Connect with us

News

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാവുന്നു; പുറത്തിറങ്ങുന്നത് 19 വര്‍ഷത്തിനു ശേഷം

കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്

Published

on

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്നതും പ്രായാധിക്യവും കണക്കിലെടുത്താണ് കോടതി ഉത്തരവ്. രണ്ട് അമേരിക്കന്‍ പൗരന്മാരായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ നേപ്പാള്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് ചാള്‍സ് ശോഭരാജ്. ജയില്‍ മോചിതനായി 15 ദിവസത്തിനകം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും കോടതി ഉത്തരവിട്ടു.

ചാള്‍സ് ശോഭരാജ് എന്ന പേരിനു പോലും ചോരയുടെ മണമുണ്ടെന്നാണ് പറയാറ്. ലോകം കണ്ട ഏറ്റവും കുപ്രസിദ്ധരായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ശോഭരാജ് അത്രയേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ പിതാവിന് വിയറ്റ്‌നാമീസ് യുവതിയില്‍ ജനിച്ച ചാള്‍സ് ശോഭരാജിന്റെ കുട്ടിക്കാലം വിയറ്റ്‌നാമിലെ സൈഗോണ്‍ തെരുവുകളിലായിരുന്നു. മാതാവ് പിന്നീട് ഒരു ഫ്രഞ്ച് സൈനിക ഓഫീസറെ വിവാഹം ചെയ്തതോടെ ശോഭരാജിന്റെ ജീവിതം ഫ്രാന്‍സിലേക്ക് പറിച്ചു നടപ്പെട്ടു. ഇവിടെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി തെരുവുകളില്‍ മോഷണവും പിടിച്ചുപറിയുമായി ശോഭരാജ് തന്റെ ക്രിമിനല്‍ ജീവിതത്തിന് തുടക്കമിട്ടു. ഫ്രാന്‍സില്‍ മത്രം രണ്ടു ഡസനിലധികം പേരെ ശോഭരാജ് കൊലപ്പെടുത്തിയതായാണ് കണക്ക്.

1976ല്‍ ആദ്യമായി അറസ്റ്റിലായെങ്കിലും വിദഗ്ധമായി ജയില്‍ ചാടി. പിന്നിട് പല രാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് കൊലപാതകവും പിടിച്ചുപറിയും അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് ദക്ഷിണേഷ്യയിലുമെത്തിയത്. 1980കളില്‍ ഇന്ത്യയില്‍ ഒരുകൂട്ടം ഫ്രഞ്ച് വിനോദ സഞ്ചാരികളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊന്നതിന് ജയിലിലായെങ്കിലും പിന്നീട് ജയില്‍ ചാടി. ഒരു മാസത്തിനു ശേഷം വീണ്ടും പിടിയിലായി. 1997 വരെ തീഹാര്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വീണ്ടും കുറ്റകൃത്യങ്ങള്‍ തുടങ്ങി. 2003ലാണ് അമേരിക്കന്‍ യുവാവിനേയും കാമുകിയേയും കൊലപ്പെടുത്തിയ കേസില്‍ നേപ്പാള്‍ പൊലീസിന്റെ പിടിയിലായത്. അന്നു മുതല്‍ കാഠ്മണ്ഠു സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. അധോലോക നായകനായിരുന്ന ശോഭരാജിന്റെ ക്രൈം ത്രില്ലര്‍ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമ ഡോണും മോഹന്‍ലാല്‍ നായകനായ മലയാള സിനിമ ശോഭ്‌രാജും ഇതില്‍ ചിലതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍

ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Published

on

ബെംഗളൂരു: ചിന്ന സ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആര്‍സിബ് മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍. വിജയാഘോഷ പരിപ്പാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡായ നിഖില്‍ സൊസാലെയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡിഎന്‍എ എന്റര്‍ടെയിന്‍നെന്റ് നെറ്റ്വര്‍ക്കുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആഘോഷ പരിപാടിയില്‍ മുന്‍കൈ എടുത്തത് നിഖില്‍ സൊസാലെ ആയിരുന്നു. തുടര്‍ന്ന് നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ പ്രതിനിധികളും അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക ക്രിക്കറ്റ് അസാസിയേഷന്‍ ഭാരവാഹികള്‍ ഒളിവിലാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശങ്കര്‍, ട്രഷര്‍ ജയറാം എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആര്‍സിബി പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.

ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. 18 വര്‍ഷത്തിനുശേഷം ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സ്ബിയുടെ വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ 11 പേരാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പലരുടെയും ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട് എന്നും പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

india

അബ്ദുല്‍ റഹ്മാന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Published

on

മംഗളൂരു ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് (29) യാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മെയ് 27ന് വൈകീട്ടാണ് കൊലട്ടമജലു സ്വദേശിയും പള്ളി കമ്മറ്റി സെക്രട്ടറിയുമായ അബ്ദുല്‍ റഹ്മാനെ ഇരക്കൊടിയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Continue Reading

Trending