Connect with us

More

അവധിക്കാല ചൂണ്ടയുമായി വീണ്ടും വിമാനക്കമ്പനികള്‍ ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

Published

on

കോഴിക്കോട്: ഗള്‍ഫ് സെക്ടറില്‍ കൊള്ളനിരക്കുമായി വീണ്ടും വിമാനകമ്പനികള്‍. ഏപ്രില്‍, മെയ് സ്‌കൂള്‍ വെക്കേഷനിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയത്. ഈ സമയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ അരികിലേക്ക് നാട്ടില്‍ നിന്നും കുടുംബങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുന്നത് മുതലെടുത്ത് നിരക്ക് കുത്തനെ കൂട്ടുമ്പോഴും പ്രതിഷേധം വാക്കുകളില്‍ ഒതുങ്ങുന്നതാണ് പിടിച്ചുപറി തുടരാന്‍ കാരണം.

ഈ മാസം കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് നിരക്ക് അയ്യായിരം രൂപയോളം വന്ന സ്ഥാനത്ത് മാര്‍ച്ച് അവസാനം മുതല്‍ പതിനയ്യായിരം രൂപ മുതലാണ് ചാര്‍ജ് വരുന്നത്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും ഇതുപോലെ തന്നെ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമെല്ലാം വ ന്‍ വര്‍ദ്ധനവാണ് വരുത്തിയത്.

വെക്കേഷനില്‍ ജിദ്ദയിലേക്കുള്ള യാത്രക്കാരെയാണ് ചാര്‍ജ് വളരെ കൂടുതലായി ബാധിക്കുന്നത്. പ്രത്യേകിച്ച് ഉംറ യാത്രക്കാരെ. മാര്‍ച്ച് മാസത്തില്‍ കോഴിക്കോട് നിന്നും ഉംറക്ക് പുറപ്പെടാന്‍ അന്‍പതിനായിരം മുതല്‍ അന്‍പത്തയ്യായിരം വരെയായിരുന്നു വന്നതെങ്കില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വന്‍ വര്‍ദ്ധനവ് മൂലം മാര്‍ച്ച് അവസാനം മുതല്‍ നിരക്ക് അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ വരും. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ജിദ്ദയിലേക്കുള്ള യാത്രാ ചിലവ് ഒരു സാധാരണ പ്രവാസിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതോടൊപ്പം തന്നെയാണ് ഉംറ യാത്രക്കാരെയും കൊള്ളയടിക്കുന്നത്.

തിരക്കുള്ള സമയത്ത് വിമാന കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് കേരളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇങ്ങനെ നിരക്ക് കൂട്ടുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് വലിയ വര്‍ദ്ധനവൊന്നും ഇല്ല എന്നതാണ് വിമാന കമ്പനികള്‍ ഗള്‍ഫ് പ്രവാസികളോടും ഉംറ യാത്രക്കാരോടും നടത്തുന്ന പകല്‍കൊള്ള വെളിവാക്കുന്നത്.

വിമാനക്കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള കറവപ്പശുക്കളായാണ് വിമാനക്കമ്പനികള്‍ പ്രവാസികളെയും ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് സെക്ടര്‍ യാത്രക്കാരെയും കാണുന്നത്. വിമാന കമ്പനികള്‍ മാനദണ്ഡമോ-നീതിയോ ഇല്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് കേന്ദ്രവും വ്യോമയാന മന്ത്രാലയവും നിയന്ത്രിക്കണമെന്ന ആവശ്യം എവിടെയുമെത്തിയിട്ടില്ല. പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കുകയോ ചൂഷണത്തിനെതിരെ കോടതി ഇടപെടലോ ആണ് സ്ഥായിയായ പ്രതിവിധി.

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending