Connect with us

More

താനൂരിലെ പൊലീസ്-സി.പി.എം തേര്‍വാഴ്ച; അടിയന്തരപ്രമേയ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു. സഭ പ്രക്ഷുബ്ധം; പ്രതിപക്ഷം വാക്കൗട്ട് നടത്തി

Published

on

 

താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കി. സംഭവം പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും തുടര്‍ന്നുള്ള വാക്കൗട്ടിനും ഇടയാക്കി. സഭാ നടപടികള്‍ നിറുത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എന്‍.ഷംസുദ്ദീന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസാണ് സഭയെ പിടിച്ചുകുലുക്കിയത്. ഇതിനിടെ താനൂരില്‍ നിന്നുള്ള സി.പി.എം സ്വതന്ത്രഅംഗം വി അബ്ദുറഹ്്മാന്‍ മുസ്്‌ലിംലീഗിനെ അവഹേളിച്ച് സംസാരിച്ചതും പ്രതിപക്ഷത്തെ പ്രകോപിച്ചു. അബ്ദുറഹ്മാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ അബ്ദുറഹ്മാന്റെ പ്രസ്താവന നിയമസഭാരേഖകളില്‍ നിന്നും നീക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിക്കുകയായിരുന്നു. അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ലീഗിനെ അവഹേളിക്കാനും പിണറായി ശ്രമിച്ചു. ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും അടക്കമുള്ള നിരപരാധികളെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വീടും വാഹനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി തയാറായില്ല. ലീഗ് പ്രവര്‍ത്തകര്‍ സ്തീകളെ അപമാനിക്കുന്നുവെന്നും അക്രമം നടത്തുന്നതിന് വിദേശത്തുനിന്ന് ഫണ്ടു ലഭിക്കുന്നുണ്ടെന്നുമുള്ള അബ്്ദുറഹ്്മാന്റെ പ്രസ്താവനയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.
ഇതിനിടെ അബ്ദുറഹ്മാന് പിന്തുണയുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ സഭ ശബ്ദായമാനമായി. ആക്ഷേപകരമായ പരാമര്‍ശങ്ങളൊന്നും സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് അംഗങ്ങള്‍ പിന്‍മാറിയത്. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതും പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയതും. താനൂര്‍ വിഷയമായതിനാല്‍ സ്ഥലം എം.എല്‍.എ അബ്്ദുറഹ്്മാന് സംസാരിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയം അദ്ദേഹം ലീഗിനെ ആക്രമിക്കാനാണ് വിനിയോഗിച്ചത്. പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിച്ച അബ്ദുറഹ്മാന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ലീഗ് ഗുണ്ടാപ്രര്‍ത്തനമാണ് നടത്തുന്നതെന്നും പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ലീഗിനെക്കുറിച്ച് അബ്്ദുറഹ്്മാന്‍ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും രേഖയില്‍നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കള്ളപ്പണമുപയോഗിച്ചല്ലെങ്കില്‍ ശരിയായ പണമുപയോഗിച്ചാണ് താനൂരില്‍ അക്രമം നടത്തിയതെന്ന് പ്രതിപക്ഷം പറയാന്‍ തയാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ്യം. അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയെന്നതാണ് പൊലീസിന്റെ സമീപനം. രാഷ്ട്രീയപരമായ അക്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ അക്രമമായി കാണും. പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വം ഇടപെടലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending