Connect with us

gulf

സഊദി കോവിഡ് മുക്തിയിലേക്ക്;
പ്രധാന നിയന്ത്രണങ്ങൾ നീക്കിയതായി ആഭ്യന്തര മന്ത്രാലയം

പൊതുസ്ഥലങ്ങളിൽ മാസ്‌ക്കും സാമൂഹിക അകലവും ഒഴിവാക്കി

Published

on

അഷ്‌റഫ് വേങ്ങാട്ട്

# വാക്സിൻ ഡോസ് പൂർത്തിയാക്കിയവർക്ക് സഊദി പ്രവേശനത്തിന് കോവിഡ് പരിശോധന ഫലം ആവശ്യമില്ല
# ക്വാറന്റൈൻ വ്യവസ്ഥകളും എടുത്തുകളഞ്ഞു
# പൊതുസ്ഥലങ്ങളിൽ മാസ്‌ക്കും സാമൂഹിക അകലവും ഒഴിവാക്കി
# ഇരുഹറമുകൾ ഉൾപ്പടെ പള്ളികളിൽ സാമൂഹിക അകലം വേണ്ട, മാസ്‌ക് നിർബന്ധം
# അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് അനിവാര്യം
# ബൂസ്റ്റർ എടുക്കണം; തവൽക്കനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസും വേണം


റിയാദ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സഊദിയിൽ നടപ്പിലാക്കിയിരുന്ന പ്രധാന നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ പിൻവലിച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും ഇരു ഹറമുകളിലടക്കം പള്ളികളിൽ നിസ്‌കാരത്തിന് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലവും ഒഴിവാക്കി.

അതേസമയം വിശുദ്ധ ഹറമുകളിലടക്കം പള്ളികളിൽ നിസ്‌കാരത്തിനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നിലനിൽക്കും. ഇരു ഹറമുകളിൽ സന്ദർശനത്തിനെത്തുന്നവരുടെ പരിധിയും ഒഴിവാക്കി . സന്ദർശകർക്ക് ഉംറ ട്രാക്കിങ് ആപ്പ് ഉപയോഗിച്ച് ഇനിമുതൽ ഇരുഹറമുകളിലെത്താം.

രാജ്യത്തെ അടച്ചിട്ടതും തുറന്നതുമായ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിര്ബന്ധമാണ്.

വാക്സിൻ ഡോസുകൾ പൂർത്തിയാക്കാതെ സഊദിയിലേക്ക് വരുന്നവർ യാത്രക്ക് മുമ്പായി 48 മണിക്കൂറിനകം എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. ഇനിമുതൽ യാത്ര ചെയ്യുന്നവർക്ക് ആന്റിജൻ പരിശോധന ഉൾപ്പടെയുള്ള ഇത്തരം ടെസ്റ്റ് റിപ്പോർട്ടുകൾ കൈവശം വെക്കേണ്ടതില്ല.

അതോടൊപ്പം സഊദിയുടെ പുറത്ത് നിന്ന് വാക്സിൻ എടുത്ത വിദേശികൾ രാജ്യത്ത് മടങ്ങിയെത്തുമ്പോൾ അഞ്ച് ദിവസത്തെ ഇൻസ്ടിട്യൂഷണൽ ക്വാറന്റൈൻ വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഹോം ക്വാറന്റൈനും ഇനിമുതൽ നിലവിലുണ്ടാകില്ല.

സന്ദർശന വിസകളിൽ സഊദിയിലേക്ക് വരുന്നവർക്ക് രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കോവിഡ് ഇൻഷുറൻസ് നിർബന്ധമാണ് . രാജ്യത്ത് താമസിക്കുന്ന കാലഘട്ടത്തിൽ കോവിഡ് ബാധയേറ്റാൽ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇത്തരം ഇൻഷുറൻസ് കമ്പനികൾ മുഖേനയായിരിക്കും.

സഊദിയിലേക്ക് നേരിട്ട് വരാൻ നേരത്തെ വിലക്കുണ്ടായിരുന്ന അഫ്‌ഗാനിസ്ഥാൻ , ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രാ വിലക്കുകൾ നീക്കി. അതേസമയം ബൂസ്റ്റർ ഡോസ്, സ്ഥാപനങ്ങളിലും പരിപാടികളിലും പ്രവേശിക്കുന്നതിനുള്ള തവൽക്കനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് തുടങ്ങിയവ നിലവിലുള്ള രീതിയിൽ തുടരും.

രാജ്യത്ത് നടക്കുന്ന പൊതുപരിപാടികൾ, ബോർഡിങ് , വിമാനയാത്ര, പൊതുഗതാഗതം എന്നിവയുൾപ്പെടെ മുഴുവൻ മുൻകരുതൽ നടപടികളും കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ ഇതിനായി നിയോഗിക്കപ്പെട്ട മന്ത്രിമാരും ആരോഗ്യ വിദഗ്‌ധരും ഉന്നത അധികാരികളുമടങ്ങിയ പ്രത്യേക സമിതിക്ക് അധികാരമുണ്ടായിരിക്കും. പ്രാദേശിക തലത്തിലെ കോവിഡ് നില പരിശോധിച്ച് മാറ്റങ്ങൾ ആവശ്യമെങ്കിൽ നടപ്പിലാക്കും. ജനസംഖ്യാനുപാതികമായി 67 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

Trending