Connect with us

india

ജനഹൃദയങ്ങളെ കീഴടക്കുന്ന ചുമര്‍ ചിത്രങ്ങള്‍

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.

Published

on

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.
ചിത്രകാരനും ശില്പിയുമായ തത്തമംഗലം സ്വദേശി പ്രമോദ് പള്ളിയിലാണ് ഈ ദൃശ്യവിരുന്നു വരച്ചുണ്ടാക്കിയിരിക്കുന്നത്. നാടന്‍ കലാ ഗവേഷകനും നിരൂപകനുമായിരുന്ന ചെമ്പകശ്ശേരി വിശ്വം എഴുതി ചിട്ടപെടുത്തി പ്രശസ്തനായ നാടന്‍പാട്ടു കലാകാരന്‍ പ്രണവം ശശി ഈണവും ശബ്ദവുംനല്‍കി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ”നമ്മണ്ടെ പാലക്കാട്” എന്ന പാട്ടിലെ പാലക്കാടന്‍ സംസ്‌ക്കാരത്തെ വരകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമോദ്.

പാലക്കാടിന്റെ പ്രകൃതി ഭംഗിയും തനതു നാട്ടുകാഴ്ചകളും, നാട്ടുത്സവങ്ങളും കരുതലും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഈ ദൃശ്യ വിരുന്നിനു ഇരുനൂറടി നീളവും നാലടി ഉയരവുമുണ്ട്. വെള്ള പ്രതലത്തില്‍ കറുപ്പു നിറംകൊണ്ടാണ് ഈ കാഴ്ചകള്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു അടുത്തിരുന്നു കാണാനും അവയുടെ സൂക്ഷംശങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും കഴിയുന്ന വിധത്തിലാണ് ഓരോ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്.. അതുകൊണ്ടു തെന്നെ ചിത്രാസ്വാദകര്‍ക്കും സാധാരണക്കാര്‍ക്കും ചിത്രരചനാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അനുഭവഭേദ്യമാകുന്നു ഈ കാഴ്ച ശീവേലി.
മണ്ണും മതിലും, ചിത്രങ്ങളും, മരങ്ങളും, ആകാശവും അടങ്ങുന്ന പ്രകൃതിയോടൊപ്പം കാഴ്ചക്കാരും ഈ ദൃശ്യ വിരുന്നിലെ കഥാപാത്രങ്ങള്‍ ആവുന്നു . നിശ്ചല ചിത്രങ്ങള്‍ ഓരോന്നായി രസച്ചരടുപൊട്ടാതെ കോര്‍ത്തിണക്കുക വഴി അവ കാഴ്ചക്കാരോടൊപ്പം സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാക്കാന്‍ ചിത്രകാരന് കഴിഞ്ഞിട്ടുമുണ്ട്.

പ്രവാസ ജീവിതംഅവസാനിപ്പിച്ചു മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമോദ് പള്ളിയില്‍ ചലച്ചിത്ര കലാസംവിധായകനായി പ്രവ ര്‍ത്തിച്ചു വരുന്നു. ഇതിനോടകം ‘പൊരിവെയില്‍’, ‘ 2 BHK’ എന്നീ രണ്ടു ഫീച്ചര്‍ ചിത്രങ്ങളില്‍ സ്വതന്ത്ര ചുമതലയില്‍ കലാസംവിധാനവും, കൂടാതെ അഞ്ചോളം സിനിമകളില്‍ കലാസംവിധാന സഹായിയായും, നിരവധി ഡോക്യുമെന്ററികളിലും, ഹ്രസ്വ ചിത്രങ്ങളിലും , വീഡിയോ ആല്‍ബങ്ങളിലും, പരസ്യ ചിത്രങ്ങളിലും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടന്‍ കലകളില്‍ ഏറെ തല്പരനായ പ്രമോദ് അതിന്റെ ഭാഗമായി അനവധി നിരവധി ശില്പങ്ങളും, ചുവര്‍ ചിത്രീകരണങ്ങളും, മിനിയേച്ചറുകളും വിവിധയിടങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്.
സ്ഥിരമായി യു. എ ഇ യില്‍ നടന്നു വരുന്ന കണ്യാര്കളിയുടെ പന്തല്‍ ഒരുക്കുന്നതും, പാലക്കാട്ടെ നാടക കൂട്ടായ്മകള്‍ക്ക് രംഗ പടം ഒരുക്കുന്നതും പ്രമോദ് ആണ്.

ഇത്രയും വലിയ പ്രതലത്തില്‍ സ്വതന്ത്രമായി തനിക്കേറെ ഇഷ്ടപ്പെട്ട രൂപങ്ങള്‍ അവയുമായി സംവദിച്ചു ചിത്രീകരിക്കാന്‍ കഴിഞ്ഞതിലും അത് ഗ്രാമീണര്‍ സ്വീകരിക്കുന്നു എന്നതിലും ഏറെ സന്തുഷ്ടനാണ് ചിത്രകാരനും ശില്പിയുമായ പ്രമോദ്.
ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടിയുടെ വീടാണ് ചിത്രകൂടം. കമ്പോള പരസ്യ പലകയാവേണ്ട പ്രതലം ഇത്തരമൊരു സര്‍ഗ്ഗ സൃഷ്ടിക്കു വിനിയോഗിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കോമളന്‍കുട്ടിയും കുടുംബവും കരുതുന്നു. ചിത്രകൂടമിപ്പോള്‍ അതിന്റെ അതിര്‍ വരമ്പുകളെ ഇല്ലാതാക്കി ചിത്രങ്ങളുടെ കൂടാരമാക്കി മാറ്റി യിരിക്കുന്നു.
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും പരിസര പ്രദേശിങ്ങളിലെ നിരവധി പേരാണ് നിത്യേന ഈ കാഴ്ച ശീവേലി അനുഭവിച്ചറിയാന്‍ എത്തുന്നത്.
പാലക്കാട്ടെ സാംസ്‌കാരിക തലസ്ഥാനമായ തസ്രാക്കില്‍ സന്ദര്ശനത്തിനെത്തുന്നവര്‍ക്കു ഒരു കിലോമീറ്റര് മാത്രം ദൂരത്തില്‍ ഉള്ള ഈ ദൃശ്യ വിരുന്നും പുതിയൊരു അനുഭവം സമ്മാനിക്കും.

‘വിസ്മയം പോലെ ജനിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം’ എന്ന കവി വചനം പോലെ ഈ കാഴ്ച യും കണ്ടു വിസ്മയിച്ചു അര്‍ത്ഥം കൊടുത്തു പൊലിപ്പെച്ചെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഈ കാഴ്ച ശീവേലിയിലേക്കു ക്ഷണിക്കുന്നു.

 

india

അഹമ്മദാബാദ് വിമാനാപകടം; 275 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 12ന് നടന്ന വിമാനാപകടത്തില്‍ ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്‌ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Continue Reading

india

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: ഡോ. ഷംഷീര്‍ വയലില്‍ 6 കോടി രൂപയുടെ സഹായം കൈമാറി

അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക്
ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണിത്.
കാലതാമസമില്ലാതെ അതിവേഗം സഹായമെത്തിച്ച വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെട്ടു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.

‘കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഞങ്ങളുടെ പ്രതീക്ഷയുമായിരുന്നു രാകേഷ് ദിയോറയെന്ന് സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന രാകേഷിന് പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. നാല് സഹോദരിമാരാണ്. അച്ഛന്‍ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സഹായം ഞങ്ങള്‍ക്ക് വളരെ വലുതാണ്. അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.

അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും ഡോ.ഷംസീറിന്റെ സഹായം നല്‍കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്‍കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചവര്‍ക്കാണ് സഹായധനം നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന്‍ തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

‘ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്,’ കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്‍കി.

ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യദാര്‍ഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബി.ജെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 12നാണ് അപകടം നടന്നത്. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ
സഹായം എ്ത്തിക്കുകയും ചെയ്തു.
ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കോളേജ് അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനെയാണ് സഹായം നല്‍കാനായി ഡോ. ഷംഷീറിന്റെ നിര്‍ദ്ദേശപ്രകാരം വിപിഎസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.

ഫോട്ടോ: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള ഡോ. ഷംഷീറിന്റെ സഹായം കൈമാറിയശേഷം നടന്ന പ്രത്യേക പ്രാര്‍ത്ഥന

Continue Reading

Trending