Connect with us

More

സ്‌ഫോടന സ്ഥലവും പ്രതികളുടെ അറസ്റ്റിലും അവ്യക്തത; ലക്നോ, മധ്യപ്രദേശ് ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യാജമെന്ന് സംശയം

Published

on

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞടുപ്പിന്റെ തലേന്ന് ലക്നോവിലും മധ്യപ്രദേശിലുമായി നടന്ന ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യജമായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഭോപ്പാലില്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായ സ്ഥലവും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥലും തമ്മിലുള്ള ദൂരവും സമയവും പൊരുത്തപ്പെടാത്തതാണ് സംശയത്തിന് അടിസ്ഥാനം. പോലീസ് മേധാവിമാരുടെ പ്രസ്താവനയിലും വൈരുദ്ധ്യം പ്രകടമായിരുന്നു.

വേല ൂൗശി.േരീാ എന്ന വാര്‍ത്താ പോര്‍ട്ടലാണ് ഇതുസം ബന്ധിച്ച സംശയങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷാജാപൂറിന് സമീപം ഭോപ്പാല്-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത് 7 ന് രാവിലെ 10 മണിക്ക്. മണിക്കൂറുകള്‍ക്കകം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നും മധ്യപ്രദേശിലെ പിപാരിയയില്‍ നിന്നും പ്രതികളെ പിടികൂടി. എന്നാല്‍ സ്‌ഫോടനമുണ്ടായ ഷാജാപൂരില്‍ നിന്ന് പിപാരിയയിലേക്ക് റോഡ്-ട്രെയിന്‍ യാത്രക്ക് ചുരങ്ങിയത് ഏഴ് മണിക്കൂറും കാണ്‍പൂരിലേക്ക് 11.30 മണിക്കൂറും വേണം. പക്ഷേ ഈ സമയം തികയും മുമ്പേയായിരുന്നു അറസ്റ്റുകള്‍. പ്രതികള്‍ ഇനി വ്യോമ മാര്‍ഗമാണ് രക്ഷപ്പെട്ടത് എന്ന് കരുതിയാലും ഏതെങ്കിലും ഒരിടത്ത് നിന്നേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് വൈബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുമുണ്ട്.
യു.പി തലസ്ഥാനമായ ലക്നോവിന് സമീപത്തെ താക്കൂര്‍ഗഞ്ചില്‍ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കൊലപ്പെടുത്തിയ സൈഫുള്ള എന്ന ഭീകരനും ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ സൈഫുള്ള തമ്പടിച്ച വീട് സ്ഥിതി ചെയ്യുന്ന താക്കൂര്‍ ഗഞ്ചിലേക്ക് സ്‌ഫോടനം നടന്ന ഷാജാപുരില്‍ നിന്ന് എളുപ്പ വഴിയിലൂടെയാണെങ്കിലും 13 മണിക്കൂര്‍ യാത്രയുണ്ട്.
പക്ഷേ ഈ സമയം പോലും തികയും മുമ്പാണ് താക്കൂര്‍ ഗഞ്ചിലെ ഭീകരനെ പിടികൂടാനുള്ള ശ്രമം യു.പി ഭീകര വിരുദ്ധ സേന ആരംഭിച്ചത്. താക്കൂര്‍ ഗഞ്ചില്‍ രണ്ട് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന യു.പി ഡിജിപിയുടെ പ്രസ്താവനയും എന്നാല്‍ ഏറ്റുട്ടലിനൊടുവില്‍ ഒരാളുടെ മൃതദേഹം മാത്രം കണ്ടെടുത്തതും സംശയം ബലപ്പെടുത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending