Video Stories
വയനാട് യതീംഖാന: സ്ഥാപനത്തിനു വേണ്ടി കുട്ടികളല്ല, കുട്ടികള്‍ക്കു വേണ്ടി സ്ഥാപനം

കെ.എം ഷാജി
വയനാട് മുസ്ലിം ഓർഫനേജുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഗൗരവപരമായ ചില ചിന്തകൾക്ക് കാരണമാവേണ്ടതാണ്.
കേരളത്തിലെ പിന്നാക്ക ജില്ലയായ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥാപനം വന്നതിനു ശേഷം സമൂഹത്തിൽ ഉണ്ടായ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണു.

കെ.എം ഷാജി
ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വീടാണു വയനാട് മുസ്ലിം യതീംഖാന. അതു കൊണ്ടാണു സ്കൂളിൽ നിന്നും ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികളെ വരിവരിയായി കൊണ്ടു പോകുന്ന സാധാരണ രീതി ഒഴിവാക്കി മറ്റു മക്കൾ വീട്ടിലേക്ക് പോകുന്നത് പോലെ അവരെ അതിനു അനുവദിച്ചത്.
ആ നൂറു മീറ്റർ പരിധിയിൽ വേട്ടനായ്ക്കൾ പതിയിരിക്കുന്നത് പ്രതീക്ഷിക്കില്ലല്ലോ!
നാളെ നമ്മുടെ മക്കൾക്കും സംഭവിക്കാവുന്ന ഒരു അപ്രതീക്ഷിത ദുരന്തം; ദൈവം കാക്കട്ടെ!
ഈ വിവരം അറിഞ്ഞ ഉടൻ അത് മറച്ചു വെക്കാനല്ല സ്ഥാപന അധികാരികൾ ശ്രമിച്ചത്. മറിച്ചു, നിയമപരമായ എല്ലാ സഹായവും തേടുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പഴുതടച്ച നീക്കങ്ങൾ നടത്തുകയുമാണുണ്ടായത്.
കുട്ടികളുടെ അഭിമാനവും സ്ഥാപനത്തിന്റെ സൽപ്രമാണവും നിലനിർത്താനെന്ന പേരിൽ പലപ്പോഴും ഇത്തരം വിഷയങ്ങൾ മറച്ചു വെക്കുന്നത് കുറ്റവാളികൾ രക്ഷപ്പെടാൻ അവസരമുണ്ടാക്കാറുണ്ട്.
സ്ഥാപനത്തിനു വേണ്ടി കുട്ടികൾ എന്നതല്ല ഈ അനാഥാലയത്തിന്റെ നിലപാടു കുട്ടികൾക്ക് വേണ്ടി സ്ഥാപനം എന്നതാണു!
സ്വന്തം മക്കളോടെന്നപോലെ സ്നേഹത്തോടെ അവരോടു പെരുമാറുന്ന ജമാൽക്കയുടെ ചിറകിനകത്തു കുട്ടികൾ അനുഭവിക്കുന്ന സുരക്ഷിതത്വം മനസ്സിലാവണമെങ്കിൽ അവരെ നേരിട്ട് കാണണം. “Respect the child as a person” എന്ന ലക്ഷ്യവുമായി യതീംഖാന ടീം നടത്തുന്ന പ്രവർത്തനങ്ങൾ കാണാൻ ഈ സ്ഥാപനത്തിന്റെ ഒരു കൂട്ടുകാരൻ എന്ന നിലക്ക് എല്ലാവരെയും ക്ഷണിക്കുകയാണു.
ആ കുട്ടികൾക്കുണ്ടായ ദുരനുഭവങ്ങളുടെ ഗൗരവം കുറക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.
നാളിതുവരെ ആ സ്ഥാപനം നടത്തിയ സേവനം ഇനിയുള്ള കാലവും നില നിന്ന് പോകണം എന്നതാണു.
അതോടൊപ്പം ഈ വേട്ടയാടൽ നമുക്കിടയിൽ ഉണ്ടാക്കുന്ന ഉൾഭയം പങ്കുവെക്കലുമാണു.
നമ്മുടെ മക്കൾക്കും സംഭവിക്കാവുന്ന ഒരു ദുരന്തം. ഈ കാര്യത്തിൽ വെറുതെ കുറ്റപ്പെടുത്തി സമാധാനിക്കാൻ കുറേ നിസ്വാർത്ഥ സംഘമുണ്ട്.
വീട്ടിൽ നിന്ന് പുറപ്പെട്ടു പോവുന്ന ഒരു കുട്ടിക്കാണു ഈ അനുഭവമെങ്കിൽ നാം ആരെ പഴിക്കും.
നാം കരുതിയിരിക്കുക.എല്ലാ വഴികളിലും നമ്മുടെ ചെറുപ്പക്കാർ കണ്ണിമചിമ്മാതെ കാവൽ നിൽക്കുക.
നിതാന്ത ജാഗ്രത പുലർത്തുക!!
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala2 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala2 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
നിലമ്പൂരില്‍ ആര്; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, പ്രതീക്ഷയോടെ മുന്നണികള്‍
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി