Connect with us

News

തേര്‍ഡ് ഐ: വെല്‍ഡണ്‍ ബോസ്-കമാല്‍ വരദൂര്‍

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്.

Published

on

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ കളി പഠിപ്പിക്കുന്ന പരിശീലകര്‍ ഗെയിമിന്റെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായി കാണുന്നത് ആക്രമണം എന്ന കൈയ്യടിയേയാണ്.

ലിവര്‍പൂള്‍ എന്ന വിഖ്യാത ഇംഗ്ലീഷ് ക്ലബിന്റെ ഹെഡ് കോച്ച്് ജര്‍മന്‍കാരനായ ജുര്‍ഗന്‍ ക്ലോപെ കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മല്‍സരത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ക്ഷുഭിതനായിരുന്നു. അദ്ദേഹത്തെ രോഷാകുലനാക്കിയത് ടോട്ടനം എന്ന പ്രതിയോഗികളുടെ സമീപനമായിരുന്നു. നിര്‍ണായക പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആദ്യം സ്‌ക്കോര്‍ ചെയ്തത് ടോട്ടനമായിരുന്നു. ലീഡ് നേടിയതിന് ശേഷം അവര്‍ പ്രതിരോധ ഫുട്‌ബോളിലേക്ക് പോയി. ഒരു തരത്തിലുള്ള നിഷേധാത്മക സമീപനം.

ഹാരി കെയിന്‍, സണ്‍ ഹ്യുംഗ് മിന്‍ തുടങ്ങിയ ലോകോത്തര മുന്‍നിരക്കാരുടെ ടീമാണ് പെട്ടെന്ന് പിന്‍വലിഞ്ഞത്. അന്റോണിയോ കോണ്ടെ എന്ന പരിശീലകന്റെ നിഷേധ തന്ത്രം ആധുനിക ഫുട്‌ബോളിന് അനുയോജ്യമല്ല എന്ന് ക്ലോപെ തുറന്നടിച്ചത് കളിയുടെ സൗന്ദര്യത്തെ പ്രതിരോധാത്മകത കവരുന്നത് കൊണ്ടായിരുന്നു. ഇന്നലെ കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ വിന്‍സെന്‍സോ എന്ന പരിശീലകന് കപ്പ് നിലനിര്‍ത്താന്‍ സമനില മാത്രം മതിയായിരുന്നു. പക്ഷേ മുഹമ്മദന്‍സിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ സമനിലയെന്ന ലക്ഷ്യത്തില്‍ പ്രതിരോധ ജാഗ്രത മുഖമുദ്രയാക്കിയാല്‍ അത് കാണികളോടും ഗെയിമിനോടും ചെയ്യുന്ന പാതകം മാത്രമല്ല തിരിച്ചടിക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കി അദ്ദേഹം ക്യാപ്റ്റന്‍ ഷരീഫ് ഇല്ലാതിരുന്നിട്ടും ആക്രമിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ആ തന്ത്രമാണ് ഫലിച്ചത്. ഗോകുലം പ്രതിരോധത്തിലേക്ക് പോവുമെന്ന് കരുതിയ മുഹമ്മദന്‍സ് കബളിപ്പിക്കപ്പെട്ടു. ഗോകുലം ഐ ലീഗ് കിരീടം നിലനിര്‍ത്തിയതില്‍ കോച്ചിനാണ് കൂടുതല്‍ മാര്‍ക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം ബിജെപിയേക്കാളും സിപിഎം കേരളത്തിൽ പ്രചരിപ്പിച്ചു: കെ കെ രമ

മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

Published

on

പരാജയ ഭീതിയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വടകരയെ മുറിവേല്‍പിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനെന്ന് കെ കെ രമ എംഎല്‍എ. ഉത്തരേന്ത്യന്‍ ഹിന്ദു രാഷ്ട്രീയം കേരളത്തില്‍ ബിജെപിയേക്കാളും സിപിഎം പ്രചരിപ്പിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലമെന്നും അവര്‍ പറഞ്ഞു. പൊലീസും എക്‌സൈസും ശക്തമായി ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. അമിത ലഹരി ഉപയോഗം മൂലം കഴിഞ്ഞ ആറുമാസത്തിനിടെ വടകര ഏറാമല മേഖലകളില്‍ 6 പേര്‍ മരിച്ചിരുന്നു. ലഹരി മാഫിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിപണന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് കൃത്യമായി വിവരം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എംഎല്‍എ എന്ന നിലയില്‍ ലഹരി സംഘങ്ങളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കെ കെ രമ പറഞ്ഞു.

ഏറാമല നെല്ലാച്ചേരിയിലെ ആള്‍ പാര്‍പ്പില്ലാത്ത പറമ്പില്‍ കഴിഞ്ഞ ആഴ്ച 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വടകര നഗര മധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. പൊലീസിനെതിരെ നിരന്തരം പരാതി ഉയരുമ്പോഴും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നുവെന്ന് പൊലീസിനും പരാതിയുണ്ട്.

 

Continue Reading

india

നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി

വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Published

on

നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമടങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തിരുന്ന ആനിമേറ്റഡ് വീഡിയോയാണ് നീക്കം ചെയ്തത്. വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ കുടിയേറ്റക്കാര്‍ എന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ വീഡിയോക്കെതിരെ ഇന്‍സ്റ്റയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഏപ്രില്‍ 30 ചൊവ്വാഴ്ചയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

ഇതിനെത്തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചുവെന്നും പരാതിയില്‍ പ്രധാനമന്ത്രി വിശിദീകരണം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. മോദിക്കെതിരെ നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.  പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

india

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മുസ്‌ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി

ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Published

on

യു.പിയിലെ മഥുരയില്‍ മുസ്‌ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രോളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ജംറുല്‍ നിഷയെന്ന 74കാരി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുല്‍ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടര്‍പട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയില്‍ ജംറുല്‍ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഇവരുടെ പൂര്‍ണമായ പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 26ന് മഥുരയില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ 49.9 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 16 മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഥുരയിലാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ 60.7 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും ത?ന്റെ പേര് ലിസ്റ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിര്‍ അലി തെന്റ കുടുംബത്തിലെ നാല് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് അറിയിച്ചു.

തന്റെ 4 മക്കള്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടവകാശം നിഷേധിക്കുകയായിരുന്നുവെന്ന് സാഹിര്‍ അലി പറഞ്ഞു. അതേസമയം, മഥുരയിലെ ഹിന്ദുവിഭാഗത്തില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു പ്രയാസവും നേരിട്ടില്ലെന്ന് സ്‌ക്രോളിനോട് പ്രതികരിച്ചു.

 

Continue Reading

Trending