india
മോദികാലത്ത് ഇന്ത്യ വലിയതോതില്‍ വിഭജിക്കപ്പെട്ടതായി ബിബിസി ഡോക്യുമെന്ററി രണ്ടാം ഭാഗം
ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്.

നരേന്ദ്രമോദി 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യ വലിയതോതില്‍ പൗരാവകാശരംഗത്ത് മാറുമെന്നാണ ്കരുതപ്പെട്ടതെന്നും എന്നാല്‍ മോദികാലത്ത് രാജ്യം വലിയതോതില്‍ വിഭജിക്കപ്പെടുകയാണുണ്ടായതെന്നും ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം . ഇന്നലെ രാത്രിയാണ് രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ആദ്യഭാഗം ജനുവരി 17നായിരുന്നു. ആദ്യഭാഗത്ത് ഗുജറാത്ത് കലാപത്തിന് മോദി നേരിട്ടുത്തരവാദിയാണെന്ന് പറയുമ്പോള്‍ ഇതില്‍ മോദിക്ക് കീഴിലെ മുസ്ലിംവിരുദ്ധതയുടെ ചുരുളുകളൊന്നൊന്നായി അഴിച്ചെടുക്കുകയാണ് ബിബിസി. മുഹമ്മദ് അഖ്ലാഖ്, അലിമുദ്ദീന്‍, മുസ്ലിം സ്ത്രീകള്‍ തുടങ്ങിയവരെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യമെന്ററിയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇന്ത്യയിലെ മൃഗസമ്പത്ത് നശിപ്പിക്കുകയാണ് ഇറച്ചി കയറ്റുമതിയിലൂടെ ചെയ്യുന്നതെന്ന് മോദിയാണ് ആദ്യമായി പ്രസംഗിച്ചതെന്ന് ഡോക്യുമെന്ററി പറയുന്നു. ഇതാണ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമായത്. ബി.ജെ.പി ക്കാരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. 2014ന് ശേഷം അമ്പതോളം പേരാണ് ആള്‍ക്കൂട്ടക്കൊലകളില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് കാരണം.
2017ല്‍ ഝാര്‍ഖണ്ടിലെ കൊല്ലപ്പെട്ട അലിമുദ്ദീന്റെ ഭാര്യ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ആക്രമണങ്ങളെക്കുറിച്ച് അമിതമായ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ബി.ജെ.പി എം.പി പറയുമ്പോള്‍ , സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് പിന്നിലെന്ന് അരുന്ധതി റോയ് ്പറഞ്ഞു. 2019ല്‍ വലിയ ഭൂരിപക്ഷത്തോടെയാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്. ഇതിനെ പക്ഷേ പേശീബലത്തിനുള്ള അംഗീകാരമായാണ് ബി.ജെ.പി വ്യാഖ്യാനിച്ചത്. ഭൂരിപക്ഷമേധാവിത്വ രാഷ്ട്രത്തിനുവേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് അരുന്ധതിറോയ് പറയുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഏകാധിപത്യസ്വരത്തിലുള്ള ഭരണം രൂപപ്പെടുന്നതെന്ന് പറയുന്ന ബിബിസി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും വെളിപ്പടുത്തുന്നു.
2019 ഓഗസ്റ്റ് 5നായിരുന്നു ഇത്. മുസ്ലിംകള്ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായതുകൊണ്ടാണ് ഇത് ചെയ്തത്. 370 ആക്ട് എന്തിനെന്ന് സുബ്രഹ്മണ്യംസ്വാമി ചോദിക്കുന്നു. ഭീകരവേട്ടയെന്ന പേരിലാണ് സൈനികശക്തിയുപയോഗിച്ച് കശ്മീരിനെ വരുതിയിലാക്കിയത്. പുറംലോകവുമായി ബന്ധവുമില്ലാത്ത രീതിയിലാണ് കശ്മീരിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍നിന്നാണ് ഇപ്പോള്‍ ജമ്മുകശ്മീരിനെ ഭരിക്കുന്നത്. ചരിത്രപരമെന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്.
ആയിരക്കണക്കിന് മുസ്ലിംകളെ ഒറ്റയടിക്ക് പൗരന്മാരല്ലാതാക്കി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി. പൗരത്വഭേദഗതിനിയമവും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ പ്രക്ഷോഭങ്ങളും കാണുക്കുന്നുണ്ട്. ആരെയും ബാധിക്കില്ലെന്ന് അമിത്ഷാ പറയുന്നതും കോണ്‍ഗ്രസ് എം.പിയായിരുന്ന കപില്‍ സിബല്‍ ഭരണഘടനാവിരുദ്ധമാണെന്ന് പാര്‍ലമെന്റില്‍ വാദിക്കുന്നതും ചിത്രീകരിക്കുന്നു. ഡല്‍ഹി കലാപം, പൗരത്വപ്രക്ഷോഭം എന്നിവ പറയുമ്പോള്‍ സഫൂറ സര്‍ഗാരിനെപോലുള്ളവരെ അഭിമുഖം ചെയ്യുന്നു. അഹമ്മദാബാദില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും പങ്കെടുത്ത പൊതുയോഗവും കാണിക്കുന്നുണ്ട്. ‘കൊല്ലൂ അവന്മാരേ’ എന്ന് നിലവിളിക്കുന്ന സംഘപരിവാര്‍ ആക്രോശങ്ങളുടെ ഭീകരദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പൊലീസ് മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി വേണമെന്ന് ബി.ജെ.പി എം.പി വാദിക്കുന്നതും കാണാം. സിദ്ദാര്‍ത്ഥ് വരദരാജനെന്ന മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖത്തില്‍ പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി പറയുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായി. ആംനസ്റ്റി ഇന്റര്നാഷനലിനെ പുറത്താക്കിയതും എടുത്തുപറയുന്നുണ്ട്. മോദി വന്നതിന് ശേഷം രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെട്ടു. രണ്ടാംതരം പൗരന്മാരായി ജീവിക്കാനാണ് മുസ്ലിംകളോട് പറയുന്നത്. അലിമുദ്ദീനെ കൊന്ന കേസിലെ പ്രതി ഇപ്പോഴും പുറത്താണ്. ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്. ‘ഹര ഹര മഹാദേവ് .’എന്ന മോദിയുടെ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെയാണ് ഡോക്യുമെന്ററി സമാപിക്കുന്നത്.
india
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി
ഇര്ഫാന് ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്ഫാന് ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.
സിആര്‍പിഎഫിന്റെ ബറ്റാലിയന് 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.
india
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
നാല് മുസ്ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.
‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.
യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.
india
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി
ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.
ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്പോസ്റ്റുകള്‍ക്ക് തമിഴ്നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
india3 days ago
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
-
Health3 days ago
സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; 2 മരണം
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു