Connect with us

More

സാമ്പത്തിക വളര്‍ച്ച; സര്‍ക്കാര്‍ കണക്ക് അതിശയോക്തിപരമെന്ന് റിപ്പോര്‍ട്ടുകള്‍

Published

on

ന്യൂഡല്‍ഹി: നോട്ടുനിരോധനം നിലനിന്ന 2016-17ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ രാജ്യം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വിമര്‍ശനം. സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ടത് പെരുപ്പിച്ചു കാണിച്ച കണക്കുകളാണെന്ന് വിവിധ സാമ്പത്തിക പഠന ഏജന്‍സികള്‍ ആരോപിച്ചു.

നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ധനകാര്യ വിദഗ്ധരും ഈ മേഖലയിലുള്ള വിവിധ ഏജന്‍സികളും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമായി സാമ്പത്തിക വളര്‍ച്ച കുറയുമെന്നായിരുന്നു അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ വിലയിരുത്തല്‍. 6.9 ശതമാനം വളര്‍ച്ചയാണ് ഫിച്ച് റേറ്റിങ് പ്രവചിച്ചിരുന്നത്. മൂഡീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് പ്രവചിച്ചിരുന്നു. നികുതി വരുമാനത്തില്‍ ഉള്‍പ്പെടെ വര്‍ധനവുണ്ടാകുന്നതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഈ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ (നോട്ടുനിരോധനം നിലനിന്നത് നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെയാണ്) 7 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയെന്നും നടപ്പുവര്‍ഷത്തെ ആകെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമാകുമെന്നുമാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്.
നോട്ടു നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കൃഷിയേയും അസംഘടിത വ്യവസായ, തൊഴില്‍ മേഖലകളെയുമാണ്. ഈ മേഖലകളെ ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കണക്കുകൂട്ടിയതെന്നാണ് യു.എസ് ആസ്ഥാനമായ സാമ്പത്തിക ഗവേഷണ ഏജന്‍സിയായ മൂഡീസിന്റെ വിമര്‍ശനം. ഇതാണ് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ കാരണം. ഈ മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ യതാര്‍ത്ഥ വളര്‍ച്ചാ നിരക്ക് മനസ്സിലാക്കാനാകൂവെന്നും മൂഡീസിന്റെ സേര്‍േവറിന്‍ ഗ്രൂപ്പ് അസോസിയേറ്റ് എം.ഡി മേരി ഡിറോണ്‍ പറഞ്ഞു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending