Connect with us

Video Stories

കോടതിയെ പരിഹസിക്കുന്ന വിജിലന്‍സോ

Published

on

സംസ്ഥാനത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലപ്പത്തെ ഉന്നതന്‍ ക്രിയാത്മക വിജിലന്‍സിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ഹൈക്കോടതിക്കുപോലും അംഗീകരിക്കാനാകാത്ത വിധത്തില്‍ തുടരെത്തുടരെയുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സ്വജനപക്ഷപാതത്തിന്റെയും അഴിമതിക്കഥകളുടെയും പിടിയിലകപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിജിലന്‍സ് സംവിധാനത്തില്‍ നിന്ന് മറിച്ചൊന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികമായും കടന്നകൈയാകും. എന്നാലും സംസ്ഥാനത്തിന്റെ ചരിത്രത്തിലിതുവരെയില്ലാത്ത വിധത്തിലാണ് മൂന്നുദിവസം തുടര്‍ച്ചയായി സംസ്ഥാനത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് വിജിലന്‍സിന് വാക്കുകള്‍കൊണ്ടുള്ള ചാട്ടുളികള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ആശ്ചര്യകരമെന്നുപറയട്ടെ, തികച്ചും നിയമപരമായ ഈ താക്കീതുകളെയെല്ലാം പരസ്യമായി പരിഹസിക്കുന്ന വിധത്തിലാണ് വിജിലന്‍സ് പെരുമാറിയത് എന്നതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ പരിഹസിക്കുന്നതായി മാറിയിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് പൊലീസ് ഭവന കോര്‍പറേഷന്‍ തലപ്പത്തുനിന്ന് ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈപിടിച്ചു കയറ്റിയിരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായ ടി.പി സെന്‍കുമാറിനെപോലും തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയായിരുന്നു ഈ നിയമനം. ഉടന്‍തന്നെ വീരപരിവേഷവുമായി ഇദ്ദേഹം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അഴിമതിക്കേസുകള്‍ ഇനി വേഗത്തിലാക്കുമെന്നും ഇതിനായി തന്റെ കയ്യില്‍ മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡുമുണ്ടെന്നും കാര്‍ഡുകള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് കയ്യടി നേടി. പ്രതിപക്ഷത്തിനെതിരായ പരിഹാസവും ഒളിയമ്പുകളുമായിരുന്നു ഇതിലെല്ലാം. ബാര്‍ കോഴക്കേസായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഒന്ന്. കാടിളക്കി കേസന്വേഷിച്ചിട്ടും പക്ഷേ കാലിയായ നിധികുംഭം പോലെ ആരോപണം തെളിയിക്കുന്ന തരത്തില്‍ മാസങ്ങളായിട്ടും ഒരു തെളിവും ശേഖരിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഒടുവില്‍ മുന്‍മന്ത്രിമാരായ കെ.എം മാണിക്കെതിരെയും കെ. ബാബുവിനെതിരെയുമുള്ള കേസുകള്‍ അവസാനിപ്പിക്കാനിരിക്കുകയാണ് വിജിലന്‍സ്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ആദ്യ വിമര്‍ശനം. സംസ്ഥാന വിജിലന്‍സ് രാജാണോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തിന്റെ തൊട്ടു പിറ്റേന്ന് വിജിലന്‍സ് ഓഫീസില്‍ വന്‍ പദ്ധതികളെക്കുറിച്ചുള്ള അഴിമതികള്‍ സ്വീകരിക്കുന്നില്ലെന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇത്തരം പരാതിയുമായി വന്നവരെ ഓഫീസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. മാത്രമല്ല, ടോള്‍ഫ്രീ ഫോണ്‍ നമ്പറിലൂടെയുള്ള പരാതിയും സ്വീകരിച്ചില്ല. പരാതി മലയാളത്തില്‍ തരണമെന്ന ബോര്‍ഡും എടുത്തുമാറ്റി.
ഇതിനിടെയാണ് മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ മുന്‍മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം വിജിലന്‍സ് ആരംഭിച്ചത്. ഇതിനെതിരെ ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സിനെതിരായ കോടതി രണ്ടാമതും വിമര്‍ശനമുണ്ടായത്. ഇതിന്റെ തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ചയും കോടതി മൂന്നാമതും വിജിലന്‍സിനെതിരെ തിരിഞ്ഞു. മന്ത്രിയുടെ ബന്ധുനിയമനം സംബന്ധിച്ച പരാതി പരിഗണിക്കുമ്പോഴായിരുന്നു ഇത്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ സംബന്ധിച്ച് പരാതിയുയര്‍ന്നാല്‍ ഇതിലിടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ മൂന്നാമത്തെ പ്രഹരം. വിജിലന്‍സിന് മാര്‍ഗരേഖ തയ്യാറാക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
തുടര്‍ച്ചയായ ഈ കോടതി വിധികള്‍ കേട്ട് മുഖ്യമന്ത്രിപോലും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹൈക്കോടതിയുടെ അഭിപ്രായം തേടുമെന്നു പറഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ചുമതലയിലുള്ള വിജിലന്‍സ് മേധാവിയില്‍ നിന്ന് കോടതിയെ പരിഹസിക്കുന്ന വിധത്തിലുള്ള നടപടികളുണ്ടായതെന്നത് ലളിതമായി കാണാവതല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാന്‍ അനുമതി ചോദിച്ചയാളാണ് ഇപ്പോഴത്തെ വിജിലന്‍സ് മേധാവി. അദ്ദേഹം തന്നെയാണ് സര്‍ക്കാരിനെ ഇപ്പോള്‍ സ്തംഭനത്തിലാക്കുന്ന വിധത്തിലുള്ള ഐ.എ.എസ്-ഐ.പി.എസ് പോരിന് തുടക്കമിട്ടതും. ചീഫ് സെക്രട്ടറിയെ അടക്കം പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ധനകാര്യ അഡീ.സെക്രട്ടറി കെ.എം എബ്രഹാം, അഡീ. ചീഫ്‌സെക്രട്ടറി ടോംജോസ് അടക്കമുള്ളവര്‍ക്കെതിരെ അഴിമതി അന്വേഷണവുമായി വിജിലന്‍സ് മേധാവി നീങ്ങിയത് അധികാര തലപ്പത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ഇതില്‍ പലരും തികഞ്ഞ സേവനട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ്. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവധിയെടുത്ത് അധ്യാപക ജോലി ചെയ്ത് ശമ്പളം കൈപ്പറ്റിയതും കര്‍ണാടകയില്‍ വനഭൂമി കൈയേറിയെന്ന കേസില്‍ ആരോപണം നേരിടുന്നതും. തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ നടന്ന ഇടപാടുകളെക്കുറിച്ചും ആരോപണം നിലനില്‍ക്കുന്നു.
അഴിമതി നിരോധന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനമാണ് വിജിലന്‍സ് എന്നിരിക്കെ എന്തിനാണ് ഒരു സ്ഥാനക്കയറ്റം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. അഴിമതിയോ ദുഷ്‌പെരുമാറ്റമോ ആണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ് വിജിലന്‍സ് ഏറ്റെടുത്തിരിക്കുന്നത്. വിജിലന്‍സ് രാജാണോ സംസ്ഥാനത്ത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഒരുപക്ഷേ ഈയവസരത്തില്‍ താരപരിവേഷത്തോടെയുള്ള വിജിലന്‍സ് മേധാവിയുടെ നടപടികള്‍ കോടതിയുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. ആവശ്യമെന്നുകണ്ടാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞത് വിജിലന്‍സ് ഓഫീസിലെ തലേന്നത്തെ നടപടികള്‍ അറിഞ്ഞുകൊണ്ടാവണം. ഏതു സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നിരിക്കെ ജനങ്ങളുടെ പരാതി സ്വീകരിക്കില്ലെന്നു പറയാന്‍ വിജിലന്‍സ് തലപ്പത്തുള്ളവര്‍ക്ക് ധൈര്യം കിട്ടിയത് എവിടെ നിന്നാണ്. എന്തുവന്നാലും വിജിലന്‍സ് മേധാവിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടായിരിക്കണം ഇതിന് ഹേതു. കോടതിക്കും മുകളിലാണ് തങ്ങളെന്ന വിചാരമാണല്ലോ പൊതുവെ ഇടതുപക്ഷക്കാരെ പിടികൂടിയിട്ടുള്ളത്. ജഡ്ജിയെ ശുംഭനെന്ന് വിളിച്ച് ആക്ഷേപിച്ചതിന് തടവുശിക്ഷ വാങ്ങിയെടുത്തതും അതില്‍ വീരപരിവേഷം കൊണ്ടതും ഭരണകക്ഷിയുടെ സംസ്ഥാന നേതാവാണെന്നോര്‍ക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending