Connect with us

Culture

കള്ളക്കളി പൊളിച്ച് ഔദ്യോഗിക രേഖ

Published

on

കോഴിക്കോട്: വലിയ ജംബോ വിമാന സര്‍വ്വീസിന് കരിപ്പൂരിലെ നിലവിലുള്ള റണ്‍വെ മതിയാവുമെന്ന് ഔദ്യോഗിക രേഖ. ബോയിങ്ങ് 747/400 എന്നീ വിമാനങ്ങള്‍ക്ക് 8000 അടി മതിയെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് വിഭാഗം എല്ലാ വിമാന ജോലിക്കാര്‍ക്കും നല്‍കുന്ന സാങ്കേതിക നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബോയിങ്ങ് 777 / 787 എന്നീ വിമാനങ്ങള്‍ക്ക് 7000 അടി റണ്‍വെ ആയാലും മതി.

കരിപ്പൂരില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍ പെട്ട 320 /321 എന്നീ വിമാനങ്ങള്‍ക്ക് 5500 അടി റണ്‍വേ മതിയാവും. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍ പി.ബാലചന്ദ്രന്‍ നല്‍കിയ രേഖ സേവ്കരിപ്പൂര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം ബഷീറാണ് കരസ്ഥമാക്കിയത്. 9666 അടിയാണ് കരിപ്പൂരിലെ റണ്‍വെയുടെ ആകെ നീളം. ഇതില്‍ 400 മീറ്ററില്‍ വിള്ളല്‍ വീണ് ബലക്ഷയമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് 2015 മെയ് മുതല്‍ ഭാഗികമായി വിമാനത്താവളം അടച്ചതും പ്രധാന സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും.
ഇതിന്റെ പേരില്‍ ഹജ്ജ് സര്‍വ്വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി റണ്‍വെ ബലപ്പെടുത്തിയപ്പോഴും റണ്‍വെയുടെ നീളക്കുറവ് പറഞ്ഞാണ് ബോയിങ്ങ് 747/400, 777/787 വിമാനങ്ങള്‍ക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി നിഷേധിച്ചത്. അതേസമയം തന്നെ 9000 അടി മാത്രമുള്ള ഭോപ്പാല്‍- മംഗലാപുരം എയര്‍പോര്‍ട്ടുകള്‍, 9022 അടി റണ്‍വെയുള്ള ഇന്‍ഡോര്‍, 8000 അടിയുള്ള റാഞ്ചി, 8300 അടിയുള്ള വരാണസി എന്നിവക്കു പുറമെ, 7500 അടി മാത്രമുള്ള ഗയ വിമാനത്താവളത്തില്‍ നിന്നു പോലും കോഡ് ‘ഡി’യില്‍ വരുന്ന വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ വ്യക്തത തേടിയപ്പോഴാണ് ബോയിങ്ങ് 777/787 ന് പുറമെ 747/400 ബോയിങ്ങ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനും കരിപ്പൂരിന് സാങ്കേതിക കരുത്തുണ്ടെന്ന് വ്യക്തമാവുന്നത്. ഔറംഗാബാദ് പോലുള്ള തേഡ് ക്ലാസ് വിമാനതാവളങ്ങളില്‍ നിന്ന് പോലും ഹജ്ജ് സര്‍വ്വീസ് നടത്തുമ്പോഴാണ് കേന്ദ്ര സര്‍ക്കാറും വ്യോമയാന രംഗത്തെ ചില കുത്തകകളും പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങള്‍ മാത്രം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചതും കരിപ്പൂരിനെ തഴയാനാണെന്ന് ആരോപണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending