Connect with us

News

തേര്‍ഡ് ഐ: വെല്‍ഡണ്‍ ബോസ്-കമാല്‍ വരദൂര്‍

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്.

Published

on

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ കളി പഠിപ്പിക്കുന്ന പരിശീലകര്‍ ഗെയിമിന്റെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായി കാണുന്നത് ആക്രമണം എന്ന കൈയ്യടിയേയാണ്.

ലിവര്‍പൂള്‍ എന്ന വിഖ്യാത ഇംഗ്ലീഷ് ക്ലബിന്റെ ഹെഡ് കോച്ച്് ജര്‍മന്‍കാരനായ ജുര്‍ഗന്‍ ക്ലോപെ കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മല്‍സരത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ക്ഷുഭിതനായിരുന്നു. അദ്ദേഹത്തെ രോഷാകുലനാക്കിയത് ടോട്ടനം എന്ന പ്രതിയോഗികളുടെ സമീപനമായിരുന്നു. നിര്‍ണായക പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആദ്യം സ്‌ക്കോര്‍ ചെയ്തത് ടോട്ടനമായിരുന്നു. ലീഡ് നേടിയതിന് ശേഷം അവര്‍ പ്രതിരോധ ഫുട്‌ബോളിലേക്ക് പോയി. ഒരു തരത്തിലുള്ള നിഷേധാത്മക സമീപനം.

ഹാരി കെയിന്‍, സണ്‍ ഹ്യുംഗ് മിന്‍ തുടങ്ങിയ ലോകോത്തര മുന്‍നിരക്കാരുടെ ടീമാണ് പെട്ടെന്ന് പിന്‍വലിഞ്ഞത്. അന്റോണിയോ കോണ്ടെ എന്ന പരിശീലകന്റെ നിഷേധ തന്ത്രം ആധുനിക ഫുട്‌ബോളിന് അനുയോജ്യമല്ല എന്ന് ക്ലോപെ തുറന്നടിച്ചത് കളിയുടെ സൗന്ദര്യത്തെ പ്രതിരോധാത്മകത കവരുന്നത് കൊണ്ടായിരുന്നു. ഇന്നലെ കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ വിന്‍സെന്‍സോ എന്ന പരിശീലകന് കപ്പ് നിലനിര്‍ത്താന്‍ സമനില മാത്രം മതിയായിരുന്നു. പക്ഷേ മുഹമ്മദന്‍സിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ സമനിലയെന്ന ലക്ഷ്യത്തില്‍ പ്രതിരോധ ജാഗ്രത മുഖമുദ്രയാക്കിയാല്‍ അത് കാണികളോടും ഗെയിമിനോടും ചെയ്യുന്ന പാതകം മാത്രമല്ല തിരിച്ചടിക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കി അദ്ദേഹം ക്യാപ്റ്റന്‍ ഷരീഫ് ഇല്ലാതിരുന്നിട്ടും ആക്രമിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ആ തന്ത്രമാണ് ഫലിച്ചത്. ഗോകുലം പ്രതിരോധത്തിലേക്ക് പോവുമെന്ന് കരുതിയ മുഹമ്മദന്‍സ് കബളിപ്പിക്കപ്പെട്ടു. ഗോകുലം ഐ ലീഗ് കിരീടം നിലനിര്‍ത്തിയതില്‍ കോച്ചിനാണ് കൂടുതല്‍ മാര്‍ക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

Trending