Connect with us

News

അങ്കം ഞായറാഴ്ച; ഇന്ത്യ-പാക് അങ്കത്തിന് കൊഴുപ്പേറുന്നു

ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്.

Published

on

ദുബായ്: പാകിസ്താന്‍ മുന്‍ നായകനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കമന്ററി പാനലിസ്റ്റുമായ വസീം അക്രം തറപ്പിച്ചു പറയുന്നു-ഇന്ത്യയെ വെല്ലുവിളിക്കാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ബബര്‍ അസമിന്റെ സംഘത്തിനുണ്ട്. അതിന് അടിസ്ഥാനമായി അദ്ദേഹം വിശേഷിപ്പിക്കുന്നതാവട്ടെ ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ടി-20 ലോകകപ്പ്.

വിരാത് കോലി നയിച്ച ഇന്ത്യയെ ലോകകപ്പില്‍ പത്ത് വിക്കറ്റിന് പാകിസ്താന്‍ തകര്‍ത്തിരുന്നു. ഈ വിജയം പാക് സംഘത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവര്‍ സ്വന്തം കരുത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ വിജയത്തില്‍ സ്ഥിരത പ്രകടിപ്പിക്കുന്നു. ഈ മാറ്റം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടുന്ന ആദ്യ വിജയമായിരുന്നു ഇത്തവണ ടി-20 ലോകകപ്പില്‍. അത് വരെ ഏകദിന ലോകകപ്പിലും ടി-20 ലോകകപ്പിലുമെല്ലാം ഇന്ത്യക്കായിരുന്നു വിജയങ്ങള്‍.

ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. ഈ പോരാട്ടത്തില്‍ പാകിസ്താന്‍ കരുതിയിരിക്കേണ്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവാണെന്നും അക്രം പറയുന്നു. ഏഷ്യാ കപ്പിന് ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിലും അയല്‍ക്കാര്‍ മുഖാമുഖം വരുന്നുണ്ട്. പാകിസ്താന്‍ മുന്‍നിര ബാറ്റിംഗ് ശക്തമാണെന്നാണ് അക്രമിന്റെ പക്ഷം. നായകന്‍ ബബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖാര്‍ സമാന്‍ തുടങ്ങിയവര്‍ ക്ലാസ് തെളിയിച്ചവരാണ്. എന്നാല്‍ മധ്യനിരയില്‍ അനുഭവ സമ്പത്ത് കുറവാണ്. ഇഫ്ത്തികാര്‍ അഹമ്മദ്, ഹൈദര്‍ അലി എന്നിവര്‍ കഴിഞ്ഞാല്‍ രാജ്യാന്തര അനുഭവമുളളവര്‍ കുറവാണ്. ബബര്‍ അസമിനെയും വിരാത് കോലിയെയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല.

കോലിയോളം ബബര്‍ എത്തിയിട്ടില്ല. രണ്ട് പേരും സ്വന്തം ടീമുകളുടെ പ്രധാന ബാറ്റര്‍മാരാണെന്നത് സത്യം. താരതമ്യങ്ങള്‍ എക്കാലത്തും ക്രിക്കറ്റിലുണ്ടായിരുന്നു. ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഇന്‍സമാമുല്‍ഹഖിനെയും രാഹുല്‍ ദ്രാവിഡിനെയും അല്ലെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയുമെല്ലാം താരതമ്യം ചെയ്യാറുണ്ടായിരുന്നു. ജാവേദ് മിയാന്‍ദാദിനെ സുനില്‍ ഗവാസ്‌ക്കറുമായും ഗുണ്ടപ്പ വിശ്വനാഥിനെയും സഹീര്‍ അബ്ബാസുമായുമെല്ലാം താരതമ്യം ചെയ്യാറുണ്ടായിരുന്നു-അക്രം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Trending