Connect with us

Video Stories

ഇരകള്‍ക്ക് മുന്നില്‍ നീതിയുടെ വാതിലുകളും അടയുകയാണ്

Published

on

ടീസ്റ്റ സെതല്‍വാദ്

എന്തുകൊണ്ടാണ് എല്ലാ കലാപങ്ങളിലും സ്ത്രീകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്? 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്്‌ലിം സമുദായത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 193 പേരാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ 250 ആണെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷവും അഞ്ച് മാസങ്ങള്‍ക്കും മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ നാല് ജില്ലകള്‍ ഒരു തരത്തിലുള്ള വൈകാരിക വിക്ഷോഭത്തിന് സാക്ഷിയായി. 2014 മെയ് മാസം നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് മുസഫര്‍നഗര്‍, ബഗത്പഥ്, ഷാംലി, മീററ്റ് എന്നിവിടങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വരുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നാടും വീടും ഉപേക്ഷിച്ച് ഓടി പോകേണ്ടി വന്നു. (ജില്ലകളിലുടനീളം തുറന്ന പാടങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിച്ച് മരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും നേരിട്ട് കണ്ടിട്ടുണ്ട്) പക്ഷേ, എല്ലാ ദുരിതങ്ങളും പേറാന്‍ വിധിക്കപ്പെട്ടത് സ്ത്രീകളായിരുന്നു.
ഏഴ് ധീര വനിതകള്‍ പരാതി നല്‍കാന്‍ മുന്നോട്ട് വന്നു. അവര്‍ തങ്ങളുടെ കദനകഥ തുറന്ന് പറഞ്ഞു. ഒന്നല്ല രണ്ട് വട്ടം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം വരികയും, ഇതുമായി ബന്ധപ്പെട്ട നിരവധി ഹരജികളില്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ട് പോലും, അവര്‍ക്ക് അര്‍ഹതപ്പെട്ട നീതി വാങ്ങികൊടുക്കുന്നതിലും അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിലും ഭരണകൂടം വലിയ പരാജയം തന്നെയാണ്. പ്രത്യേകിച്ച്, ഇരകള്‍ സ്വാധീനങ്ങളില്ലാത്തവരും ശബ്ദമില്ലാത്തവരുമാകുമ്പോള്‍.
ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദത്തെ തുറന്ന് കാട്ടുന്നതാണ് മുസഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്. കൂട്ട ബലാത്സംഗത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം പ്രസവ സമയത്ത് മരിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് അവള്‍ ആംനസ്റ്റിയോട് പറഞ്ഞു: ‘ഇതിന് ഉത്തരവാദികളായവരെ നീതിക്ക് മുന്നില്‍ കൊണ്ടുവന്നാല്‍, ഞാന്‍ സന്തോഷവതിയാവും. എനിക്ക് ഭയപ്പാടോടെ ജീവിക്കേണ്ടി വരില്ല’ (ഇഷ, കൂട്ടബലാത്സംഗത്തിന്റെ ഇര, ജൂലൈ 2016). മരിക്കുന്നതിന് മുമ്പ് അവളുടെ മൊഴി പോലും രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അവളുടെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2016 ഏപ്രില്‍ മാസം നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ബാക്കിയുള്ള അഞ്ചു പേരില്‍ രണ്ടു പേര്‍, കോടതിയുടെ മെല്ലെപോക്കും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കാരണം കേസില്‍ നിന്നും പിന്‍മാറി. കൂട്ടബലാത്സംഗത്തിന് ഇരയായ ഈ ഏഴു പേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍, സാക്ഷികളെ പരിഗണിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള ഭരണകൂടത്തിന്റെ വന്‍ പരാജയത്തെയാണ് തുറന്ന് കാട്ടുന്നത്. അവര്‍ക്ക് പൊലിസ് സംരക്ഷണം മാത്രമല്ല നിഷേധിക്കപ്പെട്ടത്, മറിച്ച്, കേസ് വിസ്താരത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന കാലതാമസവും കുറ്റക്കാരില്‍ നിന്നും അവര്‍ നിരന്തരമായി നേരിടേണ്ടി വന്ന ഭീഷണികളും ഭരണകൂട സംവിധാനങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത് എന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഏഴ് കൂട്ടബലാത്സംഗ കേസുകളിലും കേസ് ഫയല്‍ ചെയ്യാന്‍ പൊലിസ് മാസങ്ങള്‍ എടുത്തു. കേസ് എടുത്തതിന് ശേഷമാകട്ടെ കോടതി നടപടികള്‍ അങ്ങേയറ്റം സാവധാനത്തിലാണ് മുന്നോട്ട് നീങ്ങിയത്. ബലാത്സംഗ കേസുകളില്‍ ‘രണ്ട് മാസത്തിനകം’ വിചാരണ പൂര്‍ത്തിയാക്കണമെന്ന് അനുശാസിക്കുന്ന 309ാം വകുപ്പ് വളരെ നിസ്സാരമായി അട്ടിമറിക്കപ്പെട്ടു.
പരാതിക്കാരില്‍ ഒരാളായ ഫാത്തിമ 2013 സെപ്റ്റംബര്‍ 20ന് എഫ്. ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പൊലിസിനെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ആ വര്‍ഷം തന്നെ ഒക്ടോബര്‍ 9നാണ് അവരുടെ കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിക്കാരി ഗസ്സാല, 2013 ഒക്ടോബര്‍ 22ന് പരാതി സമര്‍പ്പിച്ചിരുന്നു. പക്ഷെ 2014 ഫെബ്രുവരി 18ന് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ വന്നതിന് ശേഷം മാത്രമാണ് ഗസ്സാലയുടെ കേസില്‍ പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഗസ്സാലയും തന്റെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. 2016 ജനുവരില്‍ വിചാരണ കോടതിക്ക് മുമ്പാകെ ഗസ്സാല പറഞ്ഞു: ‘മുസഫര്‍നഗര്‍ ജില്ലാ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജറാകുന്നതില്‍ എനിക്ക് അങ്ങേയറ്റം പേടിയുണ്ട്. കാരണം ഭൂരിപക്ഷ സമുദായത്തില്‍ നിന്നും വരുന്ന കുറ്റാരോപിതരായ ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പ്രദേശത്ത് വലിയ തോതിലുള്ള സ്വാധീന ശക്തിയുണ്ട്. ഇവിടെ സാക്ഷി മൊഴി നല്‍കാന്‍ വരുന്നത് എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
2014 ജൂണില്‍ പ്രദേശം സന്ദര്‍ശിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ബലാത്സംഗത്തിന് ഇരയായവരില്‍ നിന്നും പരാതികള്‍ രേഖാമൂലം വാങ്ങിയിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കപ്പെട്ടെന്ന് ആദ്യഘട്ടത്തില്‍ സുപ്രീംകോടതി ഉറപ്പുവരുത്തിയിരുന്നെങ്കിലും എന്തെങ്കിലും തരത്തിലുള്ള വരുമാനമാര്‍ഗമില്ലാത്തതും വേട്ടക്കാരില്‍ നിന്നും പൊലിസില്‍ നിന്നും നിരന്തരം നേരിടേണ്ടി വരുന്ന ഭീഷണികളും ഭയപ്പെടുത്തലും ഇരകളുടെ ജീവിതത്തിന് മേല്‍ ഇപ്പോഴും ഡെമോക്ലസിന്റെ വാളായി തൂങ്ങി നില്‍ക്കുകയാണ്. വര്‍ഗീയ ലഹള തടയാന്‍ നിയമം മാത്രം ഉണ്ടായാല്‍ പോര. നിരന്തരവും സുശക്തവുമായ നിയമസഹായവും മതിയായ നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്. സാക്ഷികളുടെ സംരക്ഷണം അനിവാര്യഘടകമാണ്. പൊലിസിനെ പരിഷ്‌കരിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രവും കാര്യക്ഷമവുമായ കുറ്റാന്വേഷണങ്ങള്‍ നടക്കുകയുള്ളു. എന്നാല്‍, തങ്ങളുടെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരുമായ ചിലര്‍ ഇന്നും ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരാണ് എന്ന വസ്തുതക്ക് നേരെ ന്യൂഡല്‍ഹിയിലെ ഭരണവര്‍ഗം ബോധപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കുക മാത്രമല്ല, നിയമത്തിന്റെ വഴിയില്‍ നീതി പുലരുന്നതിന് വേണ്ടി പോരാട്ടം തുടരാന്‍ ധൈര്യസമേതം ഇറങ്ങി പുറപ്പെട്ടവരെ തങ്ങളുടെ ശക്തി സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നുമുണ്ട്.
(കടപ്പാട്: sabrangindia)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending