Football
ജയം മറന്ന് ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനെതിരെ തോല്‍വി
ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അടുത്ത ബുധനാഴ്ച മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് തോറ്റത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബച്ചെയാണ് ആദ്യ പകുതിയില്‍ തന്നെ ഹൈദരാബാദിനെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കിയായിരുന്നു സൂപ്പര്‍ ഗോള്‍.
കളി കഴിയാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ 87 ആം മിനുട്ടിലാണ് ഹൈദരാബാദിന്റെ അടുത്ത ഗോള്‍. ജാവിയര്‍ സിവേരിയോയാണ് ആ ഗോള്‍ നേടിയത്. കേരളത്തിനായി ആശ്വാസ ഗോള്‍ നേടിയത് ബര്ബെറ്റോയാണ്. അവസാന മിനുട്ടിലായിരുന്നു ആ മറുപടി ഗോള്‍.
ജയത്തോടെ 35 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെതി. ഇതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യത ഏകദേശം ഉറപ്പായി. 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ലീഗില്‍ മൂന്ന് മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. ആയതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അടുത്ത ബുധനാഴ്ച മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Football
മാര്‍ച്ചിലും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല
മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും.
മാര്‍ച്ചിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. അതേസമയം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്പോണ്സര് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കളിപ്പിക്കാനായി നടന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന കായിക വകുപ്പ് പറഞ്ഞിരുന്നു. മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ സ്വകാര്യ ടിവി ചാനല്‍ കമ്പനിയെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ് ഏല്‍പ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വകുപ്പ് പറഞ്ഞിരുന്നു. കൂടാതെ അര്‍ജന്റീന കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്കും മറുപടിയില്ല.
എന്നാല്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിനില്‍ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളില്‍ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ 2 തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് വകുപ്പിലെ ഉന്നതര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ് കരാര്‍ ഇല്ലെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ വിചിത്ര മറുപടി.
കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാട്ടി നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ലെന്നും പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്സര് ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീടാണ് മാര്‍ച്ചില്‍ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്.
Football
‘ആയിരം കരിയര്‍ ഗോളുകളാണ് തന്റെ കരിയര്‍ ലക്ഷ്യം’: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ആയിരം ഗോളുകള്‍ സ്വന്തമാക്കിയതിന് ശേഷമായിരിക്കും താന്‍ കളിക്കളം വിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റിയാദ്:സഊദി പ്രോ ലീഗ് സോക്കറില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അല്‍ നസര്‍ ഇന്ന് പതിനൊന്നാം റൗണ്ട് അങ്കത്തില്‍ അല്‍ അഹ്ലിക്കെതിരെ അവസാന മല്‍സരത്തില്‍ ഡബിള്‍ ഗോളുകളുമായി കളം നിറഞ്ഞ സി.ആര് അതിനിടെ ദുബായില്‍ ഗ്ലോബ് പുരസ്കാര വേദിയിലെത്തി ആയിരം കരിയര്‍ ഗോളുകളാണ് തന്റെ കരിയര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. ആയിരം ഗോളുകള്‍ സ്വന്തമാക്കിയതിന് ശേഷമായിരിക്കും താന്‍ കളിക്കളം വിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച മധ്യപൂര്‍വേഷ്യന്‍ താരമെന്ന പുരസ്കാരമായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. നിലവില്‍ പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 13 ഗോളുകളാണ് പോര്‍ച്ചുഗിസുകാരന്‍ സ്വന്തമാക്കിയത്. ടോപ് സ്കോറര്‍ പട്ടത്തില്‍ പക്ഷേ ഒന്നാമന് പതിനാല് ഗോളുകള്‍ സ്വന്തമാക്കിയ സഹതാരം ജാവോ ഫെലിക്സാണ്. അല്‍ നസര്‍ പതിനൊന്നില്‍ പത്ത് മല്‍സരങ്ങളിലും വിജയിച്ച ടീമാണ്. 31 പോയിന്റാണ് ടീം സ്വന്തമാക്കിയത്. തൊട്ടുപിറകില്‍ അല്‍ ഹിലാലുണ്ട് അവര്‍ക്ക് പതിനൊന്ന് മല്‍സരങ്ങളില്‍ 22 പോയിന്റും അല്‍ താവുന്‍ 28 ല്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കിരീടമണിഞ്ഞ് കണ്ണൂര്‍ വാരിയേഴ്സ്. ഫൈനലില്‍ തൃശ്ശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കിരീടത്തിനായി ഇരുടീമുകളും പന്തുതട്ടിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റില്‍ തന്നെ കണ്ണൂര്‍ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ തിരിച്ചടിക്കാന്‍ തൃശ്ശൂര്‍ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂര്‍ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂര്‍ രണ്ടാം പകുതിയില്‍ പ്രതിരോധിച്ചത്.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂര്‍ വാരിയേഴ്സിനെതിരെ സൂപ്പര്‍ ലീഗില്‍ തൃശ്ശൂര്‍ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂര്‍ വാരിയേഴ്സ് വിജയിച്ചു.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News1 day agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
-
india1 day agoപ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
