Connect with us

kerala

വീണ്ടും ‘അതേ’ ചോദ്യം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നര മാസത്തിനിടെ നാലാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നര മാസത്തിനിടെ നാലാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം

Published

on

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു. ഒന്നര മാസത്തിനിടയില്‍ നാലാമത്തെ ചോദ്യ പേപ്പര്‍ ആവര്‍ത്തനമാണ് ഇന്നലെയുണ്ടായത്. എം.എസ്.സി മാത്ത്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് കഴിഞ്ഞ വര്‍ഷത്തെ പേപ്പര്‍ ആവര്‍ത്തിച്ചത്. സംഭവത്തെ കുറിച്ച് പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി.

കഴിഞ്ഞ മാസം മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ടു പരീക്ഷകളുടെ ചോദ്യപേപ്പറും മൂന്നാം സെമസ്റ്റര്‍ ബോട്ടണിയുടെ ചോദ്യപേപ്പറും ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും ആവര്‍ത്തനമുണ്ടായത്. രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തില്‍ പരീക്ഷാ കണ്‍ട്രോളറുടെ ഭാഗത്ത് നിന്ന് അനാസ്ഥ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

പരീക്ഷാ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതില്‍ സര്‍വകലാശാലക്ക് പിഴവ് സംഭവിച്ചതായി നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാവുന്ന പിഴവിനെ തുടര്‍ന്ന് ഡെപ്യൂട്ടേഷന്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. കോഴിക്കോട് മീഞ്ചന്ത ആട്‌സ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായ അദ്ദേഹം ഡെപ്യുട്ടേഷനിലാണ് പരീക്ഷാ കണ്‍ട്രോളറായി എത്തിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ജീവനക്കാരനില്‍ നിന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരണം തേടിയിട്ടുണ്ട്. സര്‍വകലാശാല ഭരണം കുത്തഴിഞ്ഞ നിലയിലാണ് എന്നതിന്റെ സൂചനയാണ് നിരന്തരമുള്ള ചോദ്യപേപ്പര്‍ ആവര്‍ത്തനം. വിസി നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിനുപിന്നലെ തുടര്‍ച്ചയായ വീഴ്ചയാണ് ഉണ്ടാവുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. പരീക്ഷാ പേപ്പര്‍ ആവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്ക് കൂടിയുണ്ടെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

ഏപ്രില്‍ 21-ന് നടന്ന മുന്നാം സെമസ്റ്റര്‍ സെക്കോളജി പരീക്ഷയുടെ ‘സൈക്കോളജി ഓഫ് ഇന്റിവിജ്വല്‍ ഡിഫറന്‍സസ്’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ആദ്യം ആവര്‍ത്തിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ വിസിയെ കാര്യം ധരിപ്പിച്ചു. സംഭവം പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന ‘ന്യൂറോ ബയോളജിക്കല്‍ പെര്‍സ്‌പെക്ടീവ്’ പരീക്ഷയുടെ ചോദ്യ പേപ്പറും ആവര്‍ത്തിച്ചു. ഇതോടെ സംഭവം വിവാദമായി. ഇതിനിടെ ഏപ്രില്‍ 21ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയിലും ചോദ്യാവര്‍ത്തനമുണ്ടായി. വിസി നിയോഗിച്ച രണ്ടംഗ സമിതിഅന്വേഷണത്തില്‍ ആവര്‍ത്തനം സ്ഥിരീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending