Connect with us

Video Stories

ഇരകള്‍ക്ക് മുന്നില്‍ നീതിയുടെ വാതിലുകളും അടയുകയാണ്

Published

on

ടീസ്റ്റ സെതല്‍വാദ്

എന്തുകൊണ്ടാണ് എല്ലാ കലാപങ്ങളിലും സ്ത്രീകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്? 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്്‌ലിം സമുദായത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 193 പേരാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ 250 ആണെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷവും അഞ്ച് മാസങ്ങള്‍ക്കും മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ നാല് ജില്ലകള്‍ ഒരു തരത്തിലുള്ള വൈകാരിക വിക്ഷോഭത്തിന് സാക്ഷിയായി. 2014 മെയ് മാസം നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് മുസഫര്‍നഗര്‍, ബഗത്പഥ്, ഷാംലി, മീററ്റ് എന്നിവിടങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വരുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നാടും വീടും ഉപേക്ഷിച്ച് ഓടി പോകേണ്ടി വന്നു. (ജില്ലകളിലുടനീളം തുറന്ന പാടങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിച്ച് മരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും നേരിട്ട് കണ്ടിട്ടുണ്ട്) പക്ഷേ, എല്ലാ ദുരിതങ്ങളും പേറാന്‍ വിധിക്കപ്പെട്ടത് സ്ത്രീകളായിരുന്നു.
ഏഴ് ധീര വനിതകള്‍ പരാതി നല്‍കാന്‍ മുന്നോട്ട് വന്നു. അവര്‍ തങ്ങളുടെ കദനകഥ തുറന്ന് പറഞ്ഞു. ഒന്നല്ല രണ്ട് വട്ടം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം വരികയും, ഇതുമായി ബന്ധപ്പെട്ട നിരവധി ഹരജികളില്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ട് പോലും, അവര്‍ക്ക് അര്‍ഹതപ്പെട്ട നീതി വാങ്ങികൊടുക്കുന്നതിലും അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിലും ഭരണകൂടം വലിയ പരാജയം തന്നെയാണ്. പ്രത്യേകിച്ച്, ഇരകള്‍ സ്വാധീനങ്ങളില്ലാത്തവരും ശബ്ദമില്ലാത്തവരുമാകുമ്പോള്‍.
ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദത്തെ തുറന്ന് കാട്ടുന്നതാണ് മുസഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്. കൂട്ട ബലാത്സംഗത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം പ്രസവ സമയത്ത് മരിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് അവള്‍ ആംനസ്റ്റിയോട് പറഞ്ഞു: ‘ഇതിന് ഉത്തരവാദികളായവരെ നീതിക്ക് മുന്നില്‍ കൊണ്ടുവന്നാല്‍, ഞാന്‍ സന്തോഷവതിയാവും. എനിക്ക് ഭയപ്പാടോടെ ജീവിക്കേണ്ടി വരില്ല’ (ഇഷ, കൂട്ടബലാത്സംഗത്തിന്റെ ഇര, ജൂലൈ 2016). മരിക്കുന്നതിന് മുമ്പ് അവളുടെ മൊഴി പോലും രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അവളുടെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2016 ഏപ്രില്‍ മാസം നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ബാക്കിയുള്ള അഞ്ചു പേരില്‍ രണ്ടു പേര്‍, കോടതിയുടെ മെല്ലെപോക്കും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കാരണം കേസില്‍ നിന്നും പിന്‍മാറി. കൂട്ടബലാത്സംഗത്തിന് ഇരയായ ഈ ഏഴു പേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍, സാക്ഷികളെ പരിഗണിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള ഭരണകൂടത്തിന്റെ വന്‍ പരാജയത്തെയാണ് തുറന്ന് കാട്ടുന്നത്. അവര്‍ക്ക് പൊലിസ് സംരക്ഷണം മാത്രമല്ല നിഷേധിക്കപ്പെട്ടത്, മറിച്ച്, കേസ് വിസ്താരത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന കാലതാമസവും കുറ്റക്കാരില്‍ നിന്നും അവര്‍ നിരന്തരമായി നേരിടേണ്ടി വന്ന ഭീഷണികളും ഭരണകൂട സംവിധാനങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത് എന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഏഴ് കൂട്ടബലാത്സംഗ കേസുകളിലും കേസ് ഫയല്‍ ചെയ്യാന്‍ പൊലിസ് മാസങ്ങള്‍ എടുത്തു. കേസ് എടുത്തതിന് ശേഷമാകട്ടെ കോടതി നടപടികള്‍ അങ്ങേയറ്റം സാവധാനത്തിലാണ് മുന്നോട്ട് നീങ്ങിയത്. ബലാത്സംഗ കേസുകളില്‍ ‘രണ്ട് മാസത്തിനകം’ വിചാരണ പൂര്‍ത്തിയാക്കണമെന്ന് അനുശാസിക്കുന്ന 309ാം വകുപ്പ് വളരെ നിസ്സാരമായി അട്ടിമറിക്കപ്പെട്ടു.
പരാതിക്കാരില്‍ ഒരാളായ ഫാത്തിമ 2013 സെപ്റ്റംബര്‍ 20ന് എഫ്. ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പൊലിസിനെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ആ വര്‍ഷം തന്നെ ഒക്ടോബര്‍ 9നാണ് അവരുടെ കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിക്കാരി ഗസ്സാല, 2013 ഒക്ടോബര്‍ 22ന് പരാതി സമര്‍പ്പിച്ചിരുന്നു. പക്ഷെ 2014 ഫെബ്രുവരി 18ന് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ വന്നതിന് ശേഷം മാത്രമാണ് ഗസ്സാലയുടെ കേസില്‍ പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഗസ്സാലയും തന്റെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. 2016 ജനുവരില്‍ വിചാരണ കോടതിക്ക് മുമ്പാകെ ഗസ്സാല പറഞ്ഞു: ‘മുസഫര്‍നഗര്‍ ജില്ലാ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജറാകുന്നതില്‍ എനിക്ക് അങ്ങേയറ്റം പേടിയുണ്ട്. കാരണം ഭൂരിപക്ഷ സമുദായത്തില്‍ നിന്നും വരുന്ന കുറ്റാരോപിതരായ ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പ്രദേശത്ത് വലിയ തോതിലുള്ള സ്വാധീന ശക്തിയുണ്ട്. ഇവിടെ സാക്ഷി മൊഴി നല്‍കാന്‍ വരുന്നത് എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
2014 ജൂണില്‍ പ്രദേശം സന്ദര്‍ശിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ബലാത്സംഗത്തിന് ഇരയായവരില്‍ നിന്നും പരാതികള്‍ രേഖാമൂലം വാങ്ങിയിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കപ്പെട്ടെന്ന് ആദ്യഘട്ടത്തില്‍ സുപ്രീംകോടതി ഉറപ്പുവരുത്തിയിരുന്നെങ്കിലും എന്തെങ്കിലും തരത്തിലുള്ള വരുമാനമാര്‍ഗമില്ലാത്തതും വേട്ടക്കാരില്‍ നിന്നും പൊലിസില്‍ നിന്നും നിരന്തരം നേരിടേണ്ടി വരുന്ന ഭീഷണികളും ഭയപ്പെടുത്തലും ഇരകളുടെ ജീവിതത്തിന് മേല്‍ ഇപ്പോഴും ഡെമോക്ലസിന്റെ വാളായി തൂങ്ങി നില്‍ക്കുകയാണ്. വര്‍ഗീയ ലഹള തടയാന്‍ നിയമം മാത്രം ഉണ്ടായാല്‍ പോര. നിരന്തരവും സുശക്തവുമായ നിയമസഹായവും മതിയായ നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്. സാക്ഷികളുടെ സംരക്ഷണം അനിവാര്യഘടകമാണ്. പൊലിസിനെ പരിഷ്‌കരിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രവും കാര്യക്ഷമവുമായ കുറ്റാന്വേഷണങ്ങള്‍ നടക്കുകയുള്ളു. എന്നാല്‍, തങ്ങളുടെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരുമായ ചിലര്‍ ഇന്നും ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരാണ് എന്ന വസ്തുതക്ക് നേരെ ന്യൂഡല്‍ഹിയിലെ ഭരണവര്‍ഗം ബോധപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കുക മാത്രമല്ല, നിയമത്തിന്റെ വഴിയില്‍ നീതി പുലരുന്നതിന് വേണ്ടി പോരാട്ടം തുടരാന്‍ ധൈര്യസമേതം ഇറങ്ങി പുറപ്പെട്ടവരെ തങ്ങളുടെ ശക്തി സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നുമുണ്ട്.
(കടപ്പാട്: sabrangindia)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending