Connect with us

india

ഗ്യാന്‍വാപി മസ്ജിദ് കേസ്; വരാണസി കോടതി ഉത്തരവ് ഇന്ന്

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വരാണസി ജില്ലാ കോടതിയുടെ ആദ്യ ഉത്തരവ് ഇന്ന്.

Published

on

വരാണസി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വരാണസി ജില്ലാ കോടതിയുടെ ആദ്യ ഉത്തരവ് ഇന്ന്. ഇന്നലെ ഇരു ഭാഗത്തിന്റേയും വാദം കേട്ട ശേഷമാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഏതു വിധത്തിലായിരിക്കും കേസ് പരിഗണിക്കുക എന്നതു സംബന്ധിച്ച പ്രാഥമിക ഉത്തരവായിരിക്കും കോടതിയില്‍ നിന്ന് ഇന്ന് ഉണ്ടാകുകയെന്നാണ് വിവരം.

സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസിന്റെ തുടര്‍ നടപടികള്‍ വരാണസി ജില്ലാ കോടതിയിലേക്ക് മാറ്റിയത്. ജില്ലാ കോടതി ജഡ്ജി എ.കെ വിശ്വേശയാണ് കേസ് പരിഗണിക്കുന്നത്. മസ്ജിദില്‍ ശിവലിംഗമുണ്ടെന്നും ഇവിടെ അരാധനക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് വ്യവഹാരത്തിന്റെ അടിസ്ഥാനം.

ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി മസ്ജിദില്‍ വീഡിയോ സര്‍വേക്ക് കമ്മീഷനെ നിയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ മസ്ജിദ് പരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തീര്‍പ്പുണ്ടാകുന്നതിനു മുമ്പുതന്നെ അഭിഭാഷക കമ്മീഷന്‍ സര്‍വേ പൂര്‍ത്തിയാക്കി ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തി.

തൊട്ടു പിന്നാലെ പള്ളിയുടെ ഒരു ഭാഗം സീല്‍വെക്കാന്‍ സിവില്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ മസ്ജിദ് പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസ് തുടര്‍ന്ന് പരിഗണിക്കുന്നത് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും മുസ്്‌ലിംകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനോ നിസ്‌കാരം നിര്‍വഹിക്കുന്നതിനോ തടസ്സമുണ്ടാകരുതെന്നും വ്യക്തമാക്കിയിരുന്നു. അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച വാദം ആദ്യം പരിഗണിക്കണമെന്ന് മസ്ജിദ് പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി ഇന്നലെ ജില്ലാ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. നേരത്തെ സുപ്രീംകോടതി മുമ്പാകെയും കമ്മിറ്റി ഇതേ ആവശ്യമാണ് ഉന്നയിച്ചിരുന്നത്. ഹര്‍ജി നിലനില്‍ക്കുമോ എന്നത് ആ ദ്യം പരിശോധിക്കാന്‍ കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം അനുസരിച്ച് ഹര്‍ജി നിലനി ല്‍ക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. ഈ നിയമം അനുസരിച്ച് രാജ്യം സ്വതന്ത്രമാകുമ്പോള്‍ (1947 ഓഗസ്റ്റ് 15) ആരാധനാലയങ്ങളുടെ സ്വഭാവം എന്താണോ അതേ നിലയില്‍ തന്നെ തുടരണം എന്നാണ് പറയുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പേ വ്യവഹാരം തുടങ്ങിയ ബാബരി മസ്ജിദ് വിഷയത്തെ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. 1936 മുതല്‍ ഗ്യാന്‍വാപി മസ്ജിദില്‍ മുസ്്‌ലിംകള്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിന് രേഖകളും തെളിവുമുണ്ടെന്ന് മസ്ജിദ് കമ്മിറ്റി ഇന്നലെ ജില്ലാ കോടതി മുമ്പാകെ വാദിച്ചു. അതുകൊണ്ടുതന്നെ ഹിന്ദു വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ല.
ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി നടപടിയും അഭിഭാഷക കമ്മിഷനെ നിയോഗിച്ചത് അടക്കമുള്ള എല്ലാ തുടര്‍ നടപടികളും നിയമവിരുദ്ധമാണെന്നും കമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. ഹുസേഫാ അഹമ്മദ് ചൂണ്ടിക്കാട്ടി. മസ്ജിദില്‍ നടന്ന വീഡിയോ സര്‍വേയുടെ സി.ഡി അടക്കമുള്ള രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യമാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ അഡ്വ. വിഷ്ണു ജെയിന്‍ ഉന്നയിച്ചത്.

നാലു ഹര്‍ജിക്കാര്‍, ഇവരെ പ്രതിനിധീകരിക്കുന്ന 19 അഭിഭാഷകര്‍ അടക്കം 23 പേര്‍ക്ക് മാത്രമാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിക്കകത്തേക്ക് പ്രവേശനം അനുവദിച്ചത്. വക്കാലത്ത്‌നാമയില്‍ പേരില്ലാത്തവരെ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കോടതി കമ്മീഷണര്‍ അടക്കമുള്ളവരെ ജീവനക്കാ ര്‍ തടഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending