Connect with us

News

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാവുന്നു; പുറത്തിറങ്ങുന്നത് 19 വര്‍ഷത്തിനു ശേഷം

കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്

Published

on

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്നതും പ്രായാധിക്യവും കണക്കിലെടുത്താണ് കോടതി ഉത്തരവ്. രണ്ട് അമേരിക്കന്‍ പൗരന്മാരായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ നേപ്പാള്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് ചാള്‍സ് ശോഭരാജ്. ജയില്‍ മോചിതനായി 15 ദിവസത്തിനകം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും കോടതി ഉത്തരവിട്ടു.

ചാള്‍സ് ശോഭരാജ് എന്ന പേരിനു പോലും ചോരയുടെ മണമുണ്ടെന്നാണ് പറയാറ്. ലോകം കണ്ട ഏറ്റവും കുപ്രസിദ്ധരായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ശോഭരാജ് അത്രയേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ പിതാവിന് വിയറ്റ്‌നാമീസ് യുവതിയില്‍ ജനിച്ച ചാള്‍സ് ശോഭരാജിന്റെ കുട്ടിക്കാലം വിയറ്റ്‌നാമിലെ സൈഗോണ്‍ തെരുവുകളിലായിരുന്നു. മാതാവ് പിന്നീട് ഒരു ഫ്രഞ്ച് സൈനിക ഓഫീസറെ വിവാഹം ചെയ്തതോടെ ശോഭരാജിന്റെ ജീവിതം ഫ്രാന്‍സിലേക്ക് പറിച്ചു നടപ്പെട്ടു. ഇവിടെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി തെരുവുകളില്‍ മോഷണവും പിടിച്ചുപറിയുമായി ശോഭരാജ് തന്റെ ക്രിമിനല്‍ ജീവിതത്തിന് തുടക്കമിട്ടു. ഫ്രാന്‍സില്‍ മത്രം രണ്ടു ഡസനിലധികം പേരെ ശോഭരാജ് കൊലപ്പെടുത്തിയതായാണ് കണക്ക്.

1976ല്‍ ആദ്യമായി അറസ്റ്റിലായെങ്കിലും വിദഗ്ധമായി ജയില്‍ ചാടി. പിന്നിട് പല രാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് കൊലപാതകവും പിടിച്ചുപറിയും അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് ദക്ഷിണേഷ്യയിലുമെത്തിയത്. 1980കളില്‍ ഇന്ത്യയില്‍ ഒരുകൂട്ടം ഫ്രഞ്ച് വിനോദ സഞ്ചാരികളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊന്നതിന് ജയിലിലായെങ്കിലും പിന്നീട് ജയില്‍ ചാടി. ഒരു മാസത്തിനു ശേഷം വീണ്ടും പിടിയിലായി. 1997 വരെ തീഹാര്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വീണ്ടും കുറ്റകൃത്യങ്ങള്‍ തുടങ്ങി. 2003ലാണ് അമേരിക്കന്‍ യുവാവിനേയും കാമുകിയേയും കൊലപ്പെടുത്തിയ കേസില്‍ നേപ്പാള്‍ പൊലീസിന്റെ പിടിയിലായത്. അന്നു മുതല്‍ കാഠ്മണ്ഠു സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. അധോലോക നായകനായിരുന്ന ശോഭരാജിന്റെ ക്രൈം ത്രില്ലര്‍ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമ ഡോണും മോഹന്‍ലാല്‍ നായകനായ മലയാള സിനിമ ശോഭ്‌രാജും ഇതില്‍ ചിലതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

india

രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്

ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല” -ഖേര പറഞ്ഞു.

എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.

Continue Reading

india

ഞാൻ ജീവിച്ചിരിക്കെ മുസ്‍ലിംകൾക്ക് സംവരണം നൽകില്ല -മോദി

തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്‍ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവർ പദ്ധതിയിടുകയാണ്.

വ്യാജ വാഗ്ദാനങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കൽ, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു.

ഏക സിവിൽ കോഡിൽ ഉറച്ച് വീണ്ടും അമിത് ഷാ

ഗുവാഹതി: മോദി സർക്കാറിന് മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽ കോഡ് ദേശീയ തലത്തിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം ഗുവാഹതിയിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരൊറ്റ നിയമം എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. അത് നടപ്പാക്കുകതന്നെ ചെയ്യും. മതത്തിന്റെ പേരിലുള്ള സംവരണത്തിനും ബി.ജെ.പി എതിരാണ്. തങ്ങൾ വോട്ടർമാരെ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ വേർതിരിച്ച് കാണുന്നില്ല. എന്നാൽ, സംവരണ വിഷയത്തിൽ കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending