Connect with us

News

അര്‍ജന്റീന ആശ്വസിക്കാന്‍ വരട്ടെ

നോക്കൗട്ടിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്‍പിക്കണം.

Published

on

പോളണ്ടിനെ
തോല്‍പിച്ചാല്‍

നോക്കൗട്ടിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്‍പിക്കണം. പോളണ്ടിനെതിരേ ജയിച്ചാല്‍ ആറു പോയിന്റുമായി ആരുടെയും കനിവിന് കാത്തുനില്‍ക്കാതെ അര്‍ജന്റീനക്ക് അവസാന 16-ല്‍ സീറ്റ് ഉറപ്പാക്കാം. അതേ ദിവസം നടക്കുന്ന സഊദി-മെക്സിക്കോ മത്സരഫലം ഗ്രൂപ്പില്‍ നിന്ന് മുന്നേറുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുകയും ചെയ്യും. മത്സരത്തില്‍ സഊദി ജയിച്ചാല്‍ അര്‍ജന്റീനയ്ക്കൊപ്പം അവര്‍ പ്രീക്വാര്‍ട്ടറില്‍ കടക്കും.

മെക്സിക്കോയാണ് ജയിക്കുന്നതെങ്കില്‍ പ്രീക്വാര്‍ട്ടറിലേക്കു പോളണ്ട് പോകണോ മെക്സിക്കോ പോകണോയെന്നത് ഗോള്‍ ശരാശരി നിശ്ചയിക്കും. ഇനി സഊദി-മെക്സിക്കോ മത്സരം സമനിലയില്‍ കലാശിച്ചാലും ഗോള്‍ ശരാശരി രണ്ടാം ടീമിനെ നിശ്ചയിക്കും. പക്ഷേ അത് പോളണ്ടാണോ സഊദിയാണോ അര്‍ജന്റീനയെ അനുഗമിക്കേണ്ടത് എന്നു തീരുമാനിക്കാനായിരിക്കും.

സമനിലയെങ്കില്‍

അവസാന മത്സരത്തില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞാല്‍ മെസിക്കും സംഘത്തിനും പിന്നീട് മറ്റു ടീമുകളുടെ കനിവിന് കാത്തിരിക്കുക മാതമേ വഴിയുള്ളു. മെക്സിക്കോയ്ക്കെതിരേ സഊദി ജയിക്കരുതെ എന്ന് പ്രാര്‍ഥിക്കേണ്ടി വരും. മത്സരം സഊദി ജയിച്ചാല്‍ പോളണ്ടും സഊദിയുമാകും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നേടുക. അര്‍ജന്റീന രണ്ടാം റൗണ്ട് കാണാതെ പുറത്ത് പോകും. ഇനി അര്‍ജന്റീന സമനിലയില്‍ കുരുങ്ങുകയും മെക്സിക്കോ സഊദിയെ തോല്‍പിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരി ടീമിനെ നിശ്ചയിക്കും. പോളണ്ട് സ്വാഭാവികമായും ഗ്രൂപ്പ് ജേതാക്കളായി മുന്നേറുമ്പോള്‍ രണ്ടാം സ്ഥാനക്കാരായി മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ അര്‍ജന്റീനയോ മെക്സിക്കോയോ അനുഗമിക്കും.

തോറ്റാല്‍

തോല്‍വിയെക്കുറിച്ച് അര്‍ജന്റീനക്കാര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ അര്‍ജന്റീന നോക്കൗട്ട് കാണാതെ പുറത്താകും. അങ്ങനെ സംഭവിച്ചാല്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും സംഘവും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍ കടക്കും. അര്‍ജന്റീന പുറത്തും പോകും. സഊദി-മെക്സിക്കോ മത്സരഫലം അനുസരിച്ച് അവരിലൊരാള്‍ പോളണ്ടിനൊപ്പം മുന്നേറും. ജയമോ സമനിലയോ നേടിയാല്‍ സഊദി അവസാന 16-ല്‍ കടക്കുമെങ്കില്‍ മെക്സിക്കോയ്ക്ക് ജയം തന്നെ വേണം.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending