Connect with us

kerala

പാലിയേറ്റീവ് ദിനം ഇന്ന്: രോഗീസാന്ത്വനത്തിന്റെ പ്രസക്തി

നിരാലംബരായ മാറാ രോഗികളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ അനല്‍പമായ വളര്‍ച്ചക്ക് കാരണമായത്. കുടുംബാഗംങ്ങളുടെയും അയല്‍വാസികളുടെയും പങ്കാളിത്തത്തോടും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടുംകൂടി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നല്‍കുന്ന ശ്രദ്ധയും ശുശ്രൂഷയുമാണ് ഗൃഹ കേന്ദ്രീകൃത പരിചരണം.

Published

on

എം.കെ പോക്കര്‍ സുല്ലമി പുത്തൂര്‍

രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടുകള്‍ കുറച്ച് ജീവിതം പരമാവധി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പരിചരണ രീതിയാണ് പാലിയേറ്റീവ് കെയര്‍. മരുന്നുകളും മറ്റു മാര്‍ഗങ്ങളും ഉപയോഗിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ് ക്കുന്നതോടൊപ്പം തന്നെ; അസുഖം വരുത്തി വെ ക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള രീതിയാണിത്. ഗൃഹ കേന്ദ്രീകൃതവും സമഗ്രവുമായ പരിചരണ സംസ്‌കാരമാണ് പാലിയേറ്റീവ് കെയര്‍ ലക്ഷ്യംവെക്കുന്നത്.
രോഗത്തിന് ചികിത്സ പോലെ തന്നെ പ്രധാനമാണ് ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്ത് ആരോഗ്യ നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. രോഗങ്ങളെ അവ നീണ്ടുനില്‍ക്കുന്ന കാലയളവനുസരിച്ച് ഹ്രസ്വകാല രോഗങ്ങളെന്നും ദീര്‍ഘകാല രോഗങ്ങളെന്നും തരം തിരിക്കാറുണ്ട്. ടൈഫോയിഡ്, ന്യൂമോണിയ, ക്ഷയം, അസ്ഥി ഒടിവ് എന്നിവ ഹ്രസ്വകാല രോഗങ്ങള്‍ക്കുദാഹരണങ്ങളാണ്. ഇവ ബാധിച്ചവര്‍ക്ക് നല്ല പരിചരണവും ചികിത്സയും ആവശ്യമാണെങ്കിലും കുറച്ച് നാളുകള്‍ക്കുള്ളില്‍ രോഗം ഭേദപ്പെടുകയും രോഗിക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ച്‌പോകാന്‍ സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദീര്‍ഘകാല രോഗങ്ങള്‍ ചികിത്സിച്ചുമാറ്റാന്‍ ബുദ്ധിമുട്ടാണ്. അവ ഒട്ടൊക്കെ നിയന്ത്രിച്ചു നിര്‍ത്താനും രോഗം പെട്ടെന്ന് മൂര്‍ച്ചിക്കുന്നത് തടയാനും മാത്രമേ ചികിത്സകൊണ്ട് കഴിയൂ. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയും പരിചരണവും ഇവര്‍ക്ക് ആവശ്യമായിവരും. രോഗാവസ്ഥയും ബുദ്ധിമുട്ടുകളും നിയന്ത്രിച്ച് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം ലഭ്യമാക്കുക എന്നതാണു ദീര്‍ഘകാല രോഗങ്ങളുടെ ചികിത്സയിലെ പൊതു സമീപനം.
രോഗിയുടെ ചുറ്റുപാടുകളും കുടുംബ സാഹചര്യങ്ങളും അറിഞ്ഞുകൊണ്ടും രോഗം വരുത്തിവെക്കുന്ന മാനസികവും സാമൂഹികവും സാമ്പത്തികവുമായ നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ടുമുള്ള സമീപനമാണ് ഇത്തരം രോഗികള്‍ക്കാവശ്യം. രോഗികള്‍ക്ക് മാത്രമല്ല ദുരിതമനുഭവിക്കുന്ന അവരുടെ കുടുംബങ്ങള്‍ക്കും കാരുണ്യത്തോടെയുള്ള പിന്തുണ ആവശ്യമുണ്ട്. ഇവ പരിഹരിക്കാന്‍ ഗൃഹ കേന്ദ്രീകൃത പരിചരണത്തിന് മാത്രമേ സാധിക്കുകയുള്ളൂ.
കാന്‍സര്‍, പക്ഷാഘാതം, കടുത്ത പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നട്ടെല്ലിന് ക്ഷതം. നാഡീ സംബന്ധമായ രോഗങ്ങള്‍, ഹൃദയ ശ്വാസകോശ വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും ആവശ്യമായ നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവരായി ചുറ്റുഭാഗത്തും ധാരാളം പേരുണ്ട്. പലരും രോഗ പീഢകളാല്‍ കിടപ്പിലായിപ്പോയവരും; സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകന്ന് ഒറ്റപ്പെട്ട് കിടക്കുന്നവരുമാണ്. ഇവരുടെ പ്രശ്ങ്ങള്‍ സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്. ഇവര്‍ക്ക് സഹായ ഹസ്തങ്ങള്‍ നീട്ടാന്‍ താല്‍പര്യവും സന്‍മനസ്സുമുള്ള ഒട്ടേറെ നല്ല മനുഷ്യരും ചുറ്റുഭാഗത്തുമുണ്ട്. ആരോഗ്യ സ്ഥാപനങ്ങളും ഇത്തരക്കാരെ സഹായിക്കാന്‍ തയ്യാറാണ്.
നിരാലംബരായ മാറാ രോഗികളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ അനല്‍പമായ വളര്‍ച്ചക്ക് കാരണമായത്. കുടുംബാഗംങ്ങളുടെയും അയല്‍വാസികളുടെയും പങ്കാളിത്തത്തോടും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടുംകൂടി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നല്‍കുന്ന ശ്രദ്ധയും ശുശ്രൂഷയുമാണ് ഗൃഹ കേന്ദ്രീകൃത പരിചരണം. അഥവാ രോഗി, കുടുംബം, സന്നദ്ധ പ്രവര്‍ത്തകന്‍, ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെല്ലാം കൈകോര്‍ക്കുന്നതിലൂടെ വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന നൂറുകണക്കിന് നിസ്സഹായരും നിരാലംബരുമായ രോഗികള്‍ക്ക് ലഭിക്കുന്ന സാന്ത്വനത്തെക്കാള്‍ വലിയ സാമൂഹ്യ സേവനവും, പുണ്യ കര്‍മവും മറ്റെന്താണുള്ളത്? പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ മഹത്വവും പ്രസക്തി

 

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending