Connect with us

india

യു.പി മുതല്‍ ഡല്‍ഹി വരെ ബി.ജെ.പി ബുള്‍ഡോസര്‍ രാഷ്ട്രീയം വ്യാപിപ്പിക്കുന്നത് എന്തിന്‌

യു.പി തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരു പരിധി വരെ സഹായിച്ചത് ഈ ബുള്‍ഡോസര്‍ രാഷ്ട്രീയമാണെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു. അക്രമികളും കലാപകാരികളുമാണെന്ന് ആരോപിച്ച് ഒരു വിഭാഗത്തിന് നേരെ ഏകപക്ഷീയമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് അവരുടെ ജീവിതോപാധിയും വീടുകളും ഇടിച്ച് നിരത്തി തീര്‍ത്തും നിസ്സഹായരാക്കി മാറ്റുക എന്നതാണ് ബുള്‍ഡോസര്‍ രാഷ്ട്രീയ തന്ത്രം.

Published

on

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രയോഗിച്ച് വിജയിച്ച ഇടിച്ചു നിരത്തല്‍ കുതന്ത്രം മധ്യപ്രദേശും കടന്ന് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നു.

യു.പി തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരു പരിധി വരെ സഹായിച്ചത് ഈ ബുള്‍ഡോസര്‍ രാഷ്ട്രീയമാണെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു. അക്രമികളും കലാപകാരികളുമാണെന്ന് ആരോപിച്ച് ഒരു വിഭാഗത്തിന് നേരെ ഏകപക്ഷീയമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് അവരുടെ ജീവിതോപാധിയും വീടുകളും ഇടിച്ച് നിരത്തി തീര്‍ത്തും നിസ്സഹായരാക്കി മാറ്റുക എന്നതാണ് ബുള്‍ഡോസര്‍ രാഷ്ട്രീയ തന്ത്രം.

യു.പി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയതോടെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ബി.ജെ.പി സര്‍ക്കാര്‍ ഇതേ തന്ത്രമാണ് കഴിഞ്ഞ കുറച്ചു നാളുകളായി പ്രയോഗിക്കുന്നത്. ഖാര്‍ഗോണില്‍ രാമനവമി ആഘോഷത്തിനിടെ നടന്ന അതിക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും കടകമ്പോളങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ചു നിരത്തുകയായിരുന്നു. രാമനവമി ഘോഷയാത്രക്കു നേരെ കല്ലേറ് നടത്തിയെന്നാരോപിച്ചായിരുന്നു ഇരു കൈകളുമില്ലാത്ത വസീം ഷെയ്ഖിന്റെ കടപോലും അധികൃതര്‍ ഇടിച്ചു നിരത്തിയത്. ഏകപക്ഷീയമായ ഈ ഇടിച്ചു നിരത്തലിന് നിയമത്തിന്റെ യാതൊരു സാധുതയും ഇല്ലെന്നതാണ് പ്രത്യേകത. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി വര്‍ഗീയ ദ്രുവീകരണമാണ് ഈ നീക്കത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. സമാന രീതി തന്നെയാണ് ഇന്നലെ ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയിലും കണ്ടത്. കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ജഹാന്‍ഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ജഹാന്‍ഗീര്‍പുരിയില്‍ അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതിന് പൊലീസ് കേസെടുക്കുക കൂടി ചെയ്തിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്തു നിന്നും ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ജഹാന്‍ഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

ഇതിന് പിന്നാലെ പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന് കത്ത് നല്‍കുകയും ചെയ്തു. ഒരു ദിവസത്തെ ഇടവേളയില്‍ നടപടിയുമായി ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ രംഗത്തു വന്നത് തന്നെ ഇതിന് പിന്നിലെ തിരക്കഥ വെളിപ്പെടുത്തുന്നതാണ്. പാവപ്പെട്ടവരും ന്യൂനപക്ഷ വിഭാഗക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രം എന്തു കൊണ്ട് ഇത്തരത്തിലുള്ള നടപടി എന്ന ചോദ്യത്തിന് കലാപകാരികളെ അമര്‍ച്ച ചെയ്യാനെന്ന ന്യായീകരണമാണ് ബി.ജെ.പി നല്‍കുന്നത്.

ബുള്‍ഡോസര്‍ രാഷ്ട്രീയം കേവലം യു.പിയിലും മധ്യപ്രദേശിലും മാത്രം ഒതുങ്ങില്ലെന്നതിന്റെ സൂചനയാണ് ഡല്‍ഹി നല്‍കുന്നത്. വരും ദിവസങ്ങളില്‍ ബി.ജെ. പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇതേ നടപടി വരാനും സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending