്കാരന്‍ എന്നോ ഹിന്ദുവെന്നോ? ഇന്ത്യയെ ഒരു ദേശമായി രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കാളിത്തവും വഹിക്കാത്തവരാണ് ആര്‍.എസ്.എസ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും അവര്‍ പങ്കാളികളായിരുന്നില്ല. ഇന്ത്യയെന്ന ആശയത്തെ എതിര്‍ക്കാനാണ് ആര്‍.എസ്.എസ് രാഷ്ട്രീയം ഉദയം ചെയ്തത്. സമൂഹത്തിലെ ആധുനിക വിഭാഗവും വ്യവസായികളും തൊഴിലാളികളും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരുമെല്ലാം വളര്‍ത്തിക്കൊണ്ടുവന്നതാണ് ഇന്ത്യയെന്ന ആശയം.

ഈ ആശയം സമാന്തരവും സ്ത്രീകളുടെയും ദലിതരുടെയും അഭിലാഷങ്ങളെ സംയോജിപ്പിക്കുന്നതുമാണ്. ഇവിടെ പ്രധാനമായും കാണേണ്ടത് ഇന്ത്യ നിലനില്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്. ആധുനിക വേഷത്തില്‍ ആധുനിക കാലത്തിനു മുമ്പുള്ള മൂല്യങ്ങള്‍ക്കു വേണ്ടിയാണ് ഹിന്ദു ദേശീയത നിലകൊള്ളുന്നത്. വൈവിധ്യവും ബഹുസ്വരതയും തിരിച്ചറിയുന്ന ഒരു ഭരണഘടന ഇന്ത്യക്കുണ്ട്. കഴിഞ്ഞ കാലത്തെ സാങ്കല്‍പിക മഹിമയില്‍ മാത്രം ശ്രദ്ധിക്കുന്ന, ജന്മം അടിസ്ഥാനമാക്കി ജാതിയുടെയും ലിംഗത്തിന്റെയും പൗരോഹിത്യ മേധാവിത്വത്തിലുള്ള സാമൂഹിക നിയമങ്ങള്‍ പ്രധാന ഭാഗമായതാണ് ഹിന്ദു ദേശീയത.

എപ്പോഴും വേദഗ്രന്ഥങ്ങളില്‍ (മനുസ്മൃതി ഉദാഹരണം) അഭയം തേടുകയും അവ ഇപ്പോഴും നിയമാവലിയായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടന ബുദ്ധിമുട്ടുള്ളതാകുക. ഈ ഭൂമിയുമായി ബന്ധമുള്ളവര്‍ അഥവാ സിന്ധു പ്രദേശം പിതാക്കന്മാരുടെ ഭൂമിയും വിശുദ്ധ സ്ഥലവുമായി കണക്കാക്കുന്നവരാണ് ഹിന്ദുക്കളെന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര സ്ഥാപകന്‍ വിനായക് ദാമോദര്‍ സവര്‍കറുടെ കാഴ്ചപ്പാടില്‍ മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും എങ്ങനെയാണ് ഹിന്ദുത്വ അസ്തിത്വമുള്ളവരാകുക. ഹിന്ദുക്കള്‍ക്ക് ഇങ്ങനെ നിര്‍വചനം നല്‍കിയാല്‍ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഹിന്ദുക്കളെന്നു വിളിക്കാനാവില്ല. അവര്‍ വ്യത്യസ്ത ദേശീയതയുള്ളവരാണ്.

രണ്ടാമത്തെ പ്രധാന ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വര്‍ക്കര്‍ക്കും ഇതേ നിലപാടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ (bunchof Thoughts’) മുസ്‌ലിംകളും ക്രിസ്ത്യനികളും ഹിന്ദു ദേശീയതക്ക് ഭീഷണിയാണെന്നാണ് പറയുന്നത്. ഇയ്യിടെയായി ആര്‍.എസ്.എസിന് രാഷ്ട്രീയ ശക്തി ലഭിച്ച ശേഷം മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ താല്‍പര്യപ്പെടുന്നത് ഈ ന്യൂനപക്ഷ വിഭാഗത്തില്‍ ഹിന്ദു ആദര്‍ശം അടിച്ചേല്‍പിക്കാനാണ്.

അവര്‍ എങ്ങനെ തന്നെയാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നായിരിക്കുമെന്നാണ് അവകാശവാദം. ഇന്ത്യന്‍ ഭരണഘടന പ്രകാരം നമ്മുടെ ദേശീയത ഇന്ത്യന്‍ എന്നതാണ്. അതിനാല്‍ ആര്‍.എസ്.എസ് സൈദ്ധാന്തികതയും ഇന്ത്യന്‍ ദേശീയതക്കു വേണ്ടി നിലകൊണ്ട ഗാന്ധി, നെഹ്‌റു, അംബേദ്കര്‍ മറ്റസംഖ്യം ആളുകളുടെ സൈദ്ധാന്തികതയും തമ്മില്‍ വൈരുധ്യമുണ്ട്. നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യവാദ സന്ദേശമുള്ള ഇന്ത്യന്‍ ഭരണഘടനക്ക,് അനീതി സഹജമായ വേദഗ്രന്ഥം മനുസ്മൃതിയുമായി അന്തരമുണ്ട്.

മുസ്‌ലിംകള്‍ തന്നെ അവരുടെ ആരാധനാ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് ഹിന്ദു ദേശീയതയെന്ന ആലയത്തിലേക്ക് അവരെ ബോധംപൂര്‍വം തെളിക്കാനുള്ള നീക്കമാണ്. ഇസ്‌ലാം മത വിശ്വാസിക്ക് കേവലം ആരാധനാവഴികളില്‍ മാറ്റം വരുത്താനാകില്ല, വ്യത്യസ്തമായ മതവും വിശ്വാസവുമാണത്. ക്രിസ്തുമതത്തിലെയും അവസ്ഥ ഇതുതന്നെയാണ്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതവും ഹിന്ദുക്കള്‍ക്ക് ഹിന്ദുമതവും, എന്നാല്‍ അവരുടെ ദേശീയത ഇന്ത്യനും (ഹിന്ദുവല്ല) എന്നതാണ്. മുസ്‌ലിംകള്‍ക്കും ആരതിയും ചാന്ദും ‘ഭാരത് മാതാ കീ ജയ്’യുമൊക്കെ ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരമല്ല.

ആരതി ഒരു ഹിന്ദു ആചാരാനുഷ്ഠാനമാണ്. വിവിധ മത വിഭാഗക്കാര്‍ മറ്റു മതക്കാരുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ അവസരമാണ്. ഇത് ആരതിയുമായോ നമസ്‌കാരവുമായോ ചര്‍ച്ചിലെ പ്രാര്‍ത്ഥനയുമായോ ബന്ധപ്പെട്ടതാകാം. പക്ഷേ അവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്ന് പ്രതീക്ഷിക്കാനാവില്ല, അത് ജനാധിപത്യ വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരുമാണ്. അല്ലാഹുവിന്റെ മുമ്പില്‍ മാത്രമല്ലാതെ മറ്റാരുടെ മുന്നിലും വണങ്ങാന്‍ പാടില്ലെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അതിനാലാണ് ഭാരത് മാതാ കീ ജയ് എന്ന മന്ത്രം ഉരുവിടുന്നതിനെ അവര്‍ എതിര്‍ക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending