Connect with us

kerala

പിണറായി സര്‍ക്കാര്‍ ധൂര്‍ത്തിനായി പൊടിച്ചത് കോടികള്‍; ഒടുവില്‍ എല്ലാം ജനത്തിന്റെ തലയില്‍

രുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്.

Published

on

കെ.പി ജലീല്‍

പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും കിറ്റിന്റെയും കോവിഡിന്റെയും ബലത്തില്‍ അധികാരത്തിലേറിയതോടെ വന്‍തുകയാണ് ഖജനാവില്‍നിന്ന് പൊടിച്ചത്. പൊതുവെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമായതില്‍ ഈ ധൂര്‍ത്തിന് വലിയ പങ്കുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം 2015ല്‍ ഒന്നരലക്ഷം കോടിയായിരുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്. പുതിയ ബജറ്റില്‍ ജനങ്ങളുടെ മേല്‍ 3000കോടിയുടെ അധികഭാരം അടിച്ചേല്‍പിച്ച് നികുതിയും ഫീ ഇനത്തിലും വന്‍വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ കാലത്ത് പിണറായി സര്‍ക്കാര്‍ ചെലവഴിച്ച പൊതുഖജനാവിലെ പണത്തിന്റെ ഏകദേശ കണക്ക് ഇങ്ങനെ:

2022 ഒക്ടോബര്‍- യൂറോപ്യന്‍ സന്ദര്‍ശനം; നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം, മന്ത്രിമാരായ ശിവന്‍കുട്ടി,വീണജോര്‍ജ്, പി.രാജീവ്, ചീഫ് സെക്രട്ടറിവി.പി ജോയ്, സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ വേണുരാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ബില്ല, പൊതുവിദ്യാഭ്യാസ സെ്ക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍.

ചെലവ്- 43.14 ലക്ഷം രൂപ.
ഹോട്ടല്‍ ചെലവ്-18.5 ലക്ഷം
വിമാനയാത്ര- 22.38 ലക്ഷം
വിമാനത്താവള ലോഞ്ചിലെ ഫീസ്-2.21 ലക്ഷം.( ബ്രിട്ടീഷ് സര്‍ക്കാരിന് )

2022 നവംബര്‍ – മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയകാറുകള്‍- ഇന്നോവ ക്രിസ്റ്റ -1.30 കോടി

2022 ഡിസംബര്‍- ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.ജയരാജന് പുതിയ ഇന്നോവ കാര്‍- 32 ലക്ഷം ( 35 ലക്ഷം വരെ അനുവദിക്കാനായിരുന്നു ഉത്തരവ്)

2022 ജൂണ്‍- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍- 42.90 ലക്ഷം രൂപ. ( മൃഗസംരക്ഷണ വകുപ്പിന്‍േതല്ലെന്ന് മന്ത്രി ചിഞ്ചുറാണി) പശുക്കള്‍ക്ക് മ്യൂസിക് സിസ്റ്റം വേണ്ടെന്ന് വെച്ചു.

2019 – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ എം.പി സമ്പത്തിനെ ഡല്‍ഹിയില്‍ കേരളത്തിന്‍രെ പ്രത്യേകപ്രതിനിധിയാക്കി നിയമനം- വീട്, കാര്‍,ജീവനക്കാര്, 90,000 രൂപ മാസശമ്പളം, കാബിനറ്റ് റാങ്ക്.

മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ പദവി-
മന്ത്രിയായിരിക്കെ എം.വി ഗോവിന്ദന്റെ സമൂഹമാധ്യമ ഇടപെടല്‍- 1.75 ലക്ഷം

2022 മാര്‍ച്ച്- രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോം-35.16 കോടി

ആശ്രിതനിയമനത്തിന് സൂപ്പര്‍ ന്യൂമററി തസ്തികകള്‍- 1500 കോടി

2022 ഡിസംബര്‍ വരെ പരസ്യ ഇനത്തില്‍- 153.50 കോടി

2022 ജൂണ്‍- മുഖ്യമന്ത്രിക്ക് കിയയും അകമ്പടിക്കായി മൂന്ന് ഇന്നോവയും -88.69,841 ലക്ഷം രൂപ.

2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ഓരോ മലയാളിയുടെയും പൊതുകടബാധ്യത -55,78000രൂപ. ഇപ്പോള്‍ 1 ലക്ഷം രൂപ.

2022 ഡിസംബര്‍- 2016 മുതല്‍ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍- 32 ലക്ഷം.

2020 ഏപ്രില്‍- മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍- പ്രതിമാസവാടക- 1.44കോടി. ജി.എസ്.ടി അടക്കം 1.50 കോടി. പൈലറ്റ്, ജീവനക്കാരുടെ ആവുകൂല്യം- മൊത്തം .2.2 കോടി. 3 വര്‍ഷത്തേക്കാണ് കരാര്‍. അധികമണിക്കൂറൊന്നിന് 90,000 രൂപ അധികം. കാര്യമായ ഉപയോഗമില്ല.

2021 ഡിസംബര്‍- മന്ത്രി സജിചെറിയാന്റെ ഓഫീസിലെ ശുചിമുറി നന്നാക്കാന്‍- 4 ലക്ഷം രൂപ.

ചീഫ് വിപ്പിന്റെ ഓഫീസിലെ സ്റ്റാഫ് -25 പേര്‍. 18 പേരെ അധികം നിയമിച്ചു.
23,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളം, പെന്‍ഷന്‍ വകയില്‍ ലക്ഷങ്ങള്‍..

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍- ചിന്തജെറോം- 8.5 ലക്ഷം രൂപ ശമ്പളകുടിശിക. 2017 ജനുവരി 6 മുതല്‍ 2018 ജൂണ്‍ 26 വരെ. 50,000 ആയിരുന്ന ശമ്പളം ഒരു ലക്ഷം ആക്കി. 2022 ഓഗസ്റ്റ് 20ന് ഇത് ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്തെഴുതിയെങ്കിലും ഇല്ലെന്ന് നുണ പറഞ്ഞു. 2018ലാണ് യുവജന കമ്മീഷന്റെ ചട്ടങ്ങള്‍ നിലവില്‍ വരുന്നതുതന്നെ.
മുഖ്യമന്ത്രി പിണറായിയുടെ ഉപദേഷ്ടാക്കളുടെനിയമനം- 15 കോടി.

കോവിഡ് പ്രതിരോധ കിറ്റ് വാങ്ങിയതില്‍ മുന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ ലക്ഷങ്ങളുടെ അഴിമതി. ഈ ഇനത്തില്‍ ഹിമാചല്‍ പ്രദേശില്‍ മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജയിലിലാണ്.

വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ വകയില്‍ കോടികളുടെ ചെലവ് വേറെ…

 

 

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending