Connect with us

News

തേര്‍ഡ് ഐ: വെല്‍ഡണ്‍ ബോസ്-കമാല്‍ വരദൂര്‍

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്.

Published

on

വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്‍കിയ ഏക മറുപടി ആക്രമണമാണ് ഫുട്‌ബോള്‍ എന്നാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ കളി പഠിപ്പിക്കുന്ന പരിശീലകര്‍ ഗെയിമിന്റെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായി കാണുന്നത് ആക്രമണം എന്ന കൈയ്യടിയേയാണ്.

ലിവര്‍പൂള്‍ എന്ന വിഖ്യാത ഇംഗ്ലീഷ് ക്ലബിന്റെ ഹെഡ് കോച്ച്് ജര്‍മന്‍കാരനായ ജുര്‍ഗന്‍ ക്ലോപെ കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മല്‍സരത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ക്ഷുഭിതനായിരുന്നു. അദ്ദേഹത്തെ രോഷാകുലനാക്കിയത് ടോട്ടനം എന്ന പ്രതിയോഗികളുടെ സമീപനമായിരുന്നു. നിര്‍ണായക പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആദ്യം സ്‌ക്കോര്‍ ചെയ്തത് ടോട്ടനമായിരുന്നു. ലീഡ് നേടിയതിന് ശേഷം അവര്‍ പ്രതിരോധ ഫുട്‌ബോളിലേക്ക് പോയി. ഒരു തരത്തിലുള്ള നിഷേധാത്മക സമീപനം.

ഹാരി കെയിന്‍, സണ്‍ ഹ്യുംഗ് മിന്‍ തുടങ്ങിയ ലോകോത്തര മുന്‍നിരക്കാരുടെ ടീമാണ് പെട്ടെന്ന് പിന്‍വലിഞ്ഞത്. അന്റോണിയോ കോണ്ടെ എന്ന പരിശീലകന്റെ നിഷേധ തന്ത്രം ആധുനിക ഫുട്‌ബോളിന് അനുയോജ്യമല്ല എന്ന് ക്ലോപെ തുറന്നടിച്ചത് കളിയുടെ സൗന്ദര്യത്തെ പ്രതിരോധാത്മകത കവരുന്നത് കൊണ്ടായിരുന്നു. ഇന്നലെ കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ വിന്‍സെന്‍സോ എന്ന പരിശീലകന് കപ്പ് നിലനിര്‍ത്താന്‍ സമനില മാത്രം മതിയായിരുന്നു. പക്ഷേ മുഹമ്മദന്‍സിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ സമനിലയെന്ന ലക്ഷ്യത്തില്‍ പ്രതിരോധ ജാഗ്രത മുഖമുദ്രയാക്കിയാല്‍ അത് കാണികളോടും ഗെയിമിനോടും ചെയ്യുന്ന പാതകം മാത്രമല്ല തിരിച്ചടിക്കാനും സാധ്യതയുണ്ടെന്ന് മനസിലാക്കി അദ്ദേഹം ക്യാപ്റ്റന്‍ ഷരീഫ് ഇല്ലാതിരുന്നിട്ടും ആക്രമിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ആ തന്ത്രമാണ് ഫലിച്ചത്. ഗോകുലം പ്രതിരോധത്തിലേക്ക് പോവുമെന്ന് കരുതിയ മുഹമ്മദന്‍സ് കബളിപ്പിക്കപ്പെട്ടു. ഗോകുലം ഐ ലീഗ് കിരീടം നിലനിര്‍ത്തിയതില്‍ കോച്ചിനാണ് കൂടുതല്‍ മാര്‍ക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending